സര്‍ക്കാരിനെ പുകഴ്ത്തിയും സംഘപരിവാര്‍ സംഘടനകളെ വിമര്‍ശിച്ചും ഗവര്‍ണര്‍; 'ചില സംഘടനകള്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു'

കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നിരത്തി നിയമസഭയില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം. കേരളത്തിനെതിരെ ദേശിയതലത്തില്‍ കുപ്രചാരണം നടന്നുവെന്നും ഗവര്‍ണര്‍. ചില സംഘടനകള്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു. ഇതരസംസ്ഥാന തൊളിലാളികളുടെ ഇടയില്‍ ആശങ്കപടര്‍ത്താന്‍ ഇവര്‍ ശ്രമിച്ചു.

സാമൂഹ്യവികസനത്തില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ ഇവര്‍ തമസ്‌കരിച്ചു. ജിഎസ്ടിയും നോട്ട് നിരോധനവും കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ തകര്‍ത്തു. ഓഖിയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. കാണാതായവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കും. ഈ ദുരന്തത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ദുരന്തനിവാരണം കൂടുതല്‍ മെച്ചമാക്കും. ക്രമസമാധാനത്തില്‍ കേരളത്തില്‍ ഒന്നാം സ്ഥാനമാണ് കേരളത്തിനുള്ളതെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ പറഞ്ഞു.

Read more

ഓഖി ദുരന്തത്തിന്റെ വ്യാപ്തി തടയുന്നതിലും രക്ഷാപ്രവര്‍ത്തനത്തിലും സര്‍ക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി സഭയില്‍ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. കായല്‍ കയ്യേറ്റക്കേസില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജിയും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും സഭയില്‍ പ്രതിപക്ഷം ഉന്നയിക്കാന്‍ സാധ്യതയുണ്ട്. ഇതിന് സംബന്ധിച്ച് കൂടിയാലോചിക്കാന്‍ യുഡിഎഫ് നേതൃത്വം ഇന്ന് രാവിലെ യോഗം ചേര്‍ന്നിരുന്നു.