പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്; സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് യുഡിഎഫ്

സംസ്ഥാനത്തെ രണ്ട് നിയമസഭ മണ്ഡലങ്ങളിലും ഒരു ലോക്‌സഭ മണ്ഡലത്തിലും നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്. ചേലക്കരയും പാലക്കാടുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിയമസഭ മണ്ഡലങ്ങള്‍. രാഹുല്‍ ഗാന്ധി രാജിവച്ച വയനാട് ലോക്‌സഭ മണ്ഡലമാണ് ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്ന ലോക്‌സഭ മണ്ഡലം.

പാലക്കാട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ത്ഥിയാകും. ചേലക്കരയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട രമ്യ ഹരിദാസിന് ഒരു അവസരം കൂടി നല്‍കുകയാണ് യുഡിഎഫ്. അതേസമയം വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നേരത്തെ നിശ്ചയിച്ചത് പ്രകാരം പ്രിയങ്ക ഗാന്ധി മത്സരിക്കും.

ഷാഫി പറമ്പിലിന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും പിന്തുണ നേടിയാണ് പാലക്കാട് മണ്ഡലത്തിലേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിയോഗിക്കപ്പെട്ടത്. എന്നാല്‍ രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

Latest Stories

ടീം എന്നോട് ആ നിർണായക കാര്യം പറഞ്ഞു കഴിഞ്ഞു, അതിനുള്ള കഠിന പരിശ്രമത്തിലാണ് ഞാൻ; വമ്പൻ വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

നെറ്റിയിലേക്ക് ചുവപ്പ് ലേസര്‍, വേദിയില്‍ നിന്നും ഇറങ്ങിയോടി നിക്ക് ജൊനാസ്; വീഡിയോ

'ഞാനൊരിക്കലും പാർട്ടിയേക്കാൾ വലിയവനല്ല, ഒരിക്കലും പാർട്ടിയേക്കാൾ വലിയവനാകാൻ ശ്രമിച്ചിട്ടുമില്ല'; രാഹുൽ പാർട്ടിയുടെ നോമിനി: ഷാഫി പറമ്പിൽ

പൂജാരയുടെ റോൾ ഇത്തവണ അവൻ ചെയ്യണം, അല്ലെങ്കിൽ പണി പാളുമെന്ന് ഉറപ്പാണ്; തുറന്നടിച്ച് പാർഥിവ് പട്ടേൽ

ദേവികുളം കുറിഞ്ഞി സങ്കേതം പ്രശ്നങ്ങള്‍ പരിഹരിക്കും: അടിയന്തരയോഗം വിളിക്കും; ഉറപ്പുമായി റവന്യു മന്ത്രി കെ രാജന്‍

ബിജെപി വോട്ട് കുത്തനെ കുറയും; ചേലക്കരയും വയനാടും പാലക്കാടും കോൺഗ്രസ്സ് വിജയിക്കും: എ കെ ആന്റണി

ഇനി മേലാൽ ഇങ്ങനെയുള്ള മണ്ടത്തരങ്ങൾ പറയരുത്, പാകിസ്ഥാൻ താരത്തോട് ആവശ്യപ്പെട്ട് രവിചന്ദ്രൻ അശ്വിൻ; കാരണം വിരാട് കോഹ്‌ലി

പൃഥ്വിരാജ് ആയി തെറ്റി പിരിഞ്ഞോ എന്ന് പലരും ചോദിക്കുന്നുണ്ട്.. ബോംബെയില്‍ വീട് ഒക്കെ വാങ്ങിയതല്ലേ; വിശദീകരണവുമായി ലിസ്റ്റിന്‍

ലയണൽ മെസിയോ, ക്രിസ്റ്റ്യാനോ റൊണാൾഡോയോ? ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ നേടിയതാരാണ്?

സരിന്റെ വിമർശനം അച്ചടക്ക ലംഘനം; ചോദ്യം ചെയ്തത് എഐസിസി തീരുമാനമെന്ന് കെപിസിസി