ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ മറവില്‍ ലഹരി വില്‍പന; യുവാവ് കസ്റ്റഡിയില്‍

ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ മറവില്‍ ലഹരി മരുന്ന് വില്‍പന നടത്തിയ യുവാവ് അറസ്റ്റിലായി. കോട്ടയം കാഞ്ഞിരപ്പള്ളി തുമ്പമട സ്വദേശിയായ നിതിനെയാണ് എക്‌സൈസ് പിടികൂടിയത്. കൊച്ചി കലൂര്‍ സ്റ്റേഡിയം റൗണ്ട് റോഡില്‍ ലഹരി മരുന്ന് കൈമാറ്റത്തിന് എത്തിയപ്പോഴാണ് നിതിന്‍ പിടിയിലായത്.

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പിന് നല്‍കിയിരിക്കുന്ന ലൊക്കേഷന്‍ കൃത്യമല്ലെന്ന് പറഞ്ഞ് ആളുകളോട് വാട്‌സ് ആപ്പില്‍ ലൊക്കേഷന് അയച്ച് നല്‍കാന്‍ നിതിന്‍ ആവശ്യപ്പെടും. ഇത്തരത്തില്‍ ആളുകളുടെ നമ്പറുകള്‍ ശേഖരിച്ച് അവരുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് ലഹരിമരുന്ന് വില്‍പ്പന നടത്തുകയുമാണ് ഇയാള്‍ ചെയ്തിരുന്നത്.

മറ്റ് സംസ്ഥാനങ്ങളില്‍ പഠനത്തിനും മറ്റും പോകുന്നവരില്‍ നിന്നാണ് ഇയാള്‍ ലഹരിമരുന്ന് എത്തിക്കാറുണ്ടായിരുന്നത് എന്ന് എക്സൈസ് പറയുന്നു. പഠിക്കാന്‍ ഏകാഗ്രത കിട്ടുമെന്നും ബുദ്ധിവര്‍ദ്ധിക്കുമെന്നുമെല്ലാം പറഞ്ഞാണ് ഇവയുടെ വില്‍പ്പന നടത്തിയിരുന്നത്.

നിതിന്റെ കയ്യില്‍ നിന്നും ലഹരിമരുന്ന് വാങ്ങിയിരുന്ന വിദ്യാര്‍ത്ഥിനിയുടെ സുഹൃത്ത് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഒരു ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയില്‍ എടുത്തു.

Latest Stories

കെപിസിസിക്ക് ഇനി പുതിയ മുഖങ്ങൾ; കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫും വർക്കിങ് പ്രസിഡന്റുമാരും ഇന്ന് പദവിയേൽക്കും

INDIAN CRICKET: ആ ഫോൺ കോൾ വന്നില്ലെങ്കിൽ നിങ്ങൾ ആ കാഴ്ച്ച കാണില്ലായിരുന്നു, ഞാൻ ആ തീരുമാനം....; ആരാധകരെ ഞെട്ടിച്ച് സച്ചിൻ ടെണ്ടുൽക്കർ; പറഞ്ഞത് ഇങ്ങനെ

IPL UPDATES: റിക്കി പോണ്ടിങ് ഇല്ലെങ്കിൽ പണി പാളിയേനെ, അയാൾ അന്ന് നടത്തിയ സംസാരം...; വമ്പൻ വെളിപ്പെടുത്തലുമായി പഞ്ചാബ് കിങ്‌സ് സിഇഒ

അതിർത്തിയിൽ എല്ലാം ശാന്തം, ഇന്ത്യ- പാക് ഡിജിഎംഒ തല ചർച്ച ഇന്ന്; നിലപാട് വ്യക്തമാക്കാൻ രാജ്യം

വിജിലൻസ് അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് ഇന്ന് കോടതിയിൽ, എഡിജിപി അജിത് കുമാറിന് അതിനിർണായകം

ആക്രമണം നടത്തി എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടും, ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്ന് പ്രതിരോധ മന്ത്രി

പാക് പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം, തുടര്‍ ചര്‍ച്ചകള്‍ നാളെ, മൂന്ന് സേനകളും സംയുക്തമായി പ്രവര്‍ത്തിച്ചുവെന്നും പ്രതിരോധ സേന

തിരുവനന്തപുരം വിമാനത്താവളത്തിന്റെ 3 കി.മീ ചുറ്റളവില്‍ റെഡ് സോണ്‍, തലസ്ഥാന നഗരിയില്‍ ഡ്രോണ്‍ പറത്തുന്നതിന് നിയന്ത്രണം

അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു, ഇന്ത്യയുടെ തിരിച്ചടിയില്‍ 40ഓളം പാക് സൈനികരും കൊല്ലപ്പെട്ടു, 9 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുവെന്നും പ്രതിരോധ സേന

ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യമിട്ടത് ഭീകരകേന്ദ്രങ്ങള്‍ മാത്രം, ഇന്ത്യയുടെ തിരിച്ചടി കൃത്യവും നിയന്ത്രിതവും, ഒമ്പതിലധികം തീവ്രവാദകേന്ദ്രങ്ങള്‍ തകര്‍ത്തു, നൂറിലധികം ഭീകരരെ വധിച്ചു