കോപ്പിയടി വിവാദം; മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം പിന്‍വലിച്ചു

യാത്രാവിവരങ്ങള്‍ കോപ്പിയടിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം പിന്‍വലിച്ചു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കാരൂര്‍ സോമന്റെ “സ്‌പെയിന്‍ കാളപ്പോരിന്റെ നാട്” എന്ന പുസ്തകമാണ് പിന്‍വലിച്ചത്. കാര്യമായ പരിശോധനകൂടാതെയാണ് മാതൃഭൂമി പുസ്തകം പ്രസിദ്ധീകരിച്ചത്.

എഴുത്തുകാരന്‍ കാരൂര്‍ സോമനെതിരെ കോപ്പിയടി ആരോപണവുമായി ബ്ലോഗര്‍ മനോജ് നിരക്ഷരന്‍ രംഗത്തത്തിയതോടെയാണ് വിവാദത്തിന് തുടക്കം. തന്റെ ബ്ലോഗില്‍നിന്ന് കാരൂര്‍ സോമന്‍ യാത്രാ വിവരണങ്ങള്‍ പകര്‍ത്തിയെന്നും ഇത് പരിശോധിക്കാതെ മാതൃഭൂമി ബുക്സ് സ്പെയിന്‍ കാളപ്പോരിന്റെ നാട് എന്ന പേരില്‍ പുസ്തകമാക്കിയതുമാണ് മതൃഭൂമിയ്ക്ക് വിനയായിരിക്കുന്നത്.

താന്‍ എഴുതിയ വിവരങ്ങളാണ് പുസ്തകമായി പുറത്തിറങ്ങിയിട്ടുള്ളതെന്ന് മനസിലാക്കി മനോജ് രവീന്ദ്രന്‍ ഇടപെട്ടതോടെയാണ് മാതൃഭൂമി പുസ്തകം പിന്‍വലിച്ചത്. കൂടാതെ കാരൂര്‍ സോമനുമായുള്ള കരാറുകള്‍ റദ്ദാക്കുകയും ചെയ്തു. ഇതേ കുറിച്ച് മനോജ് രവീന്ദ്രന് മാതൃഭൂമി കത്തും നല്‍കി. മനോജ് രവീന്ദ്രന്‍ തന്റെ യാത്രാകുറിപ്പുകളില്‍ ഭാര്യയുടെയും മക്കളുടെയും പേരുകള്‍ ഇടക്ക് ഉപയോഗിച്ചിരുന്നു. ആ പേരുകള്‍പോലും ഒരുമാറ്റവുമില്ലാതെയാണ് കാരൂര്‍ സോമന്‍ തന്റെ പുസ്തകത്തില്‍ കോപ്പിയടിച്ചുവെച്ചിരുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി മനോജ് രവീന്ദ്രന്‍ ഫേയ്സ്ബുക്കില്‍ ലൈവ് നടത്തിയിരുന്നു.

സംഭവം വിവാദമായതോടെ മനോജ് രവീന്ദ്രനാണ് തന്റെ പുസ്തകം കോപ്പിയടിച്ചതെന്ന വാദം കാരൂര്‍ സോമന്‍ ഉന്നയിച്ചു. എന്നാല്‍ പൂര്‍ണമായും പിടിക്കപ്പെട്ടതോടെ മനോജ് രവീന്ദ്രന് അഞ്ചുലക്ഷം രൂപ ഓഫര്‍ നല്‍കുകയും പുസ്തകത്തിന്റെ റോയല്‍ട്ടിയില്‍ ഒരുഭാഗം നല്‍കാമെന്നും പുസ്തകത്തില്‍ മനോജിന്റെ പേര് കടപ്പാടായി രേഖപ്പെടുത്താമെന്നും പറയുകയായിരുന്നു.

എന്നാല്‍ എന്തു ഓഫര്‍ തന്നാലും സംഭവത്തില്‍ പിന്നോട്ടുപോകുന്നില്ലെന്നും ഓണ്‍ലൈനില്‍ നിന്ന് കോപ്പിയടിച്ച് പുസ്തകമാക്കിയ സംഭവം ഒരു ധാര്‍മ്മിക വിഷയമായി ഉന്നയിക്കുമെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മനോജ് വ്യക്തമാക്കി. കാരൂര്‍ സോമന്റെ പുസ്തകം വായിച്ച മനോജിന്റെ സുഹൃത്താണ് സാമ്യം ചൂണ്ടികാണിച്ചത്. മനോജ് ഭാര്യയെ വിശേഷിപ്പിക്കുന്നത് മുഴുങ്ങോടിക്കാരി എന്നാണ്. അതടക്കം അതേപോലെ കാരൂര്‍ സോമന്റെ പുസ്തകത്തിലും ഉണ്ട്. 15 പേജോളം പൂര്‍ണമായും കോപ്പിയടിച്ചിരിക്കയാണ്. മനോജിന്റെ മകളുടെ പേരായ നേഹ എന്നതും എഡിറ്റ്‌ചെയ്യാതെ പകര്‍ത്തിവെച്ചിട്ടുണ്ട്. ഈ പേജുകളും മനോജ് തന്റെ എഫ്ബി പേജില്‍ ഇട്ടിട്ടുണ്ട്.200 പേജുള്ള പുസ്തകത്തില്‍ 58 പേജുകള്‍ മനോജ് രവീന്ദ്രന്റെ എട്ടു ബ്‌ളോഗ് പോസ്റ്റുകളില്‍ നിന്ന് മോഷ്ടിച്ചതാണ്. 10 പേജുകള്‍ മനോജിന്റെ സുഹൃത്ത് സ്‌പെയിനില്‍ താമസിക്കുന്ന സജി തോമസിന്റെ 2 ലേഖനങ്ങളില്‍ നിന്ന് മോഷ്ടിച്ചതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Latest Stories

MI VS RR: ഈ മുംബൈയെ ജയിക്കാൻ ഇനി ആർക്ക് പറ്റും, വൈഭവിന്റെയും ജയ്‌സ്വാളിന്റെയും അടക്കം വമ്പൊടിച്ച് ഹാർദിക്കും പിള്ളേരും; പ്ലാനിങ്ങുകൾ കണ്ട് ഞെട്ടി രാജസ്ഥാൻ

IPL 2025: മുംബൈക്ക് ഏത് ടൈമർ, സമയം കഴിഞ്ഞാലും ഞങ്ങൾക്ക് കിട്ടും ആനുകൂല്യം; രോഹിത് ഉൾപ്പെട്ട ഡിആർഎസ് വിവാദത്തിൽ

വോട്ടര്‍ പട്ടികയില്‍ പുതിയ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍; മരണ രജിസ്‌ട്രേഷന്‍ ഡാറ്റ ഇലക്ടറല്‍ ഡാറ്റയുമായി ബന്ധിപ്പിക്കും

IPL 2025: ഇവൻ ശരിക്കും മുംബൈക്ക് കിട്ടിയ ഭാഗ്യനക്ഷത്രം തന്നെ, ടീമിന്റെ ആ തന്ത്രം സമ്മാനിച്ചത് അധിക ബോണസ്; കൈയടികളുമായി ആരാധകർ

പ്രധാനമന്ത്രി തിരുവനന്തപുരത്ത്, വിഴിഞ്ഞം നാളെ നാടിന് സമര്‍പ്പിക്കും; തലസ്ഥാന നഗരിയില്‍ വ്യാഴം-വെള്ളി ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണങ്ങള്‍

ഒരു തീവ്രവാദിയേയും വെറുതെ വിടില്ല, തിരഞ്ഞ് പിടിച്ച് ശിക്ഷ നടപ്പാക്കിയിരിക്കും; ഇന്ത്യ കൃത്യമായി തിരിച്ചടിക്കുമെന്ന് അമിത്ഷാ

ഭീകരര്‍ പ്രദേശം വിട്ടുപോയിട്ടില്ല, ഭക്ഷണവും അവശ്യസാധനങ്ങളും കരുതിയിട്ടുണ്ട്; ആശയ വിനിമയത്തിന് അത്യാധുനിക ചൈനീസ് ഉപകരണങ്ങള്‍; വെളിപ്പെടുത്തലുമായി എന്‍ഐഎ

സ്വന്തം പൗരന്മാരെ തിരികെ എത്തിക്കാന്‍ തയ്യാറാകാതെ പാകിസ്ഥാന്‍; വാഗ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത് നിരവധി പാക് പൗരന്മാര്‍

'സര്‍ബത്ത് ജിഹാദി'ല്‍ ബാബ രാംദേവിനെതിരെ വടിയെടുത്ത് ഡല്‍ഹി കോടതി; 'അയാള്‍ അയാളുടെതായ ഏതോ ലോകത്താണ് ജീവിക്കുന്നത്'; ഇനി കോടതിയലക്ഷ്യ നടപടി; റൂഹ് അഫ്‌സ തണുപ്പിക്കുക മാത്രമല്ല ചിലരെ പൊള്ളിക്കും

എന്നെ കണ്ട് ആരും പഠിക്കരുത്, സര്‍ക്കാര്‍ വില്‍ക്കുന്ന മദ്യമാണ് ഞാന്‍ കുടിക്കുന്നത്.. ഇപ്പോള്‍ പ്രേമത്തിലാണ്, ഇനിയും പ്രേമപ്പാട്ടുകള്‍ വരും: വേടന്‍