എസ്. രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന് എം.എം മണി, വരുമ്പോള്‍ നോക്കാമെന്ന് രാജേന്ദ്രന്‍; ഇടുക്കിയില്‍ തമ്മിലടിച്ച് നേതാക്കള്‍

നേര്‍ക്കുനേര്‍ വാക്‌യുദ്ധവുമായി സിപിഎം നേതാക്കളായ എംഎം മണിയും എസ്. രാജേന്ദ്രനും. പാര്‍ട്ടിയോട് നന്ദികേട് കാട്ടിയ എസ്.രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞ് എം.എം മണിയാണ് വാക്‌പോരിന് കുടക്കമിട്ടത്. രാജേന്ദ്രന്‍ ഉണ്ട ചോറിന് നന്ദി കാണിച്ചില്ലെന്നും മണി കുറ്റപ്പെടുത്തി. മൂന്നാറില്‍ പാര്‍ട്ടി പൊതുയോഗത്തിലായിരുന്നു എം.എം.മണിയുടെ പരാമര്‍ശം.

പാര്‍ട്ടിയുടെ തീരുമാനപ്രകാരം രണ്ട് പ്രാവശ്യം മത്സരിച്ചവര്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എ രാജയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കി. എന്നാല്‍ എ രാജയെ തോല്‍പ്പിക്കാന്‍ രാജേന്ദ്രന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ രാജേന്ദ്രന്‍ നടത്തുന്ന നീക്കങ്ങള്‍ കുട്ടികളെ പറഞ്ഞ് മനസിലാക്കി വളര്‍ത്തണം. രാജേന്ദ്രനെ ശരിയാക്കണം അവനെ വെറുതെ വിടരുതെന്നും എം.എം മണി പറഞ്ഞു.

മണിയുടെ വിവാദ ആഹ്വാനത്തിന് മറുപടിയുമായി പിന്നാലെ എസ് രാജേന്ദ്രന്‍ രംഗത്തുവന്നു. ആരോപണത്തോട് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും കൈകാര്യം ചെയ്യാന്‍ വന്നാല്‍ അപ്പോള്‍ നോക്കാമെന്നുമാണ് രാജേന്ദ്രന്‍ പ്രതികരിച്ചത്.

എംഎം മണിയും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന ഒരാളുമല്ലാതെ മറ്റാരും താന്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി പറയില്ലെന്നും ചിലരുടെ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണിതെന്നും എസ്. രാജേന്ദ്രന്‍ പറഞ്ഞു.

Latest Stories

ഹിസ്ബുല്ലയുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ച് ബെയ്റൂത്തിൽ ആക്രമണം നടത്തി ഇസ്രായേൽ

IPL 2025: ആ കാരണം കൊണ്ടാണ് തോറ്റത്, അവർ ഉത്തരവാദിത്വം...;കുറ്റപ്പെടുത്തലുമായി ഹാർദിക് പാണ്ഡ്യ

രാജീവ് ചന്ദ്രശേഖര്‍ അസഹിഷ്ണുതയുടെ പ്രതീകം; സിനിമയെ ബഹിഷ്‌കരിച്ച് സമൂഹത്തില്‍ കാലുഷ്യം വിതറുന്നത് ഇതാദ്യം; എഡിറ്റ് ചെയ്യിപ്പിക്കുന്നത് ഫാസിസമെന്ന് സന്ദീപ് വാര്യര്‍

അനിയത്തി മെന്റല്‍ ഹോസ്പിറ്റലിലാണ്, ഭര്‍ത്താവ് ഉപേക്ഷിച്ച അവളെയും കുട്ടികളെയും ഞാനാണ് നോക്കുന്നത്.. സിനിമയില്‍ സെലക്ടീവാകാന്‍ കഴിഞ്ഞില്ല: നടി അമ്പിളി ഔസേപ്പ്

റഷ്യൻ പ്രസിഡന്റിന് നേരെ വധശ്രമം? പുടിന്റെ വാഹനത്തിന് തീപിടിച്ചതായി റിപ്പോർട്ട്; ദൃശ്യങ്ങൾ പ്രചരിക്കുന്നു

തുർക്കി: ഇസ്താംബുൾ മേയർ എക്രെം ഇമാമോഗ്ലുവിന്റെ മോചനത്തിനായി തുർക്കിയിലെ പ്രതിപക്ഷ പ്രതിഷേധം

'എമ്പുരാന്‍ മാറി വല്ല ഏഴാം തമ്പുരാന്‍ ആവുന്നേന് മുമ്പേ അടയാളപ്പെടുത്തുന്നു, ഇതാണ് യഥാര്‍ത്ഥ ബാബു ബജ്രംഗി'

IPL 2025: ഒടുവിൽ റെയ്നയും, ധോണിയോട് വമ്പൻ ആവശ്യവുമായി കൂട്ടുകാരനും; പറഞ്ഞത് ഇങ്ങനെ

തുർക്കിയിൽ ഭരണവിരുദ്ധ പ്രക്ഷോഭം; ബില്യൺ യൂറോയുടെ പ്രതിസന്ധിയിൽ യൂറോപ്യൻ യൂണിയൻ

നിർമാതാക്കൾ ഇതുവരെ സെൻസർ ബോർഡിന് അപേക്ഷ നൽകിയിട്ടില്ല; എമ്പുരാൻ റീ എഡിറ്റിങ്ങിൽ തീരുമാനമായില്ല