എല്ലാം അമ്മയുടെ അറിവോടെ, ധനേഷിനൊപ്പം ചേർന്ന് കുട്ടികളെ മദ്യം കുടിപ്പിച്ചു, സുഹൃത്തുക്കളെയും ലക്ഷ്യം വെച്ചു; കുറുപ്പുംപടി പീഡനത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

പെരുമ്പാവൂർ കുറുപ്പുംപടിയിൽ സഹോദരിമാരായ കുട്ടികളെ അമ്മയുടെ ആൺസുഹൃത്ത് ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതി ധനേഷ് വീട്ടിൽ എത്തുമ്പോഴെല്ലാം നിർബന്ധിപ്പിച്ചു മദ്യം കുടിപ്പിച്ചിരുന്നതായി പെൺകുട്ടികൾ മൊഴി നൽകി. പെൺകുട്ടികളുടെ അമ്മയും ചേർന്നായിരുന്നു മദ്യം നൽകിയത്. അമ്മയ്‌ക്കെതിരേ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു.

ധനേഷ് ഇവരുടെ കൂട്ടുകാരികളേയും ലക്ഷ്യമിട്ടതായ വിവരവും പുറത്തുവന്നു. രണ്ടാനച്ഛൻ എന്ന നിലയിലായിരുന്നു പെൺകുട്ടികൾ ധനേഷിനെ കണ്ടിരുന്നത്. കൂട്ടുകാരിയെ കൂട്ടിക്കൊണ്ടുവരാൻ മൂത്ത കുട്ടിയോട് ധനേഷ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കൂട്ടുകാരിക്ക് പെൺകുട്ടി അയച്ച കത്ത് ക്ലാസ് ടീച്ചർ കണ്ടതോടെയാണ് ഞെട്ടിപ്പിക്കുന്ന ബലാത്സംഗ വിവരം വെളിച്ചത്തുവരുന്നത്. പന്ത്രണ്ടു വയസുകാരി നടന്നതെല്ലാം ക്ലാസ് ടീച്ചറോട് തുറന്നുപറഞ്ഞു.

സോഷ്യൽ മീഡിയയിൽ കണ്ട കൂട്ടുകാരികളെയാണ് കൂട്ടികൊണ്ട് വരാൻ ധനേഷ് ആവശ്യപ്പെട്ടത്. ധനേഷിന്റെ സമ്മർദ്ദത്തിന് വഴങ്ങി പെൺകുട്ടി തന്റെ സുഹൃത്തിനോട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട് ഒരു കുറിപ്പ് എഴുതുകയും ചെയ്തു. അച്ഛന് നിന്നെ കാണണം എന്നായിരുന്നു കത്തിൽ ആവശ്യപ്പെട്ടിരുന്നത്. ഇതാണ് സ്‌കൂളിലെ അധ്യാപിക കണ്ടെത്തിയത്.

രണ്ടു വർഷത്തോളമായി പെൺകുട്ടികളെ ധനേഷ് പീഡിപ്പിക്കുന്നുണ്ട്. ഇവരുടെ അച്ഛൻ ചികിത്സയിലായിരിക്കുന്ന സമയത്താണ് ധനേഷുമായി അമ്മ അടുക്കുന്നത്. അച്ഛനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്കും മറ്റും കൊണ്ടുപോയിരുന്നത് ധനേഷ് കുമാറിന്റെ ടാക്സിയിലാണ്. ഈ ഘട്ടത്തിൽ ധനേഷുമായി പെൺകുട്ടികളുടെ അമ്മ അടുത്തു. ഇതിനിടെ ചികിത്സയിലായിരുന്ന ഇവരുടെ അച്ഛൻ മരിക്കുകയും ചെയ്തു. ഇതോടെ ധനേഷ് ഇവർക്കൊപ്പം താമസമാക്കി.

കുറുപ്പംപടിയിൽ ഒരു വാടകവീട്ടിലായിരുന്നു ഈ കുടുംബവും താമസിച്ചിരുന്നത്. എല്ലാ ആഴ്ചയിലും ധനേഷ് ഇങ്ങോട്ടേക്ക് എത്താറുണ്ടായിരുന്നുവെന്നാണ് വിവരം. 2023 മുതൽ ഇയാൾ പെൺകുട്ടികളെ ശാരീരികമായി ഉപയോഗിച്ചതായും പറയപ്പെടുന്നു. അതേസമയം പെൺകുട്ടികളുടെ അമ്മയെ ഒഴിവാക്കാനാണ് താൻ ഇവരെ പീഡിപ്പിച്ചതെന്നാണ് ധനേഷ് പോലീസിന് നൽകിയ മൊഴി.

മജിസ്ട്രേറ്റ് കോടതി പെൺകുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. പെൺകുട്ടികളുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തു. പെൺകുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. പത്തും പന്ത്രണ്ടും വയസുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് കുട്ടികളുടെ അമ്മയുടെ സുഹൃത്തായ ടാക്സി ഡ്രൈവറെ ഇന്നലെയാണ് കുറുപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തത്.

Latest Stories

രാജ്യത്തെ പകുതിയിലേറെ നിയമന ശിപാര്‍ശകളും കേരള പിഎസ്‌സി വഴി; ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നു; റാങ്ക് പട്ടികകളില്‍ നിന്ന് പരമാവധി നിയമനം നടത്തുന്നുവെന്ന് മുഖ്യമന്ത്രി

IPL 2025: അയാളെ പോലെ ആരാധക സ്നേഹം കിട്ടിയ മറ്റൊരു താരമില്ല, ആ കാഴ്ച്ച പോലെ ഒന്ന് ഞാൻ മുമ്പെങ്ങും കണ്ടിട്ടില്ല; വമ്പൻ വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

'മുസ്ലിം കുടുംബങ്ങൾക്കിടയിൽ താമസിക്കുന്ന ഹിന്ദുക്കൾ സുരക്ഷിതരല്ല'; വിദ്വേഷ പ്രസംഗവുമായി യോഗി ആദിത്യനാഥ്

സത്യേട്ടന്റെ സെറ്റ് ഇനി എങ്ങനെ പൂര്‍ണ്ണമാകും എന്ന് മോഹന്‍ലാല്‍ ചോദിച്ചു.. ഫോണ്‍ റിങ് ചെയ്യുമ്പോള്‍ ഇന്നസെന്റാകുമോ എന്ന് തോന്നിപ്പോകും: സത്യന്‍ അന്തിക്കാട്

സെറ്റിലെ ലഹരി ഉപയോഗം തടയും; ജാഗ്രതാ സമിതിയുമായി ഫെഫ്ക

'കേരളത്തെ 20 വർഷം പിന്നോട്ടടിച്ചത് ഇടതുപക്ഷം, മൊബൈൽ ഫോൺ വന്നപ്പോഴും കമ്പ്യൂട്ടർ വന്നപ്പോഴും എതിർത്തു'; വിമർശിച്ച് ശശി തരൂർ

തീവ്രവാദികള്‍ പുറത്തുപോകണം; ഞങ്ങള്‍ക്ക് സമാധാനം വേണം; ഇസ്രയേലിനെ പ്രകോപിപ്പിക്കരുത്; ഹമാസിനെതിരെ ഗാസയിലെ തെരുവുകളിലിറങ്ങി ജനം; ഏറ്റവും വലിയ പ്രതിഷേധം

സംഗീത പരിപാടിക്കിടെ അനുമതിയില്ലാതെ ഡ്രോൺ പറത്തി; ഷാൻ റഹ്മാനെതിരെ വീണ്ടും കേസ്

INDIAN CRICKET: രോഹിത്തിനും കോഹ്‌ലിക്കും ബിസിസിഐ വക പണി?, താരങ്ങൾക്ക് നിരാശയുടെ വാർത്ത ഉടൻ

പലസ്തീൻ പ്രതിഷേധത്തിൽ പങ്കെടുത്തതിന് നാടുകടത്താൻ ശ്രമിച്ചു; ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്ത വിദ്യാർത്ഥിനിയെ തടങ്കലിൽ വയ്ക്കരുതെന്ന് കോടതി വിധി