അധ്യാപക പരിശീലനത്തിനെന്ന പേരിൽ ജോളി പതിനൊന്ന് തവണ സംസ്ഥാനം വിട്ടു; പോയത് ചെന്നൈയിലും കോയമ്പത്തൂരിലുമെന്ന് റിപ്പോർട്ട്

കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളി അധ്യാപക പരിശീലനത്തിനെന്ന പേരിൽ സംസ്ഥാനം വിട്ടത് പതിനൊന്ന് തവണയെന്ന് റിപ്പോർട്ട്. ചെന്നൈയിലും കോയമ്പത്തൂരിലുമാണ് ജോളി പോയത്. സുഹൃത്തായ അധ്യാപകനും ബന്ധു എം എസ് മാത്യുവും കൂടെയുണ്ടായിരുന്നു. സ്ഥലം കാണുകയും വസ്ത്രം വാങ്ങുകയുമായിരുന്നു യാത്രയുടെ ലക്ഷ്യമെന്ന് ജോളി മൊഴി നൽകിയതായാണ് വിവരം.

എൻഐടി അധ്യാപികയെന്നായിരുന്നു ജോളി ബന്ധുക്കളേയും നാട്ടുകാരേയും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. അധ്യാപികയുടെ ഭാരിച്ച ഉത്തരവാദിത്തങ്ങളുടെ ഭാഗമായാണ് യാത്രയെന്നായിരുന്നു ജോളി കുടുംബാംഗങ്ങളെ ധരിപ്പിച്ചത്. ക്ലാസിന്റെ തിരക്കിലാകുമെന്നതിനാൽ ബന്ധുക്കൾക്ക് ഫോണിൽ ബന്ധപ്പെടുന്നതിനും നിയന്ത്രണമുണ്ടായിരുന്നു. രണ്ട് ദിവസത്തെ പരിശീലനം, രണ്ട് ദിവസത്തെ യാത്ര എന്ന നിലയിലായിരുന്നു ജോളിയുടെ സഞ്ചാരമെന്നാണ് വിവരം. അതേസമയം, ജോളിയുടെ മൊഴി അന്വേഷണ സംഘം പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. നഗരങ്ങളിൽ താമസിച്ചതിന് പിന്നിൽ ജോളിയുടെ മറ്റ് സൗഹൃദങ്ങളാണോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

അതിനിടെ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് സൂചന. ഇത് സംബന്ധിച്ച രേഖ അന്വേഷണ സംഘം ശനിയാഴ്ച കോടതിയിൽ നൽകും. മറ്റ് കേസുകളുടെ കാലപ്പഴക്കവും തെളിവുകൾ ശേഖരിക്കാനുള്ള സാങ്കേതിക തടസങ്ങളും കണക്കിലെടുത്താണ് സിലിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് രേഖപ്പെടുത്താനൊരുങ്ങുന്നത്.

Latest Stories

പൊലീസ് ഉദ്യോഗസ്ഥനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവച്ചുവീഴ്ത്തി കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് പൊലീസ്

സംഘപരിവാര്‍ ആക്രോശങ്ങള്‍ക്കിടെ മുഖ്യനെത്തി; പിവിആറില്‍ എമ്പുരാന്‍ കാണാനെത്തിയത് കുടുംബസമേതം

നിലവില്‍ പിപി ദിവ്യ മാത്രമാണ് കേസില്‍ പ്രതി, കുറ്റപത്രത്തില്‍ തൃപ്തിയില്ല; സുപ്രീം കോടതിയെ സമീപിക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം

IPL 2025: നാണമില്ലേ മുംബൈ ഇത്തരം പ്രവർത്തി കാണിക്കാൻ; ആ താരത്തെ പുറത്താക്കിയത് എന്ത് കൊണ്ടെന്ന് ആരാധകർ

ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം; കേരളത്തിലെ എംപിമാര്‍ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് കെസിബിസി

IPL 2025: ഇങ്ങനെ പോയാൽ രാജകുമാരന്റെ കാര്യത്തിൽ തീരുമാനമാകും; ശുഭ്മാൻ ഗില്ലിന് ഓറഞ്ച് ക്യാപ് സാധ്യത നിറം മങ്ങുന്നു

IPL 2025: എന്തുവാടാ പിള്ളേരെ നിങ്ങൾ ഈ കാണിക്കുന്നേ; ഫീൽഡിങ്ങിൽ മുംബൈ ഇന്ത്യൻസ് കാണിച്ചത് വമ്പൻ അബദ്ധം

കോഴിക്കോട് ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്കായി പരീക്ഷ എഴുതിയ ബിരുദ വിദ്യാര്‍ത്ഥി പിടിയില്‍

IPL 2025: ആർസിബി കപ്പ് നേടാത്തതിന്റെ കാരണം ടീമിന്റെ ആ പ്രശ്നങ്ങളായിരുന്നു: എ ബി ഡിവില്ലിയേഴ്സ്

ചരിത്രത്തെ ഏത് തുണി കൊണ്ട് മറച്ചിട്ടും കാര്യമില്ല; എമ്പുരാന്‍ സെൻസറിങ്ങിനെതിരെ മന്ത്രി വി ശിവൻകുട്ടി