2023 മുതൽ തുടർച്ചയായി പീഡനം, കുറുപ്പംപടിയിൽ സഹോദരിമാരെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ; സംഭവം അമ്മയുടെ അറിവോടെയെന്ന് സംശയം

പെരുമ്പാവൂരിനടുത്ത് കുറുപ്പംപടിയിൽ സഹോദരിമാരെ പീഡിപ്പിച്ച കേസിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. കുട്ടികളുടെ അമ്മയുടെ സുഹൃത്തായ അയ്യമ്പുഴ സ്വദേശി ധനേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരാണ് പീഡനത്തിനിരയായത്. അമ്മയുടെ അറിവോടെയാണോ പീഡനമെന്നത് പൊലീസ് അന്വേഷിക്കുകയാണ്.

കുറുപ്പംപടിക്കടുത്ത് വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ കുട്ടികളാണ് പീഡനത്തിന് ഇരയായത്. ലോറി ഡ്രൈവറായ പ്രതി ശനി, ഞായർ ദിവസങ്ങളിൽ ഈ വീട്ടിൽ വരാറുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. 2023 മുതൽ കഴിഞ്ഞ ഫെബ്രുവരി വരെ ഇയാൾ കുട്ടികളെ പീഡിപ്പിച്ചു എന്നാണു വിവരം.

ഉപദ്രവത്തെക്കുറിച്ച് പെൺകുട്ടികളിലൊരാൾ കൂട്ടുകാരിക്ക് എഴുതിയ കത്ത് അധ്യാപിക കാണുകയായിരുന്നു. തുടർന്ന് അധ്യാപികയാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. തുടർന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രണ്ടു വർഷമായി പീഡിപ്പിച്ച സംഭവത്തിൽ അമ്മയ്ക്ക് അറിവുണ്ടായിരുന്നോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Latest Stories

IPL 2025: വിക്കറ്റ് കീപ്പർ അല്ലെങ്കിൽ ഞാൻ ഉപയോഗശൂന്യൻ ആണ്, അവിടെ എനിക്ക്...; വമ്പൻ വെളിപ്പെടുത്തലുമായി ധോണി

സൂരജ് വധക്കേസ്; 'ശിക്ഷിക്കപ്പെട്ടവർ കുറ്റവാളികളാണെന്ന് ഞങ്ങൾ കാണുന്നില്ല, അപ്പീൽ പോകും'; എംവി ജയരാജൻ

അന്ന് ഡേവിഡ് വാർണർ ഇന്ന് വിഘ്‌നേഷ് പുത്തൂർ, സാമ്യതകൾ ഏറെയുള്ള രണ്ട് അരങ്ങേറ്റങ്ങൾ; മലയാളികളെ അവന്റെ കാര്യത്തിൽ ആ പ്രവർത്തി ചെയ്യരുത്; വൈറൽ കുറിപ്പ് വായിക്കാം

രാജ്യാന്തര ക്രൂയിസ് ടെര്‍മിനല്‍, ഹൗസ് ബോട്ട് ടെര്‍മിനല്‍, കനാലുകളുടെ സൗന്ദര്യവല്‍ക്കരണം; ആലപ്പുഴയുടെ സമഗ്രവികസനത്തിന് കേന്ദ്ര സര്‍ക്കാര്‍; 94 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

'ഓപ്പറേഷനോ റേഡിയേഷനോ എന്നുള്ളത് ഡോക്ടറാണ് തീരുമാനിക്കേണ്ടത്, മമ്മൂക്ക ആരോഗ്യവാനായി തിരിച്ചെത്തും'; ചര്‍ച്ചയായി തമ്പി ആന്റണിയുടെ വാക്കുകള്‍

രാജീവ് ചന്ദ്രശേഖർ പുതിയ ബിജെപി സംസ്ഥാന പ്രസിഡന്റ്; ഔദ്യോഗിക പ്രഖ്യാപനം നടത്തി പ്രഹ്ലാദ് ജോഷി

'വിദ്യ കൊണ്ട് പ്രബുദ്ധരാവുക'; ആദ്യ പ്രതികരണവുമായി രാജീവ് ചന്ദ്രശേഖര്‍

50,000 കടന്ന് ഗാസയിലെ മരണനിരക്കുകൾ

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പിവി അന്‍വറിനെതിരെ തെളിവുകളില്ല; പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

ലഹരി ഉപയോഗിക്കുന്നവർക്ക് ഇനി വിവാഹം ഇല്ല; കടുത്ത തീരുമാനങ്ങളുമായി പുതുപ്പാടിയിലെ മഹല്ലുകൾ