'മന്ത്രിമാര്‍ വരുമ്പോള്‍ മാത്രം റോഡിലെ കുഴിയടച്ചാല്‍ പോരാ'; ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി മുഹമ്മദ് റിയാസ്

അട്ടപ്പാടി ചുരം റോഡ് തകര്‍ച്ചയില്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രിമാര്‍ വരുമ്പോള്‍ മാത്രം റോഡിലെന കുഴിയടച്ചാല്‍ പോരെന്നും റോഡ് നന്നാക്കേണ്ടത് ജനങ്ങള്‍ക്കു വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു.

റോഡിലെ കുഴികള്‍ അടക്കേണ്ടത് മന്ത്രിക്ക് സഞ്ചരിക്കാന്‍ വേണ്ടിയിട്ടല്ല. ജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ വേണ്ടിയിട്ടാണ്. എല്ലാ ദിവസവും ഈ റോഡുകളിലൂടെ മന്ത്രി വന്ന് നോക്കി പോകുകയല്ലല്ലോ? ജനങ്ങള്‍ക്ക് സഞ്ചാരയോഗ്യമാക്കി റോഡുകള്‍ മാറ്റുക എന്നുളളതാണ് പ്രധാനം. ജനങ്ങള്‍ക്കാണ് നല്ല റോഡ് വേണ്ടതെന്നും മന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു.

ചുരം റോഡ് പരിശോധിക്കുന്നതിനായി മന്ത്രി വരുന്നതിന് മുന്നോടിയായി റോഡിലെ കുഴി താത്കാലികമായി അടച്ചിരുന്നു. ഇന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇവിടെ എത്തിയത്.

അദ്ദേഹം എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഈ റോഡ് വീണ്ടും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പണി നടത്തിയിരിക്കുന്നത്. കുഴി കാണാത്ത രീതിയില്‍ കോണ്‍ക്രീറ്റ് ഒഴിച്ചു കൊടുക്കുകയായിരുന്നു.

Latest Stories

'പതിനാലാം നൂറ്റാണ്ടിലെ പള്ളികളുടെ വിൽപ്പന രേഖകൾ ഹാജരാക്കുക അസാധ്യം, ഭൂമികൾ ഡീനോട്ടിഫൈ ചെയ്യരുത്; വഖഫ് ബില്ലിൽ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്

സംസ്ഥാനത്ത് ചൂട് കൂടും; 8 ജില്ലകളിൽ മുന്നറിയിപ്പ്, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം

'5000 കോടിയുടെ തട്ടിപ്പ്'! എന്താണ് നാഷണൽ ഹെറാൾഡ് കേസ്? ഇ‍‍ഡി കുറ്റപത്രത്തിൽ ഒന്നാം പ്രതി സോണിയക്കും, രണ്ടാം പ്രതി രാഹുലിനും എതിരെയുള്ളത് ഗുരുതര ആരോപണങ്ങൾ

IPL 2025: എന്റെ ഹൃദയമിടിപ്പ് കൂടുതലായിരുന്നു, 50 വയസായി, ഇനി ഇങ്ങനെയുളള മത്സരങ്ങള്‍ താങ്ങില്ല, കൊല്‍ക്കത്തയെ പൊട്ടിച്ച ശേഷം സ്റ്റാര്‍ ബാറ്റര്‍ പറഞ്ഞത്

CSK UPDATES: അവന്മാർ മനസ്സിൽ കണ്ടപ്പോൾ അയാൾ മാനത്ത് കണ്ടു, ധോണിയുടെ ബ്രില്ലിയൻസ് അമ്മാതിരി ലെവലാണ്; വമ്പൻ വെളിപ്പെടുത്തലുമായി ശിവം ദുബൈ

നടന്‍ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍

‘തല ആകാശത്ത് കാണേണ്ടി വരും, കാല് തറയിലുണ്ടാവില്ല’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൊലവിളിയുമായി ബിജെപി നേതാവ്

IPL 2025: ജയിക്കാനായി ഒരു ഉദ്ദേശവുമില്ലേ, സഞ്ജുവും ടീമും എന്തിനാ കാര്യങ്ങള്‍ ഇത്ര വഷളാക്കുന്നത്, രാജസ്ഥാനെ നിര്‍ത്തിപ്പൊരിച്ച് മുന്‍ ഇന്ത്യന്‍ താരം

ഉറുദു ഇന്ത്യക്ക് അന്യമല്ല, ഇവിടെ വികസിച്ചതും അഭിവൃദ്ധി പ്രാപിച്ചതുമാണ്; ഭാഷ വിഭജനത്തിന് കാരണമാകരുത്: സുപ്രീം കോടതി

IPL 2025: ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും ഒത്തുകളി? കുറ്റാരോപിതൻ സ്വാധിനിക്കാൻ ശ്രമിച്ചത് ഇവർ; ബിസിസിഐ മുന്നറിയിപ്പ് ഇങ്ങനെ