ആദ്യം സെക്‌സ് ചാറ്റ്; ലൈംഗികബന്ധത്തിനായി വീട്ടിലേക്ക് വിളിച്ചു വരുത്തി; കുടിപ്പിച്ചത് വിഷം; ഉയര്‍ന്ന സാമ്പത്തികമുള്ള സൈനികനെ സ്വന്തമാക്കാന്‍ ഗ്രീഷ്മ നടത്തിയത് കൊടുംക്രൂരത; ഞെട്ടിച്ച് കുറ്റപത്രം

തിരുവനന്തപുരം പാറശ്ശാല സ്വദേശി ഷാരോണ്‍ വധക്കേസില്‍ ഗുരുതര ആരോപണങ്ങളുമായി പൊലീസിന്റെ കുറ്റപത്രം. ഗ്രീഷ്മ അറസ്റ്റിലായി 85-ാം ദിവസമാണ് കുറ്റപത്രം ക്രൈംബ്രാഞ്ച് സംഘം നെയ്യാറ്റിന്‍കര കോടതിയില്‍ സമര്‍പ്പിച്ചത്. കൊലപാതകം സൂഷ്മമായി ആസൂത്രണം ചെയ്തതെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. സുഹൃത്തായ ഷാരോണിനെ കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കി ഗ്രീഷ്മാ കൊലപ്പെടുത്തിയെന്നാണ് കേസ്.

കുറ്റപത്രത്തില്‍ ഗ്രീഷ്മയാണ് ഒന്നാംപ്രതി, രണ്ടാംപ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധു, മൂന്നാംപ്രതി അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവരാണ്. ഷാരോണിനെ ജീവിതത്തില്‍നിന്ന് ഒഴിവാക്കാനായി ഗ്രീഷ്മ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. 142 സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഒന്നാംപ്രതിയായ ഗ്രീഷ്മ, ലൈംഗികബന്ധത്തിനായി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.അതിന് ശേഷമാണ് കളനാശിനി നല്‍കിയത്. ഷാരോണുമായി പ്രണയത്തിലായിരുന്ന ഗ്രീഷ്മയ്ക്ക് ഉയര്‍ന്ന സാമ്പത്തികനിലയുള്ള സൈനികന്റെ വിവാഹാലോചന വന്നു. ഇതോടെ ഷാരോണുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിനായി പല കള്ളങ്ങള്‍ പറഞ്ഞിട്ടും ഷാരോണ്‍ ബന്ധത്തില്‍നിന്ന് പിന്മാറിയില്ല. ഇതോടെയാണ് ഷാരോണിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും കുറ്റപത്രത്തില്‍ ക്രൈംരബാഞ്ച് വ്യക്തമാക്കുന്നു.

പാരസെറ്റമോള്‍ ഗുളികകള്‍ പൊടിച്ച് ജ്യൂസില്‍ കലര്‍ത്തി നല്‍കിയാണ് ആദ്യം കൊലപാതകശ്രമം നടത്തിയത്. ജ്യൂസ് ചലഞ്ച് എന്ന പേരില്‍ ഇത് നടപ്പിലാക്കിയെങ്കിലും ലക്ഷ്യം വിജയിച്ചില്ല. ജ്യൂസിന് കയ്പ്പാണെന്ന് പറഞ്ഞ് ഷാരോണ്‍ തുപ്പിക്കളഞ്ഞതോടെയാണ് ജ്യൂസ് ചലഞ്ച് പരാജയപ്പെട്ടത്. ഇതിനുപിന്നാലെയാണ് കഷായത്തില്‍ വിഷം കലര്‍ത്തിനല്‍കി കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

സംഭവദിവസം ഷാരോണുമായി സെക്സ് ചാറ്റ് ചെയ്തതിന് ശേഷം ലൈംഗികബന്ധപ്പെടാമെന്നും വീട്ടിലേക്ക് വരാനും ഗ്രീഷ്മ ആവശ്യപ്പെട്ടു. ഈ വാട്സാപ്പ് ചാറ്റിന്റെ തെളിവുകളും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഷാരോണ്‍ വീട്ടിലേക്ക് വരുന്നതിന് മുന്‍പ് തന്നെ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് ഒരുഗ്ലാസ് കഷായം ഷാരോണിനെകൊണ്ട് കുടിപ്പിച്ചു. കഷായം കുടിച്ച് വീടിന് പുറത്തേക്ക് പോയ ഷാരോണ്‍ ഛര്‍ദിച്ച് അവശനായാണ് പുറത്തുകാത്തിരുന്ന സുഹൃത്തിന്റെ അടുത്തെത്തിയതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

62 പേജുള്ള കുറ്റപത്രത്തില്‍ ഗ്രീഷ്മയുടെ ക്രിമിനല്‍ സ്വഭാവങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
അമ്മയോടും അമ്മാവനോടും ഷാരോണിനെ കൊലപ്പെടുത്തിയ കാര്യം ഗ്രീഷ്മ പറഞ്ഞിരുന്നു. കൊലപാതകത്തില്‍ പങ്കില്ലെങ്കിലും തെളിവുകള്‍ നശിപ്പിക്കാന്‍ ഇരുവരും സഹായിച്ചു. സൈനികനുമായി വിവാഹം ഉറപ്പിച്ചതിന് ശേഷം
ഗ്രീഷ്മയുടെ സ്വഭാവത്തില്‍ മാറ്റം വന്നത്. തന്റെ ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് ജാതകത്തിലുള്ളതായി കാമുകനായ ഷാരോണിനോട് ഗ്രീഷ്മ പറഞ്ഞിരുന്നു. അതില്‍ വിശ്വാസമില്ലെന്നു പറഞ്ഞ ഷാരോണ്‍ ബന്ധത്തില്‍നിന്നു പിന്‍മാറാന്‍ തയാറായില്ല. ഇതോടെയാണ് കൊല്ലാന്‍ പദ്ധതി ആസൂത്രണം ചെയ്തത്.

അമ്മാവന്‍ കൃഷിക്ക് ഉപയോഗിച്ച കളനാശിനി കഷായത്തില്‍ കലര്‍ത്തിയത്. ഗ്രീഷ്മയുടെ മൊഴിയിലെ വൈരുദ്ധ്യവും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ നല്‍കിയ വിവരങ്ങളും കേസില്‍ വഴിത്തിരിവായി. വീട്ടിലെത്തിയ ഓട്ടോ ഡ്രൈവര്‍ക്കും ജൂസ് നല്‍കിയതായും കുടിച്ചശേഷം ഡ്രൈവര്‍ക്കും ഛര്‍ദിലുണ്ടായതായും ഗ്രീഷ്മ ഷാരോണിനോടും കുടുംബത്തിനെയും അറിയിച്ചിരുന്നു. തുടര്‍ന്ന് കാരണക്കോണം സ്വദേശിയായ ഡ്രൈവറെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇതെല്ലാം കളവാണെന്നു ബോധ്യമായി.

ചേച്ചിയുടെ സുഹൃത്തായ ഡോക്ടറാണ് കഷായം എഴുതി നല്‍കിയതെന്നു ഗ്രീഷ്മ ഷാരോണിന്റെ വീട്ടുകാരോട് പറഞ്ഞിരുന്നു. കഷായം കുപ്പിയില്‍ ഒഴിച്ചാണ് നല്‍കിയതെന്നും പറഞ്ഞിരുന്നു. എന്നാല്‍, ന്വേഷണത്തില്‍ ഡോക്ടര്‍ ഇക്കാര്യം നിഷേധിച്ചു. ഒന്നരവര്‍ഷംമുന്‍പ് ഡോക്ടര്‍ പാറശാലയില്‍നിന്ന് സ്ഥലംമാറി പോയിരുന്നു. ഗൂഗിളില്‍ വിഷത്തിനായി സെര്‍ച്ച് ചെയ്ത വിവരങ്ങടക്കം ക്രൈംബ്രാഞ്ച് ഗ്രീഷ്മയെ കാണിച്ചതോടെ കൊലപാതകം സമ്മതിക്കുകയായിരുന്നു. ഗ്രീഷ്മ നല്‍കിയ വിഷം കുടിച്ച് അവശനായ ഷാരോണ്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് മരിച്ചത്.

Latest Stories

IPL 2025: വീട്ടിലേക്ക് എത്രയും വേഗം എത്തണം എന്നാണ് അവന്മാരുടെ ആഗ്രഹം, കളി ജയിക്കണം എന്ന് ഒരുത്തനും ഇല്ല; ടീമിലെ ദുരന്തം ആ സൂപ്പർസ്റ്റാർ; വിരേന്ദർ സെവാഗ് പറഞ്ഞത് ഇങ്ങനെ

IPL 2025: അവന്മാര്‍ നന്നായി കളിക്കാത്തത് കൊണ്ട് കൊല്‍ക്കത്ത ടീമില്‍ മറ്റു ബാറ്റര്‍മാര്‍ക്ക് പണി കിട്ടുന്നു, വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം

ലാലേട്ടന്റെ പടം ഇറങ്ങിയാപ്പിന്നെ കാണാതിരിക്കാന്‍ പറ്റോ, തുടരും കാണാന്‍ മണിക്കൂറുകള്‍ നീണ്ട ട്രാഫിക്ക് ബ്ലോക്ക്, വൈറല്‍ വീഡിയോ

140 കോടി രൂപയുടെ ഫണ്ട് വകമാറ്റം, കാർഷിക സഹായം ദുരുപയോഗം ചെയ്തതിൽ കേരള സർക്കാർ കുടുക്കിൽ; അന്വേഷണത്തിനായി ലോക ബാങ്ക് കേരളത്തിലേക്ക്

പൊന്നിയിന്‍ സെല്‍വന്‍ 2 ഗാനത്തിന് പകര്‍പ്പവകാശ ലംഘനം, എആര്‍ റഹ്‌മാന് എട്ടിന്റെ പണി, 2 കോടി രൂപ കെട്ടിവയ്ക്കാന്‍ വിധിച്ച് ഡല്‍ഹി ഹൈക്കോടതി

IPL 2025: ഡ്രാഫ്റ്റ് എഴുതി വെച്ചിരിക്കുകയാണ് അവൻ, ശത്രു മടിയിൽ ചെന്നിട്ട് അവന്മാരെ കത്തിച്ചിട്ട് അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും; സൂപ്പർ താരത്തെക്കുറിച്ച് ആകാശ് ചോപ്ര

കേരളത്തിലുള്ളത് 104 പാക്കിസ്ഥാനികള്‍; കൂടുതല്‍ മലപ്പുറത്തും കോഴിക്കോടും; 59 പേരെ ഉടന്‍ നാടുകടത്തും; ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് പിന്നാലെ നടപടിയുമായി പിണറായി സര്‍ക്കാര്‍

എന്നെ ഇങ്ങനാക്കി തന്നതിന് പെരുത്ത് നന്ദി, വിദ്യാ ബാലനോട് നടി ജ്യോതിക, എന്താണെന്നറിയാതെ ആരാധകര്‍, ഏതായാലും പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ

'കശ്മീരിലേത് 1500 വർഷമായുള്ള സംഘർഷം, അവർ തന്നെ പരിഹരിക്കും'; ഇന്ത്യ- പാക് പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കി ഡോണൾഡ് ട്രംപ്

NIDCC ദേശീയ ലെന്‍ഡിംഗ് പാര്‍ട്ണറായി ഐസിഎല്‍ ഫിന്‍കോര്‍പ്പ്; കേന്ദ്ര സര്‍ക്കാരിന്റെ നാല് പ്രധാന മന്ത്രാലയങ്ങളുമായി വ്യത്യസ്ത കരാറുകള്‍