നെന്മാറ ഇരട്ടക്കൊലപാതകം; എസ്എച്ച്ഒ മഹേന്ദ്ര സിംഹന് സസ്‌പെന്‍ഷന്‍

പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ വീഴ്ച സംഭവിച്ചെന്ന എസ്പിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എസ്എച്ച്ഒ മഹേന്ദ്ര സിംഹനെ സസ്‌പെന്റ് ചെയ്തു. ഉത്തരമേഖല ഐജിയുടെ ഉത്തരവ് പ്രകാരമാണ് സസ്‌പെന്‍ഷന്‍. ജാമ്യ വ്യവസ്ഥ ചെന്താമര ലംഘിച്ചിട്ടും വിവരം കോടതിയെ അറിയിക്കാന്‍ നെന്മാറ എസ്എച്ച്ഒ മഹേന്ദ്ര സിംഹന്‍ വീഴ്ചവരുത്തിയതിനാലാണ് നടപടി.

ഒരുമാസം ചെന്താമര നെന്മാറയില്‍ താമസിച്ചിരുന്നെന്ന് പാലക്കാട് എസ്പി അജിത്കുമാര്‍ എഡിജിപി മനോജ് എബ്രഹാമിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കക്കാടംപൊയിലില്‍ ഇന്നലെ വൈകുന്നേരം ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചിരുന്നെങ്കിലും ഇപ്പോഴും ഇയാള്‍ പോത്തുണ്ടിയിലുണ്ടെന്നാണ് വിവരം. ഇയാളെ കണ്ട നാട്ടുകാര്‍ പ്രദേശത്ത് അന്വേഷണം തുടങ്ങി.

അതേസമയം പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ടതായി കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ പറഞ്ഞു. ജാമ്യവ്യവസ്ഥ പ്രകാരം പ്രതിക്ക് നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. ഇത് ലംഘിച്ചാണ് പ്രതി ഒരു മാസത്തോളം ഇവിടെ താമസിച്ചത്. എന്നിട്ടും പൊലീസ് ഇക്കാര്യം അറിഞ്ഞില്ല.

ചെന്താമരയുടെ ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ലെന്നാണ് എസ്എച്ച്ഒ വിശദീകരണം നല്‍കിയത്. ഇത് തള്ളിയ എസ്പി ജാമ്യ ഉത്തരവ് പ്രകാരം നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പോലും പ്രതിക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ വിശദീകരണം മുഖവിലക്കെടുക്കില്ലെന്നും വ്യക്തമാക്കി.

Latest Stories

കൊലപാതകങ്ങള്‍ കേരളത്തില്‍ കുറഞ്ഞെന്ന് പൊലീസ് വിലയിരുത്തല്‍; പക്ഷെ പുതിയൊരു പ്രവണത ഉടലെടുത്തു

ഇന്ത്യക്ക് യുഎസ് 21 മില്യൺ ഡോളർ തിരഞ്ഞെടുപ്പ് ഫണ്ട് നൽകിയെന്ന് ട്രംപ് പറഞ്ഞത് കള്ളം; രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി വാഷിങ്ടൺ പോസ്റ്റ്

'ടെലിഫോണ്‍ പോസ്റ്റ് റെയില്‍വേ പാളത്തില്‍ ഇട്ടത് മുറിച്ച് ആക്രിയാക്കി വില്‍ക്കാന്‍, ട്രെയിന്‍ കടന്നുപോകുമ്പോള്‍ പോസ്റ്റ് മുറിയുമെന്ന് കരുതി'; പ്രതികളുടെ മൊഴി

അര്‍ബന്‍ മാവോയിസത്തിനെതിരെ ഡിജിപിയുടെ മുന്നറിയിപ്പ്; രണ്ട് ജില്ലകളില്‍ പ്രത്യേക നിരീക്ഷണത്തിന് നിര്‍ദ്ദേശം

അധിനിവേശ വെസ്റ്റ് ബാങ്കിൽ രണ്ട് പലസ്തീൻ കുട്ടികളെ കൊലപ്പെടുത്തി ഇസ്രയേൽ സൈന്യം

'ചേച്ചി ഉണ്ട തിന്നുമോ എന്ന് പലരും ചോദിക്കുന്നു, ചേച്ചി തിന്നില്ല എന്നാണ് എനിക്ക് പറയാനുള്ളത്'; ഭര്‍ത്താവിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ അന്ന ഗ്രേസ് രംഗത്ത്

ബംഗാളിലെ വോട്ടർ പട്ടികയിൽ 'പുറത്തുള്ളവരെ' ചേർക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ബിജെപിയെ സഹായിക്കുന്നതായി തൃണമൂൽ കോണ്ഗ്രസ്സിന്റെ ആരോപണം

'നീ വളരെ സ്മാര്‍ട്ടും സുന്ദരിയുമാണ്, എനിക്ക് നിന്നെ ഇഷ്ടമാണ്'' തുടങ്ങിയ സന്ദേശങ്ങള്‍ അയക്കുന്നത് അശ്ലീലമായി കണക്കാകും; രാത്രിയില്‍ അപരിചിതരായ സ്ത്രീകള്‍ക്ക് സന്ദേശം അയക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് കോടതി

'സ്ത്രീകള്‍ക്ക് യാത്ര പോകാന്‍ ഭര്‍ത്താവ് അല്ലെങ്കില്‍ പിതാവോ മകനോ കൂടെ വേണം'; സഖാഫിയെ ന്യായീകരിച്ച് കാന്തപുരം

ഇന്‍വസ്റ്റ് കേരളയിലൂടെ ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം; 374 കമ്പനികള്‍ താത്പര്യ കരാര്‍ ഒപ്പിട്ടതായി മന്ത്രി പി. രാജീവ്