ന്യൂ മാഹി ഇരട്ടക്കൊലക്കേസ് വിചാരണ; കൊടി സുനിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതി

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പരോളിലുള്ള കൊടി സുനിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതി. ന്യൂ മാഹി ഇരട്ടക്കൊലക്കേസ് വിചാരണക്കായാണ് കൊടിസുനിക്ക് ജില്ലയിൽ പ്രവേശിക്കാൻ അനുമതി നൽകിയത്. വിചാരണ ദിവസങ്ങളിൽ തലശ്ശേരി കോടതിയിൽ എത്താനാണ് അനുമതി നൽകിയിരിക്കുന്നത്.

കേസിൽ ഈ മാസം 22നാണ് വിചാരണ തുടങ്ങുന്നത്. കോടതിയിൽ എത്താൻ പരോൾ വ്യവസ്ഥയിൽ ഇളവ് തേടി സുനി അപേക്ഷ നൽകിയിരുന്നു. എന്നാൽ വിചാരണ നീട്ടിവെക്കണമെന്ന സുനിയുടെ ആവശ്യം കോടതി തള്ളിയിരുന്നു. കേസിൽ രണ്ടാം പ്രതിയാണ് കൊടി സുനി.

അതേസമയം, ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ജനുവരി 29 വരെയാണ് കൊടി സുനിക്ക് പരോൾ ലഭിച്ചിരിക്കുന്നത്. കൊടി സുനിയുടെ അമ്മ നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതി 30 ദിവസത്തെ പരോൾ അനുവ​ദിച്ചത്. പരോൾ ആവശ്യപ്പെട്ട് അമ്മ മനുഷ്യാവകാശ കമ്മീഷനാണ് ആദ്യം അപേക്ഷ നൽകിയത്. കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിൽ ജയിൽ ഡിജിപി പരോൾ അനുവദിക്കുകയായിരുന്നു. പൊലീസിന്റെ പ്രെബേഷൻ റിപ്പോർട്ട് പ്രതികൂലമായിട്ടും ജയിൽ ഡിജിപി അനുകൂല നിലപാട് എടുക്കുകയായിരുന്നു.

വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4ന് ആർഎംപി സ്‌ഥാപക നേതാവ് ടിപി ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുതിയത്. വിചാരണയ്ക്ക് ശേഷം 2014ൽ എംസി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടികെ രജീഷ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പികെ കുഞ്ഞനന്തൻ അടക്കം 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ 3 വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പികെ കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചിരുന്നു.

Latest Stories

ഞാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞ് നടന്നു, കേസ് നല്‍കേണ്ടി വന്ന ഗുരുതര പ്രശ്‌നങ്ങളാണ് അന്ന് നടന്നത്..; 'നാന്‍സി റാണി' വിവാദത്തില്‍ അഹാന

വയനാട് ടൗൺഷിപ്പിന്റെ കല്ലിടൽ മാർച്ച് 27ന്, നിർമാണം അതിവേഗം നടക്കുമെന്ന് മന്ത്രി കെ രാജൻ

അഫാനുമായി ലത്തീഫിന്റെ വീട്ടിൽ രണ്ടാംഘട്ട തെളിവെടുപ്പ്, പരിശോധനക്കായി ബോംബ് സ്ക്വാഡും

കെവി തോമസ് ഒരു പാഴ്ചിലവ്; പൂര്‍ണ പരാജയം; കണക്ക് പോലും നല്‍കാന്‍ അറിയില്ല; കൂറുമാറ്റത്തിനും കാലുമാറ്റത്തിനും നല്‍കിയ പ്രത്യുപകാരമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി

അന്ന് മണിച്ചേട്ടന്‍ അരികില്‍ ഉണ്ടായില്ല, വിളിച്ചിട്ടും കിട്ടിയില്ല.. ആ സമയത്താണ് ഞങ്ങള്‍ ഒരുപോലെ വിഷമിച്ചത്..; 9 വര്‍ഷത്തിന് ശേഷം നിമ്മി

കാസർകോട് പതിനഞ്ചുകാരിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പൊലീസിനെതിരെ രൂക്ഷവിമർശനമുന്നയിച്ച് ഹൈക്കോടതി

ഇസ്രായേലികളോടുള്ള അമേരിക്കക്കാരുടെ സഹതാപം 24 വർഷത്തിനിടയിൽ ഏറ്റവും താഴ്ന്ന നിലയിൽ; സർവേ റിപ്പോർട്ട്

ഉക്രെയ്ൻ യുദ്ധത്തിന് 'സൈനിക പരിഹാരമില്ല', സൗദി യോഗങ്ങൾക്ക് മുന്നോടിയായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ

ലൊക്കേഷനില്‍ ഉണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റു, ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി.. പിന്നീട് അവസരങ്ങളില്ല: അനീഷ് രവി

മേശ തുടയ്ക്കുമ്പോൾ ദേഹത്ത് വെള്ളം വീണു; ചേർത്തലയിൽ ഡിവൈഎഫ്ഐ-സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ സംഘർഷം