ലൈഫ് പദ്ധതി സര്‍വേ: മന്ത്രിസഭയില്‍ വകുപ്പുകള്‍ തമ്മില്‍ ഭിന്നത

ലൈഫ് പദ്ധതി സര്‍വേയ്ക്ക് മറ്റ് വകുപ്പുകളിലെ ജീവനക്കാരെ നിയോഗിക്കാനുള്ള നീക്കത്തെ ചൊല്ലി മന്ത്രിസഭ യോഗത്തില്‍ തര്‍ക്കം. കൃഷിവകുപ്പ് ജീവനക്കാരുടേയും, അധ്യാപകരുടേയും സേവനം തദ്ദേശവകുപ്പിന് വിട്ട് നല്‍കുന്ന വിഷയത്തില്‍ ചീഫ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക് എടുത്തതോടെയാണ് വകുപ്പുതല മന്ത്രിമാര്‍ തമ്മില്‍ ഭിന്നത ഉണ്ടായത്. മന്ത്രി എം.വി. ഗോവിന്ദന്റെ നിര്‍ദ്ദേശങ്ങളോട് മന്ത്രിമാരായ വി. ശിവന്‍കുട്ടിയും പി. പ്രസാദും വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതോടെ ഈ വിഷയത്തില്‍ തീരുമാനം എടുക്കാതെ മാറ്റിവെയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു.

മറ്റ് വകുപ്പുകളിലെ ജീവനക്കാരെ നിയോഗിക്കുന്ന വിഷയത്തില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് ജീവനക്കാരുടെ വിന്യാസം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചത്. വകുപ്പുകളുമായി ബന്ധപ്പെട്ട ജില്ലാ അധികാരികളുടെ അഭിപ്രായത്തോടെ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കാമെന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വകുപ്പ് സെക്രട്ടറിമാരുടെ അനുമതിയോടെ വേണം ജീവനക്കാരുടെ സേവനം വിട്ടു കൊടുക്കാനെന്ന് കൃഷി- വിദ്യാഭ്യാസ വകുപ്പുകള്‍ നിര്‍ദ്ദേശിച്ചു.

വകുപ്പുകളിലെ ജോലിയും ഓരോ സമയത്തെ തിരക്കും കണക്കിലെടുത്ത് ആയിരിക്കണം ജീവനക്കാരെ നിയോഗിക്കാനെന്ന മന്ത്രി ശിവന്‍കുട്ടിയുടെ അഭിപ്രായത്തിന് മന്ത്രി പി. പ്രസാദും പിന്തുണ അറിയിച്ചു. 2018-ലെ പ്രളയ സമയത്തെ ഉള്‍പ്പെടെയുള്ള നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ ഒരു മാസത്തിനകം പൂര്‍ത്തീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ലൈഫ് സര്‍വേയ്ക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവ് ഇറക്കിയതെന്ന് പ്രസാദ് പറഞ്ഞു.

എന്നാല്‍ ജീവനക്കാരെ വിന്യസിക്കാന്‍ സെക്രട്ടറിമാരുടെ അനുമതി വേണം എന്നതിനോട് യോജിക്കാനാവില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഇത് തദ്ദേശവകുപ്പിന്റെ പ്രാധാന്യം കുറയ്ക്കും. അധികാര വികേന്ദ്രീകരണത്തിലൂടെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറി കിട്ടിയ അധികാരം വിനിയോഗിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒന്നര മാസത്തോളമായി വിഷയത്തില്‍ തര്‍ക്കം തുടരുകയാണ്. കൃഷി വകുപ്പിലെ ജീവനക്കാരെ നിയോഗിച്ചതിന് പിന്നാലെ ഹാജരാകാതെ വന്നവരെ തദ്ദേശസ്ഥാപന അദ്ധ്യക്ഷര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതെ തുടര്‍ന്ന് കൃഷി ഡയറക്ടര്‍ ഇത് കൃഷിവകുപ്പ് ജീവനക്കാര്‍ക്ക് ബാധകമല്ലെന്ന ഉത്തരവ് ഇറക്കിയതോടെയാണ് വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കമായി മാറിയത്.

Latest Stories

കൊല്ലത്ത് വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി; പ്രതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം റെയില്‍വേ ട്രാക്കില്‍

അരൂരില്‍ വിദ്യാര്‍ത്ഥി വീട്ടില്‍ നട്ടുവളര്‍ത്തിയത് കഞ്ചാവ് ചെടി; ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്ത് പൊലീസ്

മോദിയും ട്രംപും ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍; യുഎസ് ഇന്റലിജന്‍സ് ഡയറക്ടര്‍ക്ക് ഗംഗാജലം സമ്മാനിച്ച് മോദി

രാഷ്ട്രീയമുള്ള വ്യക്തിത്വങ്ങള്‍ തമ്മില്‍ കണ്ടാല്‍ രാഷ്ട്രീയം ഉരുകി പോകില്ല; കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

ഫിലിം ചേംബര്‍ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ഉപേക്ഷിച്ചു; തീരുമാനം മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ

കേരള പുരസ്‌ക്കാരങ്ങള്‍; കേരള ജ്യോതി പ്രൊഫ എംകെ സാനുവിന്

കരണ്‍ ഥാപറിന്റെ മുന്നിലെ 3 മിനിട്ടും ലെക്‌സ് ഫ്രിഡ്മാന് മുന്നിലെ 3 മണിക്കൂറും

പ്രസിദ്ധ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു

കരണ്‍ ഥാപറിന്റെ മുന്നിലെ 3 മിനിട്ടും ലെക്‌സ് ഫ്രിഡ്മാന് മുന്നിലെ 3 മണിക്കൂറും; ദി അള്‍ട്ടിമേറ്റ് മോദി പോഡ്കാസ്റ്റ്

മലപ്പുറത്ത് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പീഡനം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അഞ്ച് വര്‍ഷത്തോളം