ജിത്തുവിനെ അമ്മ കൊലപ്പെടുത്തിയതിന്റെ കാരണത്തെക്കുറിച്ച് മകള്‍ പറയുന്നത്

കൊട്ടിയത്തു കുരീപ്പള്ളി ജോബ് ഭവനില്‍ ജോബ് ജി.ജോണിന്റെ മകന്‍ ജിത്തു ജോബ് (14)നെ അമ്മ കൊല്ലപ്പെടുത്തിയ സംഭവത്തില്‍ മകളുടെ നിര്‍ണായക വെളിപെടുത്തല്‍. അമ്മയ്ക്കു ഭയമായിരുന്നു ജിത്തുവിന്റെ സ്‌നേഹം നഷ്ടപ്പെടുമെന്ന് മകള്‍ പറഞ്ഞു.

ജിത്തു അച്ഛന്റെ വീട്ടില്‍ പോയി വന്നാല്‍ അമ്മയുമായി വഴക്കിടുമായിരുന്നു. മാത്രമല്ല അമ്മയ്ക്കു ചില മാസിക പ്രശ്‌നങ്ങളുണ്ട്. വലിയ തോതില്‍ വഴക്കിട്ടാലും പിന്നീട് ശാന്തമായ സ്വഭാവത്തിലേക്ക് അമ്മ മടങ്ങി വരുമായിരുന്നു ഇതു കൊണ്ട് ചികിത്സയൊന്നും നല്‍കിയില്ല. പലരും അമ്മയ്ക്കു സ്വഭാവദൂഷ്യമുണ്ടെന്ന പ്രചാരണം നടത്തി. ഇതു തന്നെ വേദനിപ്പിച്ചതായി ജിത്തുവിന്റെ സഹോദരി വെളിപ്പെടുത്തി. കേസില്‍ പ്രതിയായ ജയമോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

17 ന് വൈകിട്ടോടെ വീട്ടുപരിസരത്തുനിന്ന് കഷണങ്ങളാക്കി കത്തിക്കരിഞ്ഞ നിലയില്‍ ജിത്തുവിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ജയമോളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ കൈയില്‍ കണ്ട പൊള്ളല്‍ പാടുകളാണ് പൊലീസില്‍ സംശയം ഉണര്‍ത്തിയത്.

ജിത്തു കുണ്ടറ എംജിഡി ബോയ്‌സ് എച്ച്എസ് വിദ്യാര്‍ഥിയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടരയോടെ പഠനാവശ്യത്തിനു സ്‌കെയില്‍ വാങ്ങാന്‍ പുറത്തുപോയശേഷം കാണാനില്ലെന്നു വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പത്രങ്ങളില്‍ പരസ്യവും നല്‍കിയിരുന്നു.

ജിത്തു അമ്മയോട് വസ്തു നല്‍കില്ലെന്ന അറിയിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നു അമ്മ ജയമോള്‍ പൊലീസിനോട് നേരെത്ത പറഞ്ഞിരുന്നു. ഇതു പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.