ഇനിയും വേദനിപ്പിക്കാന്‍ നോക്കേണ്ട; കോണ്‍ഗ്രസിലെ അപമാനം ഇനി സഹിക്കേണ്ട; കരുണാകര സ്മാരകത്തിന് കല്ലുവെയ്ക്കാന്‍ പോലും പാര്‍ട്ടി തയ്യാറായില്ലെന്ന് പത്മജ

തന്നെ ഇനിയും ആരും വേദനിപ്പിക്കാന്‍ നോക്കേണ്ടെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസില്‍ നിന്ന് അനുഭവിച്ച അപമാനം ഇനി സഹിക്കേണ്ട കാര്യമില്ല. അച്ഛന്‍ വളര്‍ത്തിയ ആളുകള്‍ ആണ് എന്നെ വേദനിപ്പിച്ചത്. അച്ഛന്റെ അവസാന കാലത്തു എത്ര മാത്രം ഒറ്റപ്പെടലും വിഷമവും സഹിച്ചത് കണ്ട ആളാണ് ഞാന്‍.

അദ്ദേഹം മരിച്ചിട്ടു 14 കൊല്ലമാകുന്നു. സര്‍ക്കാര്‍ തന്ന സ്ഥലത്തു ഒരു കല്ല് വെക്കാന്‍ പോലും പാര്‍ട്ടി തയ്യാറായില്ല. അവിടെ തല്‍ക്കാലം ഒന്നും ചെയ്യണ്ട എന്നായിരുന്നു ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞത്. ഭാരതത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളുടേയും നിലപാടിനൊപ്പം ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പക്ഷത്താണ് താന്‍ നിലകൊള്ളുന്നതെന്നും പത്മജ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പത്മജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്റെ നിലപാടുകളെ പിന്‍തുണച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും പ്രത്യേകം നന്ദി. .എന്റെ വിഷമങ്ങള്‍ ഞാന്‍ പറയുമ്പോള്‍ അത് കേള്‍ക്കാന്‍ തയ്യാറാവാത്തത്തവരോട് എന്തു പറഞ്ഞിട്ടും കാര്യമില്ല . കുറ്റം പറഞ്ഞാലും ഇപ്പോള്‍ അത് പ്രശ്‌നമായി ഞാന്‍ കാണുന്നുമില്ല.എന്റെ ചേട്ടന്‍ കുറ്റം പറയുമ്പോള്‍ അത് എന്റെ രക്തമാണെന്ന് എനിക്കറിയാം . പറഞ്ഞോട്ടെ. പക്ഷേ അദ്ദേഹം ഇതിനു മുന്നേ രണ്ടു മൂന്നു പാര്‍ട്ടികളില്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചപ്പോള്‍ അതൊന്നും വിമര്‍ശിക്കാന്‍ ഞാന്‍ മുതിര്‍ന്നിരുന്നില്ല പാര്‍ട്ടിയില്‍ നിന്ന് ഏറ്റ തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ എനിക്ക് ഒരു തീരുമാനമെടുക്കാന്‍ പാടില്ലേ ? അതോ ഒരു സ്ത്രീ എന്ന നിലയില്‍ അതിന് അവകാശമില്ലന്നാണോ? എന്നെ നന്നായി അറിയുന്ന ആളുകള്‍ എന്നെ ഒന്നും പറയുന്നില്ല എന്നത് ഞാന്‍ ശ്രദ്ധിച്ചു . സംസ്‌കാര ശൂന്യമായി പ്രതികരിക്കുന്നതിനെതിരെ ഞാന്‍ പ്രതികരിക്കില്ല .എന്നെ ഇനിയും ആരും വേദനിപ്പിക്കാന്‍ നോക്കണ്ട .കോണ്‍ഗ്രസില്‍ നിന്ന് ഞാന്‍ അനുഭവിച്ച അപമാനവും ഇനി എനിക്ക് സഹിക്കേണ്ട കാര്യം ഉണ്ടാവില്ല എന്റെ അച്ഛന്‍ വളര്‍ത്തിയ ആളുകള്‍ ആണ് എന്നെ വേദനിപ്പിച്ചത് .എന്റെ അച്ഛന്‍ അവസാന കാലത്തു എത്ര മാത്രം ഒറ്റപ്പെടലും വിഷമവും സഹിച്ചത് കണ്ട ആളാണ് ഞാന്‍ . അദ്ദേഹം മരിച്ചിട്ടു 14 കൊല്ലമാകുന്നു .ഗവണ്മെന്റ് തന്ന സ്ഥലത്തു ഒരു കല്ല് വെക്കാന്‍ പോലും പാര്‍ട്ടി തയ്യാറായില്ല. അവിടെ തല്ക്കാലം ഒന്നും ചെയ്യണ്ട എന്നായിരുന്നു ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞത് . ഭാരതത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളുടേയും നിലപാടിനൊപ്പം ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പക്ഷത്താണ് ഞാന്‍ നിലകൊള്ളുന്നത്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക; രോഗികളെ സമീപത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി, ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് നിഗമനം

GT VS SRH: നന്നായി കളിക്കുമ്പോള്‍ റണ്ണൗട്ടാവുന്നത് എന്തൊരു ദ്രാവിഡാണ്, അമ്പയറോട് ചൂടായി ഗില്‍, ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല

താന്‍ മോദി ഭക്തനാണ്, പിഴവുണ്ടായത് ശരിയായി കേള്‍ക്കാന്‍ സാധിക്കാതിരുന്നതിനാല്‍; വിഴിഞ്ഞത്തെ മോദിയുടെ പ്രസംഗ പരിഭാഷയിലെ പിഴവില്‍ പ്രതികരിച്ച് പള്ളിപ്പുറം ജയകുമാര്‍

GT VS SRH: ഷമിയെ ചെണ്ടയാക്കി തല്ലിഓടിച്ച് സായി സുദര്‍ശന്‍, യുവതാരത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ് സ്റ്റാര്‍ പേസര്‍, ഒരോവറില്‍ നേടിയത് അഞ്ച് ഫോര്‍

ഉമ്മന്‍ ചാണ്ടിയെന്ന ബാഹുബലിയെ ആണ് മലയാളികള്‍ വിഴിഞ്ഞത്ത് കാണുന്നത്; പിണറായിയെന്ന ബല്ലാല്‍ ദേവന്റെ പ്രതിമയല്ലെന്ന് ഷാഫി പറമ്പില്‍

GT VS SRH: ഇന്ന് ഞാന്‍ നാളെ നീ, ഹായ് കൊളളാലോ കളി, സൂര്യകുമാറിനെ രണ്ടാമതാക്കി വീണ്ടും സായി സുദര്‍ശന്‍, പൊളിച്ചെന്ന് ആരാധകര്‍

പത്ത് സെക്കന്റിനുള്ളില്‍ വാഹനങ്ങള്‍ കടന്ന് പോകണം; 100 മീറ്ററില്‍ കൂടുതല്‍ വാഹനങ്ങളുടെ നിര പാടില്ല; പാലിയേക്കര ടോള്‍ പിരിവില്‍ ഇടപെടലുമായി ഹൈക്കോടതി

IPL 2025: രാജസ്ഥാന്‍ കാണിച്ചത് മണ്ടത്തരം, ആ മരവാഴകള്‍ക്ക്‌ അത്രയും കോടി കൊടുക്കേണ്ട കാര്യമില്ല, പകരം ചെയ്യേണ്ടിയിരുന്നത്..., തുറന്നുപറഞ്ഞ് മുന്‍താരം

പാഠ പുസ്തകത്തില്‍ നിന്ന് മുഗള്‍ ചരിത്രഭാഗങ്ങള്‍ നീക്കിയതില്‍ എതിര്‍പ്പ് അറിയിച്ചു; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വി ശിവന്‍കുട്ടി

കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാന്‍ നീക്കം; ആന്റോ ആന്റണിയ്ക്കും സണ്ണി ജോസഫിനും സാധ്യത