കോവളത്ത് വിദേശിയുടെ മദ്യം ഒഴിപ്പിച്ച് കളഞ്ഞ സംഭവം; മൂന്ന് പൊലീസുകാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

തിരുവനന്തപുരം കോവളത്ത് വിദേശ പൗരനെ തടഞ്ഞ് നിര്‍ത്തി മദ്യം ഒഴിപ്പിച്ചു കളഞ്ഞ സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് നിര്‍ദ്ദേശം. കോവളം സ്റ്റേഷനിലെ പ്രന്‍സിപ്പല്‍ എസ്ഐ അനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മനീഷ്, സജിത്, എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറാണ് നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്.

സംഭവത്തില്‍ കോവളം ഗ്രേഡ് എസ്ഐ ഷാജിയെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡിജിപിയോട് മുഖ്യമന്ത്രി തേടിയിരുന്നു. വിദേശ പൗരനോട് മോശമായി പെരുമാറിയ പൊലീസ് നടപടിയില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി. ബീച്ചിലേക്ക് മദ്യം കൊണ്ടുപോയത് കൊണ്ടാണ് വിദേശ പൗരനെ തടയാന്‍ കാരണമെന്നും എസ്ഐയുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ബീച്ചിലേക്കല്ല മദ്യം കൊണ്ടുപോയതെന്നാണ് സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ ആസ്ബര്‍ഗ് പറയുന്നത്.

വിദേശ പൗരനോടുള്ള സമീപനത്തില്‍ പൊലീസിനെ വിമര്‍ശിച്ച് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. സംഭവം ദൗര്‍ഭാഗ്യകരമെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയെ തകര്‍ക്കുന്ന നടപടികള്‍ അഗീകരിക്കില്ലെന്നും നടപടി സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായാണോ നടന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പരഞ്ഞു. അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മ്ന്ത്രി വ്യക്തമാക്കി.

ന്യൂ ഇയര്‍ അഘോഷത്തിനായി മദ്യം വാങ്ങി തിരികെ ഹോട്ടലിലേക്ക് വരികയായിരുന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ ആസ്ബെര്‍ഗിനെ(68) ഡിസംബര്‍ 31നാണ് കോവളം പൊലീസ് പിടിച്ചത്. കോവളത്തെ സ്വകാര്യ ഹോട്ടലില്‍ നാലു വര്‍ഷമായി താമസിക്കുന്ന ആളാണ് സ്റ്റീഫന്‍. പൊലീസ് പരിശോധനയ്ക്കിടെ മദ്യം കണ്ടെടുക്കുകയും, തുടര്‍ന്ന് ബില്ല് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ബിവഫേജസില്‍ നിന്ന് ബില്ല് വാങ്ങാന്‍ മറന്നുവെന്ന് പറഞ്ഞതോടെ മദ്യം കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് കുപ്പി എറിഞ്ഞ് കളയാന്‍ അവശ്യപ്പെട്ടു. ഒടുവില്‍ മദ്യം ഒഴിച്ച് കളയാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു.

എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തുള്ളവര്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ബില്ല് വാങ്ങി വന്നാല്‍ മതിയെന്ന് പൊലീസ് പറഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ബില്ലും വാങ്ങി അദ്ദേഹം പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയിരുന്നു.

Latest Stories

'അഴിമതിയുടെ ഗാന്ധി കുടുംബ മാതൃകക്കെതിരായ കേസ്, നാഷണൽ ഹെറാൾഡ് തട്ടിപ്പ് രാജ്യം കണ്ട വലിയ കൊള്ള'; വിമർശിച്ച് ബിജെപി

'എല്ലാം ഈ അപ്പാ അമ്മ കാരണം..'; വിമർശനങ്ങൾക്ക് മറുപ‌ടിയുമായി ദിവ്യ എസ് അയ്യർ

IPL 2025: എന്റെ പൊന്ന് മക്കളെ ഇത്ര ദുരന്തമാണ് അവൻ എന്നെനിക്ക് മനസിലായില്ല, ചവിട്ടിയിറക്കി ആ താരത്തെ പുറത്താക്കിയാൽ ടീമിന് കൊള്ളാം; സൈമൺ ഡൂൾ പറയുന്നത് ഇങ്ങനെ

വിജയ് വഷളനായ രാഷ്ട്രീയക്കാരന്‍..; തൃഷയുമായി അവിഹിതബന്ധം, വിമര്‍ശനവുമായി ദിവ്യ സത്യരാജ്

പരാതിയില്ലെന്നറിയിച്ച് ജീവനക്കാര്‍; ബസ് തൊഴിലാളികള്‍ക്കുനേരെ തോക്ക് ചൂണ്ടിയ കേസിൽ മുഹമ്മദ് നിഹാലിനെ വിട്ടയച്ചു

മാധ്യമങ്ങളെ കണ്ടതോടെ വന്ന വാഹനത്തില്‍ മുങ്ങി ബിജെപി വൈസ് പ്രസിഡന്റ്; പാതിവില തട്ടിപ്പില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ എ എന്‍ രാധാകൃഷ്ണന്‍; നടത്തിയത് 42 കോടിയുടെ ഇടപാടുകള്‍

'മുതലെടുപ്പിന് ശ്രമിച്ചവർ പരാജയപ്പെട്ടു'; മുനമ്പത്ത് ബിജെപി-ആർഎസ്എസ് നാടകം പൊളിഞ്ഞെന്ന് എംവി ഗോവിന്ദൻ

മദ്യപാനത്തിനിടെ തർക്കം; സഹപ്രവർത്തകനെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കല്ല് കൊണ്ട്‌ തലയ്ക്കടിച്ച് കൊലപ്പെടുത്തി സുഹൃത്ത്

IPL 2025: ബലി ബലി ബലി ബാഹുബലി, ആ ഇന്ത്യൻ താരം ക്രിക്കറ്റിലെ ബാഹുബലി; ഫോമിൽ എത്തിയ സ്ഥിതിക്ക് എതിരാളികൾ സൂക്ഷിക്കണം: ഹർഭജൻ സിംഗ്

പറന്നുയർന്ന് സ്വർണവില; വീണ്ടും 70,000 കടന്നു