ചരിത്രത്തെ വളച്ചൊടിച്ച്, കോൺഗ്രസ്സിന്റെ സമകാലിക അവസ്ഥ കാണാതെ എത്ര കാലം ബൽറാമിന് പോസ്റ്റിട്ട് നടക്കാനാവുമെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജൻ. എകെജിയെ അപമാനിക്കുന്ന ബൽറാം നെഹ്‌റുവിനെയും അപമാനിക്കുകയാണ്. പാർലമെന്റിൽ എ.കെ.ജി. നടത്തിയ പ്രസംഗങ്ങളെക്കുറിച്ച് ബൽറാമിന്റെ നേതാവായ നെഹ്‌റു ഇങ്ങിനെയാണ് അഭിപ്രായപ്പെട്ടത്.
“”ജനവികാരമറിയണമെങ്കിൽ എ.കെ.ജി പാർലമെന്റിൽ നടത്തുന്ന പ്രസംഗങ്ങൾ കേൾക്കണം. “”കോൺഗ്രസ്സിന് ഇനി തിരിച്ചുവരാൻ കഴിയില്ലെന്ന്”” കെ. മുരളീധരൻ പോലും പറഞ്ഞുകഴിഞ്ഞുവെന്ന് ജയരാജൻ വ്യക്തമാക്കി. വസ്തുത ഇതായിരിക്കേ ചരിത്രത്തെ വളച്ചൊടിച്ച് കോൺഗ്രസ്സിന്റെ സമകാലീന അവസ്ഥയെ കാണാതെ എത്ര കാലം ബലറാമിന് പോസ്റ്റിട്ട് നടക്കാനാവും? വൈദ്യരേ, സ്വയം ചികിത്സിക്കൂ എന്നല്ലാതെ മറ്റെന്ത് പറയാനാണെന്നും എം.വി പരിഹസിച്ചു.
എംവി ജയരാജന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്;-
ചരിത്രത്തെ വളച്ചൊടിച്ച്, കോൺഗ്രസ്സിന്റെ സമകാലിക അവസ്ഥ കാണാതെ എത്ര കാലം ബലറാമിന് പോസ്റ്റിട്ട് നടക്കാനാവും..!?
===================================
വി.ടി. ബലറാമിന്റെ എ.കെ.ജി.യെക്കുറിച്ചുള്ള എഫ്ബി പോസ്റ്റ് കാണാനിടവന്നു. ജനാധിപത്യത്തിൽ അപ്രമാദിത്വം ആർക്കും ഇല്ല. ബൂർഷ്വാരാഷ്ട്രീയത്തിന്റെ ശീലമാണ് വിഗ്രഹാരാധന. തൊഴിലാളിവർഗ രാഷ്ട്രീയത്തിൽ കൂട്ടായ്മയാണ് പ്രധാനം. വ്യക്തികളെക്കാൾ വലുതാണ് പ്രസ്ഥാനം. എന്നാൽ വ്യക്തികൾക്ക് സുപ്രധാനമായ പങ്കുമുണ്ട്. എ.കെ.ജി. തന്നെ വ്യക്തമാക്കിയിട്ടുണ്ട്, തന്നെ വളർത്തിവലുതാക്കിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്ന്. കോൺഗ്രസ്സുകാരനായ എ.കെ.ജി.ക്ക് കമ്മ്യൂണിസ്റ്റായി മാറേണ്ടിവന്നത് എന്തുകൊണ്ട്? ദുഷിച്ച മുതലാളിത്ത സാമൂഹികവ്യവസ്ഥയാണ് കാരണം.
ആ വ്യവസ്ഥ മാറണമെന്ന് എ.കെ.ജി. ആഗ്രഹിച്ചു. അതിന് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ഏറ്റവും നല്ലതെന്ന് എ.കെ.ജി. തിരിച്ചറിഞ്ഞു. എ.കെ.ജി.ക്ക് പകരം എ.കെ.ജി. മാത്രമേ ഉള്ളൂ. പാവങ്ങളുടെ പടത്തലവൻ, എണ്ണമറ്റ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത ജനനായകൻ, പാർലമെന്റ് വേദിയെപ്പോലും പോരാട്ടവേദിയാക്കി മാറ്റിയ ജനപ്രതിനിധി. എ.കെ.ജി.യെ അപമാനിക്കുന്ന ബലറാം നെഹ്‌റുവിനെയും അപമാനിക്കുകയാണ്. പാർലമെന്റിൽ എ.കെ.ജി. നടത്തിയ പ്രസംഗങ്ങളെക്കുറിച്ച് ബലറാമിന്റെ നേതാവായ നെഹ്‌റു ഇങ്ങിനെയാണ് അഭിപ്രായപ്പെട്ടത്. “”ജനവികാരമറിയണമെങ്കിൽ എ.കെ.ജി. പാർലമെന്റിൽ നടത്തുന്ന പ്രസംഗങ്ങൾ കേൾക്കണം. എ.കെ.ജി. ലോകസഭയിൽ പ്രസംഗിക്കുമ്പോൾ ഞാൻ സശ്രദ്ധം ആ പ്രസംഗം പൂർണ്ണമായി കേൾക്കും. ജനവികാരമറിയാൻ വേണ്ടിയാണത്.
https://www.facebook.com/photo.php?fbid=1207597946040798&set=a.970453646421897.1073741826.100003718127012&type=3&theater
ബലറാമിന്റെ പാർട്ടി അടിയന്തിരാവസ്ഥ നടപ്പിലാക്കിയപ്പോൾ ജനാധിപത്യ സംരക്ഷണത്തിനായുള്ള പോരാട്ടത്തിന് എ.കെ.ജി. നേതൃത്വം കൊടുത്തു. വായനശാലകളിൽ ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും പുസ്തകങ്ങൾ ചുട്ടുകരിച്ചപ്പോൾ എ.കെ.ജി. ഓടിയെത്തി. ബലറാമിന്റെ വിഗ്രഹം ആരാണ്? ഗാന്ധിജിയോ നെഹ്‌റുവോ? അല്ല തിവാരിയോ വിൻസന്റോ? ഏതായാലും എ.കെ.ജി.യല്ലെന്ന് ഫേസ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നു. ഈ അടുത്തകാലത്ത് കോൺഗ്രസ്സിന്റെ മുതിർന്ന നേതാവായിരുന്ന കെ.കെ. രാമചന്ദ്രൻ മാസ്റ്റരുടെ “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, നിങ്ങളെന്നെ ബിജെപിയാക്കി” എന്ന പുസ്തകം ഒന്നു വായിച്ചുനോക്കുക.
Read more
“”രാഷ്ട്രീയം പണമുണ്ടാക്കാനുള്ള മാർഗമായി പല തട്ടിലുള്ള കോൺഗ്രസ് ഭാരവാഹികളും ഗ്രൂപ്പ് മാനേജർമാരുടെ കമ്മീഷൻ ഏജന്റുമാരും കണ്ടു. യു.ഡി.എഫ്. ഘടകകക്ഷികളുടെ വിവിധ തട്ടിലുള്ള നേതാക്കളും ഇതിൽനിന്ന് ഒഴിവാണെന്ന് പറയാൻ പറ്റില്ല. കോൺഗ്രസ് എന്നും ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ കോൺഗ്രസ് നേതാക്കളുടെ ഒളിച്ചുകളി പരാജയത്തിന് ഒരു കാരണമാണ്.”” ഇതാണ് രാമചന്ദ്രൻമാസ്റ്റരുടെ കാഴ്ചപ്പാട്. “”കോൺഗ്രസ്സിന് ഇനി തിരിച്ചുവരാൻ കഴിയില്ലെന്ന്”” കെ. മുരളീധരൻ പോലും പറഞ്ഞുകഴിഞ്ഞു. വസ്തുത ഇതായിരിക്കേ ചരിത്രത്തെ വളച്ചൊടിച്ച് കോൺഗ്രസ്സിന്റെ സമകാലീന അവസ്ഥയെ കാണാതെ എത്ര കാലം ബലറാമിന് പോസ്റ്റിട്ട് നടക്കാനാവും? വൈദ്യരേ, സ്വയം ചികിത്സിക്കൂ എന്നല്ലാതെ മറ്റെന്ത് പറയാൻ. – എം.വി. ജയരാജൻ