'രണ്ടാനമ്മയായ ജോളി തരംതിരിവ് കാണിച്ചിരുന്നു'; പൊന്നാമറ്റം വീട്ടില്‍ താന്‍ അപരിചിതനെ പോലെയായിരുന്നെന്ന് ഷാജു-സിലി ദമ്പതികളുടെ മകന്‍

കൂടത്തായി  കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഷാജു-സിലി ദമ്പതികളുടെ മകന്‍. ജോളി തന്നെ കഠിനമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. എല്ലാകാര്യങ്ങളിലും രണ്ടാനമ്മയായ ജോളി തരംതിരിവ് കാണിച്ചിരുന്നെന്നും കൂടത്തായിയിലെ വീട്ടില്‍ താന്‍ താമസിച്ചിരുന്നത് അപരിചിതനെ പോലെയായിരുന്നെന്നും കുട്ടി മൊഴി നല്‍കി. പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് ഷാജു-സിലി ദമ്പതികളുടെ മകന്‍

ഷാജു-സിലി ദമ്പതികളുടെ കുട്ടിയായിരുന്ന രണ്ട് വയസ്സുള്ള ആല്‍ഫൈനെ ജോളിയാണ് കൊലപ്പെടുത്തിയത്. സിലിയെയും ഇല്ലാതാക്കിയത് ജോളിയായിരുന്നു. ഷാജുവിനെ വിവാഹം ചെയ്യാനായിട്ടായിരുന്നു ജോളി ഇത്തരത്തില്‍ കൊലപാതകങ്ങള്‍ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. സിലിക്ക് ഭക്ഷണത്തിലും കുടിവെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കിയും ആല്‍ഫൈന് ബ്രെഡ്ഡില്‍ സയനൈഡ് പുരട്ടി നല്‍കിയുമാണ് കൊലപ്പെടുത്തിയത്. സിലിയുടെ കൊലപാതകത്തിലും ജോളിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

അതേസമയം കൂടത്തായി കേസിലെ മൂന്നു പ്രതികള്‍ക്കും കോടതി ജാമ്യം നിഷേധിച്ചു. പൊന്നാമറ്റം റോയ് തോമസിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ജോളി, രണ്ടാം പ്രതി മഞ്ചാടിയില്‍ എം.എസ്. മാത്യു, മൂന്നാം പ്രതി പ്രജികുമാര്‍ എന്നിവരുടെ റിമാന്‍ഡ് നവംബര്‍ രണ്ടു വരെ നീട്ടി കോഴിക്കോട് ജില്ലാ ജയിലിലേക്കയച്ചു. ജോളിയുടെ ജാമ്യാപേക്ഷ ഇന്നലെ പരിഗണിക്കേണ്ടതില്ലെന്ന് അഭിഭാഷകന്‍ അഭ്യര്‍ഥിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
ജോളിയുടെ വക്കാലത്തിനെച്ചൊല്ലി അഭിഭാഷകര്‍ തമ്മിലുള്ള തര്‍ക്കത്തിനും കോടതിമുറി വേദിയായി. വക്കാലത്ത് ഏറ്റെടുത്ത അഡ്വ. ബി.എ. ആളൂര്‍ അസോസിയേറ്റ്‌സിലെ അഭിഭാഷകരും താമരശേരി ബാര്‍ അസോസിയേഷന്‍ അംഗങ്ങളും തമ്മിലായിരുന്നു തര്‍ക്കം.ജോളിയെ കബളിപ്പിച്ചാണ് ആളൂര്‍ വക്കാലത്ത് ഏറ്റെടുത്തതെന്ന് ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ ആരോപിച്ചു. ഇതു ധാര്‍മികതയ്ക്കു നിരക്കുന്നതല്ല. ആളൂര്‍ സ്വന്തം പ്രചാരണത്തിനായി ജോളിയെ ഉപയോഗപ്പെടുത്തുകയാണ്. പ്രതികള്‍ക്കു സൗജന്യമായി നിയമസഹായം നല്‍കേണ്ടത് ബാര്‍ അസോസിയേഷന്‍ നല്‍കുന്ന പട്ടികയില്‍ നിന്നാണ്. പുറത്തുനിന്നുള്ള ഒരാള്‍ക്ക് സൗജന്യ സേവനം നല്‍കാനാകില്ലെന്നും അതിനാല്‍ ആളൂരിന്റെ വക്കാലത്ത് പുനഃപരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തര്‍ക്കം മറുകിയപ്പോള്‍ കോടതി ഇടപെട്ടു. ജോളി വിദ്യാഭ്യാസമുള്ള ആളാണെന്നും അവര്‍ പരാതിപ്പെട്ടാല്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായ ബി.എ. ആളൂരിനെ തന്റെ അഭിഭാഷകനായി വേണ്ടെന്നു ജോളി കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. തന്റെ സഹോദരന്‍ ഏര്‍പ്പാടാക്കിയതാണെന്നാണ് അഭിഭാഷകന്‍ പറഞ്ഞതെങ്കിലും അതു വിശ്വസിക്കുന്നില്ലെന്നും ജോളി പറഞ്ഞു.

Latest Stories

ബന്ദികളെ തിരികെ കൊണ്ടുവരണം, ഷിൻ ബെറ്റ് മേധാവിയെ പുറത്താക്കിയതിൽ അതൃപ്തി; ഇസ്രായേലിൽ നെതന്യാഹുവിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു

IPL 2025 : ചെന്നൈയെ അടിച്ചു പഞ്ചറാക്കിയ ചെക്കൻ നിസാരകാരനല്ല, ഡൽഹി പ്രീമിയർ ലീഗ് മുതൽ ഗംഭീറിന്റെ ലിസ്റ്റിൽ എത്തിയത് വരെ; ഒറ്റക്ക് വഴി വെട്ടിവന്നവനാടാ ഈ പ്രിയാൻഷ് ആര്യ

കരുവന്നൂര്‍ കേസില്‍ സിപിഎമ്മിന് ഇടപാടുകളില്ലെന്ന് ഇഡിയ്ക്ക് ബോധ്യപ്പെട്ടു; വിളിപ്പിച്ചാല്‍ ഇനിയും ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്ന് കെ രാധാകൃഷ്ണന്‍

ഗർഭകാലത്തെ പ്രമേഹം കുട്ടികളിൽ ഓട്ടിസം പോലുള്ള നാഡീ വികസന വൈകല്യങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം

CSK VS PBKS: 39 ബോളില്‍ സെഞ്ച്വറി, ഒമ്പത് സിക്‌സും ഏഴുഫോറും, ഞെട്ടിച്ച് പഞ്ചാബിന്റെ യുവ ഓപ്പണര്‍, ഒറ്റകളികൊണ്ട് സൂപ്പര്‍സ്റ്റാറായി പ്രിയാന്‍ഷ് ആര്യ

IPL 2025: ആദ്യ 5 സ്ഥാനക്കാർ ഒരു ട്രോഫി, അവസാന 5 സ്ഥാനക്കാർ 16 ട്രോഫി; ഇത് പോലെ ഒരു സീസൺ മുമ്പ് കാണാത്തത്; മെയിൻ ടീമുകൾ എല്ലാം കോമഡി

ഗാസയിൽ ആക്രമണം അവസാനിപ്പിക്കണം; ഇസ്രായേലിനുമേൽ അന്താരാഷ്ട്ര സമ്മർദ്ദം ചെലുത്താൻ ഈജിപ്ത്, ജോർദാൻ, ഫ്രാൻസ് ത്രിരാഷ്ട്ര ഉച്ചകോടി

പശ്ചിമ ബംഗാളില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു; മുര്‍ഷിദാബാദ് സംഘര്‍ഷഭരിതം, വിമര്‍ശനവുമായി ബിജെപി

KKR VS LSG: ടീമിലെടുത്തത് 1,5 കോടിക്ക്, എന്നാല്‍ പണിയെടുക്കുന്നത് 27 കോടികാരനെ പോലെ, കൊല്‍ക്കത്ത താരത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ

അന്താരാഷ്ട്ര ക്രിമിനൽ കോർട്ടിന്റെ വാറന്റ്; ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യില്ലെന്ന് ബെൽജിയവും