മോന്‍സന്റെ ഉന്നത പൊലീസ് ബന്ധം പ്രവാസി വനിത വഴി; ആദ്യം കേസ അന്വേഷിച്ച എ.സി.പി തട്ടിപ്പുകാരന്റെ അടുത്ത ആള്‍

പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന്റെ പൊലീസ് ബന്ധം ചര്‍ച്ചയാകുമ്പോള്‍ ഉയരുന്ന പേരുകളിലൊന്നാണ് അനിതാ പുല്ലയില്‍ എന്ന പ്രവാസിയുടേത്. റോമില്‍ താമസക്കാരിയായ തൃശൂര്‍ സ്വദേശി അനിത മോന്‍സനുമായി അടുപ്പമുണ്ടായിരുന്നെന്ന് തെളിയിക്കുന്ന ചിത്രങ്ങളും ഇതിനിടെ പുറത്തുവന്നു. മോന്‍സനൊപ്പം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുന്ന ഫോട്ടോകളും പുറത്തു വന്നിട്ടുണ്ട്.

ഇറ്റലിയിലെ സാമ്പത്തിക കേസില്‍ ഇടപെടണമെന്ന വ്യാജേന ഈ സ്ത്രീ പൊലീസ് ആസ്ഥാനത്ത് എത്തിയതായും വാര്‍ത്തകളുണ്ട്. രണ്ടിലേറെ തവണ ഡിജിപിയെ നേരിട്ടെത്തി കണ്ടിരുന്നെന്നും, മുന്‍ ക്രൈം ബ്രാഞ്ച് മേധാവിയെ കണ്ടതായും പൊലീസുകാര്‍ ഓര്‍ക്കുന്നു. ലോക കേരള സഭയിലും, അസന്‍ഡ് കേരള നിക്ഷേപത്തിലും ഈ സ്ത്രീ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ ഇവര്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഉന്നത പൊലീസുദ്യോഗസ്ഥരുമായി അനിത വേദിപങ്കിടുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മോന്‍സന്റെ പൊലീസിലെ പിടിപാടുകളില്‍ സഹായിച്ചത് അനിതയാണെന്നാണ് വിവരം. മുഖ്യമന്ത്രി, മുന്‍മന്ത്രി പി കെ ശ്രീമതി എന്നിവരുമൊന്നിച്ചുള്ള ചിത്രങ്ങളും അനിതയുടെ ഫെയ്സ്ബുക്കിലുണ്ട്. പി കെ ശ്രീമതി തന്റെ ചേച്ചിയെപ്പോലെയെന്നാണ് അനിത വിശേഷിപ്പിക്കുന്നത്.

അതേസമയം മോന്‍സനെ സന്ദര്‍ശിച്ച ശേഷം എഡിജിപി മനോജ് എബ്രഹാമിനുണ്ടായ സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഡിജിപിക്ക് അന്വേഷണം ആവശ്യപ്പെട്ട് കത്തു നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം അട്ടിമറിക്കപ്പെടുകയും ചെയ്തു. 2019 മെയിലാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വിവാഹത്തിനായി മനോജ് എബ്രഹാമും, ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയും കൊച്ചിയിലെത്തിയത്. വിവാഹ സല്‍ക്കാരത്തിന് ശേഷം ഇരുവരും മോന്‍സന്റെ കലൂരിലെ വീട്ടില്‍ സന്ദര്‍ശനവും നടത്തി. അന്നെടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്.

2019മെയില്‍ തന്നെ മനോജ് എബ്രഹാം എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന് നല്‍കാന്‍ കത്ത് ബെഹ്‌റയ്ക്ക് കൈമാറിയിരുന്നു. ഒപ്പം സംസ്ഥാന ഇന്റലിജന്‍സിനോടും വിശദമായ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിരുന്നു. 2020ല്‍ തട്ടിപ്പിനെ കുറിച്ച് മറ്റൊരു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ലഭിച്ചിരുന്നു. മോന്‍സനുമായി അടുത്ത ബന്ധത്തിലായിരുന്ന അനിത പുല്ലയില്‍ ഇടഞ്ഞതോടെ ഡിജിപി ഇഡിക്ക് കത്ത് നല്‍കി. അതിനിടെ മുഖ്യമന്ത്രിയുടെ പേരും തട്ടിപ്പിനായി ഉപയോഗിച്ചതായി കണ്ടെത്തി. ഇന്റലിജന്‍സ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

മോന്‍സനെതിരായ പത്തുകോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കൊച്ചി അസിസ്റ്റന്‍ഡ് കമ്മീഷണറായ കെ ലാല്‍ജിക്കായിരുന്നു അന്വേഷണ ചുമതല. എന്നാല്‍ എസിപി, മോന്‍സന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനാണെന്നും, കേസിലെ ഇടനിലക്കാരനെന്ന് പരാതിക്കാര്‍ പറഞ്ഞ മാധ്യമ പ്രവര്‍ത്തകനാണ് ഇയാളെ മോന്‍സന്റെ അടുത്തെത്തിച്ചതെന്നും മോന്‍സന്റെ ഡ്രൈവര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മോന്‍സനെതിരായ പരാതി അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഒന്നും ഇല്ലാതെ വന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ചിലെത്തുന്നത്. 2020ലെ ബാഡ്ജ് ഓഫ് ഓണറും ഡിസിപി ലാല്‍ജിക്ക് ലഭിച്ചിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ നല്‍കിയ പട്ടികയിലായിരുന്നു ലാല്‍ജി സ്ഥാനം പിടിച്ചത്.

Latest Stories

CSK UPDATES: വിസിൽ അടി പാട്ടൊന്നും ചേരില്ല, തിത്തിത്താരാ തിത്തിത്തെയ് കറക്റ്റ് ആകും; അതിദയനീയം ഈ ചെന്നൈ ബാറ്റിംഗ്, വമ്പൻ വിമർശനം

IPL 2025: സഞ്ജു നിങ്ങൾ പോലും അറിയാതെ നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ പണി, രാജസ്ഥാൻ നൽകിയിരിക്കുന്നത് വലിയ സൂചന; സംഭവം ഇങ്ങനെ

IPL 2025: മോശം പ്രകടനത്തിനിടയിലും ചരിത്രം സൃഷ്ടിച്ച് സഞ്ജു സാംസൺ, അതുല്യ ലിസ്റ്റിൽ ഇനി മലയാളി താരവും; കൈയടിച്ച് ആരാധകർ

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; ആറ് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

RR VS CSK: വീണ്ടും ശങ്കരൻ തെങ്ങിൽ തന്നെ, തുടർച്ചയായ രണ്ടാം മത്സരത്തിലും ദുരന്തമായി സഞ്ജു; ഈ പോക്ക് പോയാൽ ഇനി ഇന്ത്യൻ ടീം സ്വപ്നത്തിൽ കാണാം

IPL 2025: ആ പദം ഇനി ആർസിബി ബോളർമാർക്ക് തരില്ല, ചെണ്ടകൾ അല്ല ഞങ്ങൾ നാസിക്ക് ഡോൾ തങ്ങൾ ന്ന് ചെന്നൈ ബോളർമാർ; വന്നവനും പോയവനും എല്ലാം എടുത്തിട്ട് അടി

ഇത് ഒരു അമ്മയുടെ വേദനയാണ്; പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല; ഇനി ചതിക്കുകയും ഇല്ലെന്ന് മല്ലിക സുകുമാരന്‍

മാസപ്പിറ ദൃശ്യമായി കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുടെ കൂട്ട കീഴടങ്ങല്‍; 50 മാവോയിസ്റ്റുകള്‍ കീഴടങ്ങിയത് ബിജാപൂരില്‍

IPL 2025: യശസ്‌വി ജയ്‌സ്വാളിന്റെ കാര്യത്തിൽ തീരുമാനമായി; ടി 20 ഫോർമാറ്റിൽ നിന്ന് ഇപ്പോഴേ വിരമിച്ചോളൂ എന്ന് ആരാധകർ