കോടതിവിധിയെ മറികടന്ന് മാവോയിസ്റ്റ് നേതാവ് രൂപേഷിനെ വിയ്യൂര്‍ ജയിലില്‍ നിന്നും പൂജപ്പുര ജയിലിലേക്ക് മാറ്റിയ ജയില്‍ ഡിജിപി ശ്രീലേഖയുടെ നടപടിയില്‍ പ്രതിഷേധിച്ച് മകള്‍ ആമി. ഡിജിപിയുടെ നീക്കം തികച്ചും സംശയാസ്പദമാണെന്ന് ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റില്‍ ആമി പറയുന്നു.
തങ്ങളുടെ അപേക്ഷയിന്മേലാണ് 2016 ല്‍ കോയമ്പത്തൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന രൂപേഷിനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയത്. കൂടുതല്‍ ദൂരം യാത്ര ചെയ്ത് അച്ഛനെ കാണാന്‍ പോകുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കാരണമാണ് ഇത്തരത്തില്‍ ഒരു അപേക്ഷ സമര്‍പ്പിച്ചത്. രൂപേഷ് നിരോധിത സംഘടനകളില്‍ അംഗമായത് കുട്ടികളുടെ തെറ്റല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് മഞ്ചേരി സെഷന്‍സ് ജഡ്ജ് എസ്എസ് വാസവന്‍ ജയില്‍മാറ്റത്തിന് വിധിയെഴുതിയത്.
https://www.facebook.com/ami.roop.73/posts/1587672371312181
എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ വീട്ടില്‍ നിന്നും എട്ടുമണിക്കൂര്‍ ദൂരത്തിലുള്ള പൂജപ്പുര ജയിലിലേക്ക് ഡിജിപി ശ്രീലേഖയുടെ നിര്‍ദ്ദേശപ്രകാരം രൂപേഷിനെ മാറ്റിയതില്‍ മറ്റ് ് താല്‍പര്യ
ങ്ങളുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നതെന്നും ആമി പറയുന്നു. രൂപേഷിന് തെക്കന്‍ കേരളത്തിലേതിനേക്കാള്‍ കൂടുതല്‍ കേസുകള്‍ ഉള്ളത് വടക്കന്‍ കേരളത്തിലാണ അപ്പോള്‍ കേസന്വേഷണത്തിന്റെ വേണ്ടിയാണെന്നുള്ള വാദവും അടിസ്ഥാനരഹിതമാണെന്ന് ആമി പറയുന്നു.
Read more
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2015 ല്‍ കൊയമ്പത്തൂരില്‍ വച്ചാണ് രൂപേഷും ,ഭാര്യ ഷൈനയും അറസ്റ്റിലാകുന്നത്. കേരളാ പൊലീസിന്റെയും തണ്ടര്‍ ബോള്‍ട്ടിന്റെയും വളരെക്കാലമായുള്ള അന്വേഷണത്തിലൂടെയാണ് രൂപേഷും ഭാര്യയും അറസ്റ്റിലായത്. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റ് പാര്‍ട്ടിയുടെ നേതാവായ രൂപേഷ് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്. എട്ടുവര്‍ഷത്തോളമായി ഒളിവിലായാരുന്നു രൂപേഷ്. ഇയാള്‍ക്കൊപ്പം ഭാര്യയും പ്രവര്‍ത്തിച്ചിരുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഷൈനയെയും അറസ്റ്റ് ചെയത്.