മൃതദേഹത്തിലുണ്ടായിരുന്ന പഴ്‌സില്‍ നിന്ന് പണം കവര്‍ന്നു; ആലുവയില്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

എറണാകുളത്ത് മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയ പഴ്‌സില്‍ നിന്ന് പണം കവര്‍ന്ന എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. എറണാകുളം ആലുവ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ സലീമിനെയാണ് റൂറല്‍ എസ്പി സസ്‌പെന്‍ഡ് ചെയ്തത്. ട്രെയിനിടിച്ച് മരിച്ചയാളുടെ പഴ്സില്‍ നിന്നാണ് സലീം പണം കവര്‍ന്നത്. ഇതേ തുടര്‍ന്നാണ് വകുപ്പുതല നടപടി.

ട്രെയിനിടിച്ച് മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ പഴ്സില്‍ നിന്നാണ് എസ്‌ഐ പണം കവര്‍ന്നത്. മൃതദേഹത്തിലുണ്ടായിരുന്ന പഴ്‌സില്‍ 8,000 രൂപയാണ് ഉണ്ടായിരുന്നത്. പണം പൊലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് സലീം ഇതില്‍ നിന്ന് 3,000 രൂപ കൈക്കലാക്കിയത്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് സംഭവം പുറത്തുവന്നത്.

ഇതേ തുടര്‍ന്നാണ് എസ്‌ഐ സലീമിനെ റൂറല്‍ എസ്പി സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ ഇന്‍ക്വസ്റ്റിന് പൊലീസിനെ സഹായിച്ചയാള്‍ക്ക് നല്‍കാനാണ് പണം എടുത്തതെന്നാണ് എസ്‌ഐയുടെ വിശദീകരണം.

Latest Stories

ശോഭനയുടെ സാരിയുടെ കളര്‍ മാറുന്നത് പോലെ എന്റെ മുടിയുടെ കളറും മാറണം, പക്ഷെ എനിക്ക് പ്രശ്‌നമുണ്ട്: ബേസില്‍ ജോസഫ്

ജബൽപൂരിൽ വൈദികരെ ആക്രമിച്ച സംഭവം; കേസെടുത്ത് പൊലീസ്, ഭാരതീയ ന്യായ സംഹിത പ്രകാരം എഫ്‌ഐആർ

IPL 2025: സെഞ്ച്വറി അടിച്ച് ടീമിനെ തോളിലേറ്റിയ സഞ്ജു, അവസാനം വരെ പൊരുതിയ മത്സരം, എന്നാല്‍ പഞ്ചാബിനെതിരെ അന്ന് രാജസ്ഥാന്‌ സംഭവിച്ചത്.

RR UPDATES: അവനെ ആരും എഴുതിത്തള്ളരുത്, ശക്തനായി അയാൾ തിരിച്ചുവരും; സഹതാരത്തെ പുകഴ്ത്തി സഞ്ജു സാംസൺ

വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെന്‍ഷന്‍കൂടി; 820 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍; 60 ലക്ഷത്തോളം പേര്‍ക്ക് പണം വീട്ടിലെത്തുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

മകന്‍ തെറ്റ് ചെയ്തിട്ടില്ല, അന്വേഷണത്തെ ഭയക്കുന്നുമില്ല..; ഇന്‍കം ടാക്‌സ് നോട്ടീസിനെതിരെ മല്ലിക സുകുമാരന്‍

വിഷുക്കാലത്തും നെല്‍കര്‍ഷകര്‍ പട്ടിണിയില്‍; കടം വാങ്ങാന്‍ സിബില്‍ സ്‌കോറുമില്ല; അവഗണന തുടര്‍ന്ന് സര്‍ക്കാര്‍

'ഞാൻ പുറത്തിറങ്ങുമ്പോൾ ഒരു മാധ്യമ പ്രവർത്തകൻ പോലും ഉണ്ടാവരുത്'; ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി സുരേഷ് ഗോപി

IPL 2025: നിന്റെ ശിക്ഷ എഴുതാൻ മിക്കവാറും നോട്ട്ബുക്ക് വേണ്ടിവരും, ദിഗ്‌വേഷ് രതിക്ക് വീണ്ടും പണി; ഇത്തവണ കടുത്തു

മധ്യപ്രദേശിന് പിന്നാലെ ഒഡിഷയിലും മലയാളി വൈദികന് മർദനം; പള്ളിയിൽ കയറി പൊലീസ് ക്രൂരമായി മർദിച്ചു, പണം കവർന്നു