'ശിക്ഷ പോര, അവർ പുറത്തിറങ്ങിയാൽ എന്നെയും കൊല്ലും'; നെഞ്ചുപൊട്ടി ഹരിത

2020ൽ കേരളത്തെ നടുക്കിയ പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച കോടതി വിധിയിൽ പ്രതികരിച്ച് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ. തന്റെ ജീവിതം അപകടത്തിലാണെന്നും ശിക്ഷ പോരായെന്നും ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിച്ചിരുന്നുവെന്നും ഹരിത പറഞ്ഞു.

വിചാരണ സമയത്ത് ഭീഷണി നേരിട്ടിരുന്നുവെന്നും ഹരിത പറഞ്ഞു. നിന്നെയും കൊല്ലും എന്നായിരുന്നു ഭീഷണി. ഇത്രയും വലിയ തെറ്റ് ചെയ്തിട്ട് അവർക്ക് ഈ ശിക്ഷ കൊടുത്തതിൽ എനിക്ക് തൃപ്തിയില്ല. വധശിക്ഷ തന്നെ കൊടുക്കണം. കൂടുതൽ ശിക്ഷയ്ക്ക് അപ്പീൽ പോകുമെന്നും ഹരിത പറഞ്ഞു. അതേസമയം ഈ ക്രൂരതയ്ക്ക് ഈ ശിക്ഷ പോരായെന്നായിരുന്നു അച്ഛന്റെയും പ്രതികരണം.

സിസിലി പ്രതികളായ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. അരലക്ഷം രൂപ പിഴ ഒടുക്കണമെന്നാണ് കോടതി നിർദേശം. ഈ തുക മരിച്ച അനീഷിന്റെ ഭാര്യക്ക് നൽകണമെന്നും കോടതി നിർദേശിച്ചു. അതേസമയം വിധി വന്നതിന് ശേഷവും ഒരു കൂസലുമില്ലാതെയാണ് പ്രതികൾ കോടതിക്ക് പുറത്തേക്ക് വന്നത്.

Latest Stories

ദുല്‍ഖറിനോട് പരിഭവം പങ്കുവച്ച് വിജയ് ദേവരകൊണ്ട; വിജയ് തന്റെ ലക്കി ചാം എന്ന് താരം

പീഡനപരാതി; സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരുവിൽ കേസെടുത്തു

ടീം ഇന്ത്യക്ക് വലിയ തിരിച്ചടി, പരിക്ക് കാരണം സ്റ്റാര്‍ പേസര്‍ മൂന്ന് മാസത്തേക്ക് പുറത്ത്

മുനമ്പത്ത് വഖഫ് നിയമത്തിന്റെ പേരില്‍ തീരദേശവാസികളെ കുടിയൊഴിപ്പിക്കാന്‍ നീക്കം; വോട്ട് ബാങ്കിന് വേണ്ടി എല്‍ഡിഎഫും യുഡിഎഫും പിന്തുണ നല്‍കുന്നുവെന്ന് ബിജെപി

ഇന്ന് ബാലൺ ഡി ഓർ രാത്രി; മെസിയും റൊണാൾഡോയും ഇല്ലാതെ പുതിയ യുഗം ആരംഭിക്കുന്നു

എട്ട് കോടി നല്‍കിയില്ല, ബിസിനസുകാരനായ 54കാരനെ കൊലപ്പെടുത്തി കത്തിച്ചു; 29കാരിയായ ഭാര്യയും സുഹൃത്തുക്കളും പിടിയില്‍

ഒന്നും കാണാന്‍ പറ്റുന്നില്ല.. ആക്ഷന്‍ രംഗത്തിനിടെ പരിക്കേറ്റു, പിന്നാലെ സര്‍ജറി: അജയ് ദേവ്ഗണ്‍

വന്‍ മുന്നേറ്റവുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍; ലാഭക്കുതിപ്പ് 16 ശതമാനം; രണ്ടാംപാദത്തിലെ വരുമാനം 1086കോടി; 6800 കിടക്കകകളിലേക്ക് ആശുപത്രിയെ ഉയര്‍ത്തുമെന്ന് ആസാദ് മൂപ്പന്‍

ഐപിഎല്‍ ലേലം 2025: ലഖ്നൗ സൂപ്പര്‍ ജയന്റ്സ് തങ്ങളുടെ അന്തിമ നിലനിര്‍ത്തല്‍ പട്ടിക സമര്‍പ്പിച്ചു, സൂപ്പര്‍ താരം പുറത്തേക്ക്!

ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നു; ഭരണഘടന അട്ടിമറിക്കാന്‍ ശ്രമമെന്ന് പ്രിയങ്ക ഗാന്ധി