പ്രധാന പ്രതികളെ രക്ഷിക്കാൻ എന്‍.ടി.സാജൻ ഇടപെടൽ നടത്തിയെന്ന് കണ്ടെത്തൽ; ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാതെ സർക്കാർ

മുട്ടിൽ മരംകൊള്ള കേസിൽ ആരോപണവിധേയനായ വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ സുപ്രധാന കണ്ടെത്തലുകള്‍ ഉണ്ടായിട്ടും നിയമനടപടി സ്വീകരിക്കാതെ സർക്കാർ. കേസിൽ ആരോപണവിധേയനായ  ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ എന്‍.ടി.സാജന് നേരത്തെയും സമാനമായ കേസില്‍ പങ്കുള്ളതായി വിജിലന്‍സ് റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

പ്രധാന പ്രതികളെ രക്ഷിക്കാൻ വേണ്ടി എന്‍.ടി സാജന്‍ കീഴുദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കിയെന്ന് വനം വകുപ്പ് തന്നെ കണ്ടെത്തിയിരുന്നു. മേപ്പാടി റേഞ്ച് ഓഫീസറെ കുടുക്കാൻ, താത്ക്കാലിക ഡ്രൈവറെ ഭീഷണിപ്പെടുത്തി സാജൻ വ്യാജമൊഴി പറയിപ്പിച്ചെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.2021 ഫെബ്രുവരി 17ാം തീയതി ഉത്തരമേഖല ചീഫ് കണ്‍സര്‍വേറ്റര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചതാണ്. എന്നാല്‍ മൂന്നര മാസം പിന്നിട്ടിട്ടും സാജനെതിരെ നടപടിയുണ്ടാവുകയോ വിശദീകരണം ആരായുകയോ ബന്ധപ്പെട്ടവര്‍ ചെയ്തിട്ടില്ല.

അതേസമയം മുട്ടില്‍ മരംമുറിയുമായി ബന്ധമില്ലെന്നാണ് സാജൻ പറയുന്നത്.  ആരോപണങ്ങള്‍ കളളമാണെന്നും റേഞ്ച് ഓഫിസര്‍മാരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സാജൻ പറയുന്നു. സിസിഎഫ് വിനോദ് കുമാറിന്റെ റിപ്പോര്‍ട്ടില്‍ തനിക്കെതിരെയുള്ള ഭാഗങ്ങള്‍ അവാസ്തവമാണെന്നും മരംമുറിയില്‍ ചില വനം വകുപ്പ് ജീവനക്കാര്‍ കുറ്റക്കാരാണെന്ന് ഉറപ്പുണ്ടെന്നും എന്‍.ടി.സാജന്‍ പറഞ്ഞു.

Latest Stories

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും; പുതിയ ചീഫ് ജസ്റ്റിസ് നാളെ ചുമതലയേൽക്കും

VIRAT RETIREMENT: നിനക്ക് പകരമായി നൽകാൻ എന്റെ കൈയിൽ ഒരു ത്രെഡ് ഇല്ല കോഹ്‌ലി, സച്ചിന്റെ വികാരഭരിതമായ പോസ്റ്റ് ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം; കുറിച്ചത് ഇങ്ങനെ

ബ്രഹ്‌മോസ് മിസൈല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായത് കോണ്‍ഗ്രസിന്റെ കാലത്ത്; എല്ലാ ക്രെഡിറ്റും മന്‍മോഹന്‍ സിങ്ങിന്; പ്രധാനമന്ത്രിയെയും രാജ്യത്തെയും ഓര്‍മിപ്പിച്ച് ജയറാം രമേശ്

RO- KO RETIREMENT: വിരമിക്കാൻ ഒരു പദ്ധതിയും ഇല്ലെന്ന് സമീപകാല ചർച്ചകളിൽ പറഞ്ഞവർ, രോഹിത് കോഹ്‌ലി മടക്കം സങ്കടത്തിൽ; ഇരുവരും പെട്ടെന്ന് പാഡഴിച്ചതിന് പിന്നിൽ രണ്ട് ആളുകൾ

ട്രംപിന്റെ പ്രഖ്യാപനം ഗുരുതരം.; ആശങ്കകള്‍ അകറ്റണം; വെടിനിര്‍ത്തലിന് പിന്നിലുള്ള സംസാരം വ്യക്തമാക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് എം എ ബേബി

കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലക്കേസിൽ വാദം ഇന്ന് മുതൽ, പ്രതിക്ക് വധ ശിക്ഷ കിട്ടുമോ? പ്രോസിക്യൂഷൻ ആവശ്യം ഇങ്ങനെ

മലയാളി യുവതിയെ ദുബൈയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; കൂടെ താമസിച്ചിരുന്ന സുഹൃത്ത് കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയില്‍

പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മണിക്കൂറുകൾക്ക് പിന്നാലെ വീണ്ടും പാക്കിസ്ഥാൻ പ്രകോപനം, ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സേന; ഡ്രോണുകൾ എത്തിയത് പത്ത് സ്ഥലത്ത്

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം; ആണവയുദ്ധത്തിലേക്ക് നീങ്ങുമായിരുന്നത് ഒഴിവാക്കി, വെടിനിര്‍ത്തലില്‍ പ്രധാന പങ്കുവഹിച്ചത് താനാണെന്നും ആവര്‍ത്തിച്ച് ട്രംപ്

ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട, ബ്ലാക്ക് മെയിലിങ് അതിവിടെ ചെലവാകില്ല, പാകിസ്ഥാന് മുന്നറിയിപ്പുമായി മോദി