നിയമസഭയില്‍ മുഖ്യമന്ത്രി കള്ളം പറയുന്നു; കേന്ദ്രം നല്‍കിയത് പ്രാഥമികപരിശോധനയ്ക്കുള്ള അനുമതി മാത്രം; തെളിവുകളുമായി കേന്ദ്രമന്ത്രി

കെ റെയിലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സില്‍വര്‍ലൈന്‍ ഡിപിആറിലെ അപാകതകള്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി കള്ളമാണെന്ന് അദേഹം പറഞ്ഞു. 2021 ഒക്ടോബര്‍ മുതല്‍ തന്നെ പലതവണയായി റെയില്‍വേ സംസ്ഥാന സര്‍ക്കാരിന് കത്തുകളയച്ചിട്ടുണ്ട്. എന്നാല്‍ അവയ്ക്കൊന്നും സര്‍ക്കാര്‍ മറുപടി നല്‍കുന്നില്ലെന്ന് അദേഹം തെളിവടക്കം പുറത്തുവിട്ട് കൊണ്ട് പറഞ്ഞു.

മുഖ്യമന്ത്രിയോടൊപ്പം ഉള്ള ആളുകള്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. അല്ലെങ്കില്‍ പിണറായി വിജയന്‍ ബോധപൂര്‍വ്വം നിയമസഭയില്‍ കള്ളം പറയുന്നുവെന്നും അദേഹം ആരോപിച്ചു. പദ്ധതിയുടെ അപ്രായോഗികതയെക്കുറിച്ച്, ഡിപിആര്‍ അപൂര്‍ണമാണ് എന്നതിനെ കുറിച്ച് വിശദീകരണം തേടിക്കൊണ്ടുള്ള കത്തിന്റെ മറുപടി ഇതുവരെ സമര്‍പ്പിക്കാത്തത് എന്തുകൊണ്ടാണെന്നും അദേഹം ചോദിച്ചു.

നിയമസഭയെ, ജനതയെതെറ്റിദ്ധരിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് മാര്‍കിസിസ്റ്റ് പാര്‍ട്ടിയും മുഖ്യന്ത്രിയും കഴിഞ്ഞ കുറച്ചുകാലമായി തുടരുന്ന രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമെന്നും അദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഏത് തെറ്റിദ്ധാരണയും പരത്തി വോട്ട് നേടുക എന്നത് മാത്രമാണ് സിപിഎം ലക്ഷ്യം.പ്രതിപക്ഷത്തിന് ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍ ഈ തരത്തില്‍ സഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിനുള്ള നോട്ടീസ് നല്‍കാന്‍ തന്റേടം കാണിക്കണം.സഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും വി മുരളീധരന്‍ പറഞ്ഞു. ജനങ്ങളുടെ മുന്നില്‍ പച്ചക്കള്ളം പരത്തുന്ന രാഷ്ട്രീയത്തിന് ജനം തന്നെ മറുപടി പറയുമെന്ന് മുഖ്യമന്ത്രി ഓര്‍ത്താല്‍ നല്ലതെന്നും വി. മുരളീധരന്‍ പറഞ്ഞു.

കേന്ദ്രമന്ത്രി വി മുരളീധരന്‍ പുറത്തുവിട്ട കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് നിക്ഷേപത്തിന് മുമ്പുള്ള (പ്രീ-ഇന്‍വെസ്റ്റ്മെന്റ്) നടപടികള്‍ക്ക് മാത്രമാണ് തത്ത്വത്തില്‍ അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് 2019 ഡിസംബര്‍ 12-നു തന്നെ അറിയിച്ചിട്ടുണ്ട്. കെ.ആര്‍.ഡി.എസ്.എല്‍. അനുമതിക്കായി റെയില്‍വേ മന്ത്രാലയത്തിന് വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍.) സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ സാങ്കേതിക സാധ്യത സംബന്ധിച്ച് വേണ്ടത്ര വിവരങ്ങള്‍ ഡി.പി.ആറില്‍ ഇല്ല. അതിനാല്‍ അലൈന്‍മെന്റ് പ്ലാന്‍, റെയില്‍വേ ഭൂമി-സ്വകാര്യഭൂമി എന്നിവയുടെ വിശദാംശങ്ങള്‍, നിലവിലുള്ള റെയില്‍പ്പാതയ്ക്ക് മുകളിലെ ക്രോസിങ്ങുകളുടെ വിവരങ്ങള്‍ തുടങ്ങിയവ സ്ഥലം സന്ദര്‍ശിച്ച് വിശദപരിശോധനനടത്തി ഡി.പി.ആറില്‍ ഉള്‍പ്പെടുത്തി സമര്‍പ്പിക്കണം.

Latest Stories

സച്ചിന്റെ ആ അതുല്യ റെക്കോഡ് തകർക്കാൻ കഴിയുക അവന് മാത്രം, ചെക്കനെ വെറുതെ... മൈക്കിൾ വോൺ പറയുന്നത് ഇങ്ങനെ

CSK VS RCB: ഒരു ഓവർ കൂടി തന്നിരുനെങ്കിൽ ആ റെക്കോഡ് ഞാൻ തൂക്കിയേനെ ധോണി അണ്ണാ, അത് തന്നിരുനെങ്കിൽ നീ സെഞ്ച്വറി അടിച്ചേനെ; നാണംകെട്ട് ഖലീൽ അഹമ്മദ്; അതിദയനീയം ഈ ചെന്നൈ

പാക് റേഞ്ചര്‍ ബിഎസ്എഫ് കസ്റ്റഡിയില്‍; പിടിയിലായത് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ

CSK VS RCB: ഞാന്‍ എന്താടാ നിന്റെ ചെണ്ടയോ, നിലത്ത് നിര്‍ത്തെടാ, ചെന്നൈ ബോളറുടെ ഓരോവറില്‍ 33 അടിച്ച് റൊമാരിയോ ഷെപ്പേര്‍ഡ്, തീപ്പൊരി ബാറ്റിങ്ങിന്‌ കയ്യടിച്ച് ആരാധകര്‍

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ ശ്രീലങ്കയിലെന്ന സന്ദേശം; വ്യാജമെന്ന് സ്ഥിരീകരിച്ച് ഇന്ത്യയും ശ്രീലങ്കയും

RCB VS CSK: 14 ബോളില്‍ 53, ഇത് താന്‍ടാ വെടിക്കെട്ട്, ചെന്നൈ ബോളര്‍മാരെ കണ്ടംവഴി ഓടിച്ച് റൊമാരിയോ ഷെപ്പേര്‍ഡ്, മിന്നല്‍ ബാറ്റിങ്ങില്‍ ആര്‍സിബിക്ക് കൂറ്റന്‍ സ്‌കോര്‍

'പിണറായി ദ ലജന്‍ഡ്'; 15 ലക്ഷം ചെലവഴിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്താന്‍ ഡോക്യുമെന്ററി; പിന്നില്‍ സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടന

RCB VS CSK: ചെന്നൈക്കെതിരെ ആ റെക്കോര്‍ഡ് ഇനി കോഹ്ലിക്ക് സ്വന്തം, ചിന്നസ്വാമിയില്‍ വീണ്ടും കിങ്ങിന്റെ വെടിക്കെട്ട്, പൊളിച്ചെന്ന് ആരാധകര്‍

RCB VS CSK: എടാ മോനെ ഞാന്‍ അതങ്ങ് തൂക്കി കേട്ടോ, യുവതാരത്തെ മറികടന്ന് വീണ്ടും കിങ് കോഹ്ലി, വെടിക്കെട്ട് ബാറ്റിങ്ങില്‍ അര്‍ധസെഞ്ച്വറി നേടി താരം

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലെ പൂജാമുറിയില്‍ എംഡിഎംഎയും കഞ്ചാവും; പൊലീസ് പരിശോധനയ്ക്കിടെ പ്രതി ഓടി രക്ഷപ്പെട്ടു