മാധ്യമ പ്രവര്‍ത്തകന്‍ ജി പ്രഭാകരന്റെ മരണത്തിനിടയാക്കിയ വാഹനാപകടം; ഇടിച്ചിട്ട ശേഷം നിറുത്താതെ പോയ ലോറി കണ്ടെത്തി; ഡ്രൈവറും ക്ലീനറും പൊലീസ് കസ്റ്റഡിയില്‍

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടറുമായ ജി പ്രഭാകരനെ ഇടിച്ച ശേഷം നിറുത്താതെ പോയ ലോറിയുടെ ഡ്രൈവറും ക്ലീനറും പിടിയിലായി. ശനിയാഴ്ച രാത്രി 9ന് പാലക്കാട് ഒലവക്കോടിന് സമീപം സായ് ജംഗ്ഷനിലായിരുന്നു അപകടം സംഭവിച്ചത്. മറ്റൊരു വാഹനം തട്ടി റോഡില്‍ വീണ പ്രഭാകരന്റെ ശരീരത്തിലൂടെ പിന്നില്‍ നിന്ന് വന്ന ലോറി കയറുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് പ്രഭാകരന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. അപകടത്തിന് ശേഷം നിറുത്താതെ പോയ ലോറി കഴിഞ്ഞ ദിവസം രാത്രി തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് നടക്കുന്ന കേരള ജേണലിസ്റ്റ് യൂണിയന്റെ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

ഡല്‍ഹിയിലെ ന്യൂ ഏജ് ദിനപത്രത്തില്‍ ആണ് പ്രഭാകരന്‍ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ദീര്‍ഘകാലം ദി ഹിന്ദുവിന്റെ ചീഫ് റിപ്പോര്‍ട്ടറായിരുന്നു. അട്ടപ്പാടി ആദിവാസി മേഖലയിലെ പ്രശ്നങ്ങള്‍, നെല്ലിയാമ്പതി വനം കൊള്ള, പറമ്പിക്കുളത്തെ ആനവേട്ട എന്നീ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Latest Stories

'ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് പൊല്യൂഷന്‍, ഇന്‍ഷുറന്‍സ് മറ്റ് പിഴ ഈടാക്കരുത്'; ട്രാൻസ്പോർട്ട് കമ്മീഷണർ

RR VS DC: ഇവനെയൊക്കെ തീറ്റിപ്പോറ്റുന്ന പൈസയ്ക്ക് രണ്ട് വാഴ വച്ചാല്‍ മതിയായിരുന്നു, വീണ്ടും ഫ്‌ളോപ്പായ ഡല്‍ഹി ഓപ്പണറെ നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍

സുപ്രിം കോടതിയുടെ മാനദണ്ഡങ്ങൾ പാലിക്കാതെ വീട് പൊളിച്ചുമാറ്റി; ബുൾഡോസർ രാജിൽ ഹൈക്കോടതിയോട് മാപ്പ് പറഞ്ഞ് നാഗ്‌പൂർ മുനിസിപ്പൽ കമ്മീഷണർ

RR VS DC: ആദ്യ കളിയില്‍ വെടിക്കെട്ട്, പിന്നെ പൂജ്യത്തിന് പുറത്ത്, കരുണ്‍ നായരെ ആദ്യമേ പറഞ്ഞുവിട്ട് രാജസ്ഥാന്‍, വീഡിയോ

വഖഫ് ബിൽ വർഗീയതയും മതങ്ങൾ തമ്മിലുള്ള അകൽച്ചയും കൂട്ടി;കാവൽക്കാരായ ഭരണകൂടം കയ്യേറ്റക്കാരായി; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

INDIAN CRICKET: ഞാന്‍ വീണ്ടും ഓപ്പണറായാലോ, എന്തൊക്കെയാണ് ഇവിടെ നടക്കുന്നേ, ആ മത്സരത്തിന് ശേഷം തോന്നിയ കാര്യത്തെ കുറിച്ച് രോഹിത് ശര്‍മ്മ

വഖഫ് ബിൽ കൊണ്ട് മുനമ്പം പ്രശ്നം തീരില്ല, ബി ജെ പിയുടെ രാഷ്ട്രീയ മുതലെടുപ്പ് പൊളിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഒരാളെയും ലഹരിക്ക് വിട്ടുകൊടുക്കില്ല, സൺഡേ ക്ലാസിലും മദ്രസകളിലും ലഹരിവിരുദ്ധ പ്രചാരണം നടത്തുമെന്ന് മുഖ്യമന്ത്രി

ആ തെറ്റ് ആവര്‍ത്തിക്കരുത്!

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിനായി നാലര ലക്ഷം രൂപ അനുവദിച്ചു, നടക്കുന്നത് ആറാംഘട്ട പരിപാലനം