''ഞാന്‍ രാത്രിയില്‍ തലയില്‍ തോര്‍ത്തിട്ട് ആരെയും കാണാറില്ല''; തോല്‍ക്കുന്ന സീറ്റ് പോലും സംസ്ഥാന നേതൃത്വം തന്നില്ലെന്ന് കെ.വി തോമസ്

കോണ്‍ഗ്രസ് പാളയത്തെ വിരക്തി പ്രകടമാക്കി മുന്‍ മന്ത്രി പ്രൊഫ. കെ വി തോമസ്. പാര്‍ട്ടി വേണ്ട പരിഗണന തരുന്നില്ലെന്ന പരാതിയാണ് കെ വി തോമസ് പങ്കുവെയ്ക്കുന്നത്. മനോരമയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള വിയോജിപ്പ് കെ വി തോമസ് തുറന്നു പറഞ്ഞു. തോല്‍ക്കാനിടയുള്ള സീറ്റ് താന്‍ ചോദിച്ചിട്ടും, സംസ്ഥാന നേതൃത്വം ചെവിക്കൊണ്ടില്ലെന്ന് കെ വി തോമസ് തുറന്നു സമ്മതിക്കുന്നു. നേതൃത്വത്തിന് താത്പര്യമില്ലാതിരുന്നതിനാല്‍ താന്‍ പിറകെ പോയില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി ആസ്ഥാനത്തെത്തി സിതാറാം യെച്ചൂരിയെയും, പ്രകാശ് കാരാട്ടിനെയും സന്ദര്‍ശിച്ചതിന് പിന്നാലെയാണ് കെ വി തോമസിന്റെ പ്രതികരണം. കോണ്‍ഗ്രസിലെ അവഗണനകള്‍ക്കെതിരെ കഴിഞ്ഞ രണ്ടുവര്‍ഷമായി കെ വി തോമസ് ശീതയുദ്ധത്തിലാണ്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചെങ്കിലും, പിന്നീട് ആ പദവിയില്‍ നിന്നും ഒഴിവാക്കിയിരുന്നു.

പരിചയസമ്പന്നരും, പുതുമുഖങ്ങളും ചേരുന്നതാണ് എക്കാലവും കോണ്‍ഗ്രസിന്റെ ശക്തി. പരിചയസമ്പന്നരെ മാറ്റി നിര്‍ത്തി പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. പ്രായമായതിന്റെ പേരില്‍ ഉമ്മന്‍ചാണ്ടിയെ പോലുള്ള നേതാക്കളെ മാറ്റാനാകുമോ എന്നായിരുന്നു കെ വി തോമസിന്റെ നിലപാട്. 52 പുതുമുഖങ്ങളെ മത്സരിപ്പിച്ചപ്പോള്‍ ആകെ രണ്ടു പേര്‍ മാത്രമാണ് ജയിച്ചതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്നാല്‍ താന്‍ കോണ്‍ഗ്രസ് വിടാന്‍ ഒരിക്കലും ആലോചിച്ചില്ലെന്നായിരുന്നു കെ വി തോമസിന്റെ അഭിപ്രായം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ച കാര്യം മാധ്യമങ്ങളിലൂടെ അറിയേണ്ടി വന്നതില്‍ ദുഃഖമുണ്ട്. അത് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ പരിഗണന പിന്നീട് കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ നേതാക്കളാണ് തനിക്ക് സീറ്റ് ലഭിക്കാതിരിക്കാന്‍ കാരണക്കാരെന്നും അദ്ദേഹം ഉറപ്പിക്കുന്നു.

സിപിഐഎം, ബിജെപി നേതാക്കളുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞപ്പോള്‍, എന്റെ ബന്ധങ്ങള്‍ എനിക്ക് ഉപേക്ഷിക്കാന്‍ തയ്യാറല്ല, ഞാന്‍ ആരെയും രാത്രിയില്‍ തലയില്‍ മുണ്ടിട്ട് പോകാറില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Latest Stories

ഓര്‍ഗനൈസറില്‍ ക്രൈസ്തവ സഭകളുടെ സ്വത്തിനെ കുറിച്ച് വന്ന ലേഖനം അവാസ്തവം; തിരിച്ചറിഞ്ഞ ഉടന്‍ പിന്‍വലിച്ചു; വിശദീകരണവുമായ രാജീവ് ചന്ദ്രശേഖര്‍

കർമ്മന്യൂസ് ഓൺലൈൻ ചാനൽ എംഡി വിൻസ് മാത്യൂ അറസ്റ്റിൽ

രാജാവിനെ തിരികെ വേണം, ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം; രാജഭരണം ആവശ്യപ്പെട്ട് നേപ്പാളിൽ പ്രക്ഷോഭം ആളിക്കത്തുന്നു, പ്രക്ഷോഭത്തിനിടയിൽ യോഗി ആദിത്യനാഥിന്റെ ചിത്രം, പിന്നിൽ ഇന്ത്യയെന്ന് പ്രധാനമന്ത്രി ഒലി

RR UPDATES: അവന്മാരാണ് എന്റെ വജ്രായുധങ്ങൾ, വേറെ ഏത് ടീമിനുണ്ട് ഇത് പോലെ ഒരു കോംബോ: സഞ്ജു സാംസൺ

CSK UPDATES: അന്ന് തന്നെ വിരമിച്ചിരുന്നെങ്കിൽ അന്തസ് ഉണ്ടാകുമായിരുന്നു, ഇത് ഇപ്പോൾ വെറുതെ വെറുപ്പിക്കുന്നു; ധോണിക്കെതിരെ മനോജ് തിവാരി

എട്ടാം ക്ലാസ് പരീക്ഷ ഫലം ഇന്ന്; 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികൾ തോൽക്കും, വീണ്ടും പരീക്ഷ എഴുതണം

ബംഗാള്‍ ഘടകത്തിന്റെ എതിര്‍പ്പ് തള്ളി, സിപിഎമ്മിനെ നയിക്കാന്‍ ഇനി എംഎ ബേബി; മുഖ്യമന്ത്രി പിണറായിക്ക് ഇന്ന് നിര്‍ണായകം

ആന്‍റണി പെരുമ്പാവൂരിനും ഇൻകം ടാക്സ് നോട്ടീസ്; 'ലൂസിഫറി'ൽ വ്യക്തത വേണം, 2022 ൽ നടന്ന റെയ്ഡിന്റെ തുടർനടപടി!

IPL 2025: ഉണ്ടാക്കിയെടുത്ത പാരമ്പര്യവും വിലയും ഒകെ കുറഞ്ഞ് വരുന്നുണ്ട്, ആ കാര്യം എങ്കിലും ഒന്ന്...; ധോണിക്കെതിരെ നവ്‌ജ്യോത് സിംഗ് സിദ്ധു; പറഞ്ഞത് ഇങ്ങനെ

IPL 2025: ആ താരം ക്രിക്കറ്റിലെ ഹാലിസ് കോമെറ്റ് ആണ്, എന്തിനാണോ ഇങ്ങനെ ടീമിൽ കളിക്കുന്നത്; സൂപ്പർ താരത്തെ ട്രോളി സഞ്ജയ് മഞ്ജരേക്കർ