'കല്ലേറില്‍ നെഞ്ചിലും കണ്ണിനും പരിക്കേറ്റു'; കൊട്ടിക്കലാശത്തിന് ഇടയില്‍ എല്‍.ഡി.എഫ് നടത്തിയത് ആസൂത്രിത ആക്രമണമെന്ന് രമ്യ ഹരിദാസ്

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ ഉണ്ടായ അക്രമം ആസൂത്രിതമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. കൊട്ടിക്കലാശത്തിനിടെ രൂക്ഷമായ കല്ലേറാണ് ഉണ്ടായത്. ഇത് ആസൂത്രിതമാണെന്നും രമ്യ ഹരിദാസ് പറഞ്ഞു. ആക്രമണം നെഞ്ചിനും കണ്ണിനും പരിക്കേറ്റു. സംഭവത്തിന് പിന്നില്‍ യുഡിഎഫ് പ്രവര്‍ത്തകരാണെന്ന് കരുതുന്നില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു.

എന്നാല്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെ് വീഴ്ത്തിയ ആരോപണം വ്യാജമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഏറ് കൊണ്ടാണ് രമ്യ വീണതെന്നതിന് തെളിവായി ഒരു വീഡിയോയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രമ്യയുടെ വാഹനത്തിനു നേരെ കല്ലെറിയുന്നതാണ് ഈ ദൃശ്യങ്ങളെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു.

https://www.facebook.com/oopers/videos/2376245292420437/

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു കൊണ്ടിരിക്കുമ്പോള്‍ “ചതിക്കല്ലേടാ” എന്ന് ആക്രോശിക്കുന്ന അനില്‍ അക്കര എംഎല്‍എയാണ് വീഡിയോയിലുള്ളത്. എന്നാല്‍ ഇതൊന്നും കൂട്ടാക്കാതെയാണ് പ്രവര്‍ത്തകരുടെ കല്ലേറ്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കു നേരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിയുന്നതെന്ന വിശദീകരണം വരുന്നുണ്ടെങ്കിലും “ചതിക്കല്ലേടാ” എന്ന അനില്‍ അക്കരയുടെ നിലവിളി എന്തിനാണെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. കല്ലേറില്‍ പരിക്കേറ്റ രമ്യ ഹരിദാസിനെയും അനില്‍ അക്കരയെയും കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Latest Stories

'മൂന്നാം നിലയിലെ മുറിയുടെ ജനാല വഴി രണ്ടാം നിലയിലെ ഷീറ്റിന് മുകളിലേക്ക്, ഷീറ്റ് പൊട്ടി സ്വിമ്മിംഗ് പൂളിലേക്ക്'; സിനിമയെ വെല്ലുന്ന സാഹസികത

IPL 2025: എങ്ങനെ കലിപ്പ് തോന്നാതിരിക്കും, സഞ്ജുവിനോട് ദേഷ്യപ്പെട്ട് ജോഫ്ര ആർച്ചർ; വീഡിയോ കാണാം

രണ്ടും ഒരുമിച്ച് വേണ്ട സാറേ...; വിന്‍സിക്ക് ആദ്യം പിന്തുണ, ചര്‍ച്ചയായി ഷൈന്‍ ടോമിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി

'ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട്'; വിദ്യാഭ്യസ മന്ത്രിയുടെ വിമർശനത്തിന് മറുപടി നൽകി എൻസിഇആർടി

IPL 2025: അവരെ സൂപ്പര്‍ ഓവറില്‍ ഇറക്കിയത് ഒരാളുടെ മാത്രം തീരുമാനമായിരുന്നില്ല, ഞങ്ങള്‍ ജയിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ആ ചോദ്യം ചോദിക്കില്ലായിരുന്നു, തുറന്നുപറഞ്ഞ് നിതീഷ് റാണ

അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമാക്കി കേരളത്തെ മാറ്റും; ദാരിദ്ര്യമില്ലാത്ത നവകേരളം എന്ന സ്വപ്നത്തിലേയ്ക്കുള്ള യാത്രയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

'മുൻപത്തെ ലഹരികേസിൽ ഷൈൻ ടോം ചാക്കോയെ വെറുതെ വിട്ടത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ച കണക്കിലെടുത്ത്, ഈ സർക്കാർ ഉത്തരവാദി അല്ല'; എം ബി രാജേഷ്

വിന്‍സിയുടെ ആത്മധൈര്യത്തിന് അഭിവാദ്യങ്ങള്‍, ജോലി സ്ഥലത്ത് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ഏതൊരു പെരുമാറ്റവും ലൈംഗികപീഡനത്തിന്റെ പരിധിയില്‍ വരണം: ഡബ്ല്യുസിസി

'എംഎൽഎയുടെ തലവെട്ടുമെന്ന് പറഞ്ഞിട്ടില്ല, തല ആകാശത്ത് വെച്ച് നടക്കേണ്ടി വരുമെന്നാണ് പറഞ്ഞത്'; പ്രശാന്ത് ശിവൻ

ലഹരി പരിശോധനക്കിടെ മുറിയിൽ നിന്നും ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ; മൂന്നാം നിലയിൽനിന്നും ഓടി രക്ഷപെട്ടു