'സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ല'; നിര്‍മ്മാണത്തിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടരും; വിശദീകരണവുമായി കെ- റെയില്‍

നിര്‍ദിഷ്ട കാസര്‍കോട് -തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വേ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കെ റെയില്‍. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാര നല്‍കിയതിനെതുടര്‍ന്ന് ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരികയാണ്. റെയില്‍വേ ബോര്‍ഡിന്റെ അന്തിമാനുമതി കിട്ടുന്ന മുറയ്ക്ക്, കേരളത്തിന്റെ അമ്പതു വര്‍ഷത്തെ വികസനം മുന്നില്‍ കണ്ട് ആവിഷ്‌കരിച്ച സില്‍വര്‍ലൈന്‍ പദ്ധതിയുടെ തുടര്‍ നടപടികളിലേക്ക് കടക്കും.
അന്തിമാനുമതിക്കു മുന്നോടിയായി, ഡി.പി.ആറുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിശദാംശങ്ങള്‍ കെ-റെയില്‍ കോര്‍പറേഷന്‍ ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക്് സമര്‍പ്പിച്ചിട്ടുണ്ട്.

പദ്ധതിയുമായി ബന്ധപ്പെട്ട ഹൈഡ്രോളജിക്കല്‍ പഠനം, സമഗ്ര പാരിസ്ഥിതിഘാത വിലയിരുത്തല്‍ പഠനം, കണ്ടല്‍ക്കാടുകളുടെ സംരക്ഷണം, തീരദേശ പരിപാലനം തുടങ്ങിയ വിവിധ പഠനങ്ങള്‍ വിവിധ ഏജന്‍സികള്‍ക്ക് പൂര്‍ത്തിയാക്കി വരികയാണ്. സില്‍വര്‍ലൈന്‍ അലൈന്‍മെന്റില്‍ വരുന്ന റെയില്‍വേ ഭൂമിയുടേയും നിലിവിലുള്ള റെയില്‍വേ കെട്ടിടങ്ങളുടേയും റെയില്‍വേ ക്രോസുകളുടേയും വിശദമായ രൂപരേഖ സമര്‍പ്പിക്കാന്‍ റെയില്‍വേ ബോര്‍ഡ് കെ-റെയിലിനോട് ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങളാണ് ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് കൈമാറിയത്.

2020 സെപ്റ്റംബര്‍ ഒമ്പതിനാണ് സില്‍വര്‍ലൈന്‍ ഡി.പി.ആര്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചത്. ഡി.പി.ആര്‍ പരിശോധിച്ച് ബോര്‍ഡ് ഉന്നയിച്ച മറ്റ് സംശയങ്ങള്‍ക്കെല്ലാം കെ-റെയില്‍ നേരത്തെ തന്നെ മറുപടി നല്‍കിയിരുന്നു. റെയില്‍വേ ഭൂമിയുടേയും ലെവല്‍ ക്രോസുകളുടേയും വിശദാംശങ്ങള്‍ക്കായി കെ-റെയിലും സതേണ്‍ റെയില്‍വേയും നടത്തിയ സംയുക്ത പരിശോധനയിലാണ് സില്‍വര്‍ലൈനിനു ഏറ്റെടുക്കേണ്ടി വരുന്ന ഇന്ത്യന്‍ റെയില്‍വേയുടെ ഉമടസ്ഥയിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചത്. പദ്ധതി കടന്നു പോകുന്ന ഒമ്പത് ജില്ലകളില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഭൂമി സില്‍വര്‍ലൈനിന് ആവശ്യമായി വരുന്നുണ്ടെന്ന് കെ റെയില്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

Latest Stories

'ആ സ്റ്റേജിലേക്ക് നോക്കൂ, അവിടെ ഒരു വ്യക്തി ഒറ്റയ്ക്കിരുന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ട്, ഇതൊക്കെ അല്‍പത്തരമല്ലേ?; ആദ്യമേ വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ 'ഇടംപിടിച്ച' ബിജെപി അധ്യക്ഷന്‍

ആരാണ് ഈ സിലബസ് തീരുമാനിച്ചത്? ചരിത്ര ഭാഗങ്ങള്‍ മുക്കി മഹാകുംഭമേള വരെ പഠന വിഷയം..; എന്‍സിഇആര്‍ടി പാഠപുസ്തക വിവാദത്തില്‍ മാധവന്‍

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇരിപ്പിടം ഉണ്ട്; ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനും വേദിയില്‍ സ്ഥാനം

IPL 2025: അവനെ വെല്ലാൻ ഇന്ന് ലോകത്തിൽ ഒരു ഓൾ റൗണ്ടറും ഇല്ല, ചെക്കൻ രാജ്യത്തിന് കിട്ടിയ ഒരു ഭാഗ്യം തന്നെയാണ്: ഹർഭജൻ സിങ്

'പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചെങ്കില്‍ തെറ്റ്, രാജ്യദ്രോഹപരം'; മംഗളൂരുവിലെ മലയാളിയുവാവിന്റെ കൊലപാതകത്തില്‍ അക്രമികളെ അനുകൂലിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

പ്രതിപക്ഷം പ്രസംഗിക്കണ്ട, വിഴിഞ്ഞത്ത് പ്രസംഗിക്കാന്‍ എംപിയ്ക്കും എംഎല്‍എയ്ക്കും അവസരമില്ല; പ്രധാനമന്ത്രി മോദി 45 മിനിട്ട് സംസാരിക്കും, മുഖ്യമന്ത്രി പിണറായിക്ക് 5 മിനിട്ട്, മന്ത്രി വാസവന് 3 മിനിട്ട് സമയം

എന്റെ വാനിനെ പിന്തുടരരുത്, നിങ്ങളുടെ പ്രവര്‍ത്തികള്‍ എന്നെ പരിഭ്രാന്തനാക്കുന്നു..; ആരാധകരോട് വിജയ്

ഡൽഹിയിൽ റെഡ് അലർട്ട്; അതിശക്തമായ മഴയും കാറ്റും, വിമാന സർവീസുകൾ വൈകും, ജാഗ്രതാ നിർദേശം

MI UPDATES: കോഹ്‌ലി പറഞ്ഞത് എത്രയോ ശരി, ഞങ്ങളും ഇപ്പോൾ ആ മൂഡിലാണ്; ആർസിബി താരം പറഞ്ഞ വാക്കുകൾ ആവർത്തിച്ച് ഹാർദിക് പാണ്ഡ്യ

'ഒറ്റക്കൊമ്പനാണ് കിടക്കുന്നതെന്ന് പറഞ്ഞ് ചിരി ആയിരുന്നു, ആശുപത്രിയില്‍ പോയി കണ്ടതാണ്..'; മകളുടെ കരള്‍ സ്വീകരിക്കാന്‍ കാത്തുനില്‍ക്കാതെ മടക്കം