അമ്മയുടെ മരണം അച്ഛന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന്; ആലപ്പുഴയില്‍ മകളുടെ പരാതിയ്ക്ക് പിന്നാലെ മൃതദേഹം പുറത്തെടുത്തു; പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് പൊലീസ്

ആലപ്പുഴ ചേര്‍ത്തലയില്‍ അമ്മയുടെ മരണം കൊലപാതകമാണെന്ന മകളുടെ പരാതിയില്‍ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചേര്‍ത്തല മുട്ടം പണ്ടകശാല പറമ്പില്‍ വിസി സജി ഞായറാഴ്ചയാണ് മരിച്ചത്. സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയില്‍ സംസ്‌കാരവും നടന്നിരുന്നു.

ഇതിന് പിന്നാലെ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് മകള്‍ ചേര്‍ത്തല പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സജിയുടെ ഭര്‍ത്താവ് സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അച്ഛന്റെ മര്‍ദ്ദനമേറ്റാണ് മരണമെന്നാണ് മകള്‍ പരാതിയില്‍ പറയുന്നത്. ജനുവരി 8ന് രാത്രി സജിയെ ഭര്‍ത്താവ് മര്‍ദ്ദിക്കുകയും ഭിത്തിയില്‍ തല ബലമായി ഇടിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു. സോണിയുടെ ആക്രമണത്തിന് പിന്നാലെയാണ് സജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സജി. സോണിയെ ചോദ്യം ചെയ്ത ശേഷമാകും മറ്റുനടപടികളിലേക്ക് കടക്കുകയെന്ന് പൊലീസ് പറഞ്ഞു.

Latest Stories

ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി.. അത്രത്തോളം ബുദ്ധിമുട്ടായിരുന്നു: ദിയ മിര്‍സ

INDIAN CRICKET: ഐപിഎലോടെ കളി മതിയാക്കുമോ, ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമോ, ഒടുവില്‍ മൗനം വെടിഞ്ഞ് രോഹിത് ശര്‍മ്മ

ജസ്റ്റിസ് ബി ആർ ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ മെയ് 14 ന്

മാസപ്പടി കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹ‍ർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസ് അയച്ച് ഹൈക്കോടതി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമത്തിനെതിരായ ഹർജി; സുപ്രീം കോടതി മെയ് 14ന് വാദം കേൾക്കും

യുവതിയുടെ ദാരുണാന്ത്യത്തില്‍ ട്രോള്‍ പങ്കുവച്ച് അല്ലു അര്‍ജുന്‍? നടന്റെ സ്വകാര്യ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്

'പതിനാലാം നൂറ്റാണ്ടിലെ പള്ളികളുടെ വിൽപ്പന രേഖകൾ ഹാജരാക്കുക അസാധ്യം, ഭൂമികൾ ഡീനോട്ടിഫൈ ചെയ്യരുത്; വഖഫ് ബില്ലിൽ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്

സംസ്ഥാനത്ത് ചൂട് കൂടും; 8 ജില്ലകളിൽ മുന്നറിയിപ്പ്, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം

'5000 കോടിയുടെ തട്ടിപ്പ്'! എന്താണ് നാഷണൽ ഹെറാൾഡ് കേസ്? ഇ‍‍ഡി കുറ്റപത്രത്തിൽ ഒന്നാം പ്രതി സോണിയക്കും, രണ്ടാം പ്രതി രാഹുലിനും എതിരെയുള്ളത് ഗുരുതര ആരോപണങ്ങൾ

IPL 2025: എന്റെ ഹൃദയമിടിപ്പ് കൂടുതലായിരുന്നു, 50 വയസായി, ഇനി ഇങ്ങനെയുളള മത്സരങ്ങള്‍ താങ്ങില്ല, കൊല്‍ക്കത്തയെ പൊട്ടിച്ച ശേഷം സ്റ്റാര്‍ ബാറ്റര്‍ പറഞ്ഞത്