കേരള ഹൈക്കോടതി മുറിയിൽ അസാധാരണ സംഭവങ്ങൾ. ജസ്റ്റിസ് എ ബദറുദ്ദീനെതിരെ അഭിഭാഷകരുടെ പ്രതിഷേധം നടന്നു. വനിതാ അഭിഭാഷകയെ അപമാനിക്കും വിധം സംസാരിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷക അസോസിയേഷന്‍റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. ജസ്റ്റിസ് ബദറുദ്ദീന്‍ മാപ്പ് പറഞ്ഞില്ലെങ്കിൽ കോടതി നടപടികൾ ബഹിഷ്കരിക്കുമെന്നാണ് അഭിഭാഷകരുടെ മുന്നറിയിപ്പ്.
ചേംബറില്‍ വച്ച് വെച്ചു മാപ്പ് പറയാമെന്നു ജസ്റ്റിസ് ബദറുദ്ദീന്‍ പറഞ്ഞു. എന്നാല്‍ തുറന്ന കോടതിയിൽ വെച്ചു മാപ്പ് പറയണം എന്ന നിലപാടിലാണ് അഭിഭാഷക അസോസിയേഷൻ. അഭിഭാഷക അസോസിയേഷൻ ജനറൽ ബോഡി യോഗം ചേർന്നു കോടതി നടപടികൾ ബഹിഷ്കരിക്കുമെന്നാണ് അഭിഭാഷകർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അഭിഭാഷകയുടെ ഭര്‍ത്താവ് മരിച്ച സാഹചര്യത്തില്‍ കേസ് നടത്തിപ്പിന് സാവകാശം ചോദിച്ചതാണ് ജസ്റ്റിസ് ബദറുദ്ദീനെ പ്രകോപിപ്പിച്ചത്.