കൊല്ലം-എറണാകുളം റൂട്ടിലെ യാത്രാക്ലേശത്തിന് പരിഹാരം; സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു, ആഴ്ചയില്‍ അഞ്ച് ദിവസം സര്‍വീസ്

കൊല്ലം-എറണാകുളം റൂട്ടിലെ യാത്രാക്ലേശത്തിന് പരിഹാരം. കൊല്ലം-എറണാകുളം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ച് ദിവസമായിരിക്കും ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കുക. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ആഴ്ചകളില്‍ പാലരുവി – വേണാട് എന്നീ ട്രെയിനുകളിലെ യാത്രാദുരിതം സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ വരികയും അടിയന്തിരമായി പുനലൂരിലും എറണാകുളത്തിനും ഇടയില്‍ മെമ്മു സര്‍വീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രി, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ ഡല്‍ഹിയില്‍ നേരിട്ട് എത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു ഉറപ്പുവാങ്ങിയിരുന്നെന്നും എംപി വ്യക്തമാക്കി.

ആദ്യഘട്ടത്തില്‍ കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ സ്പെഷ്യല്‍ സര്‍വീസായിട്ടാണ് മെമ്മു ഓടുക. പുനലൂര്‍ മുതല്‍ എറണാകുളം വരെയുള്ള റൂട്ടില്‍ പുതിയ റാക്ക് ലഭ്യമാകുന്ന മുറക്ക് സര്‍വീസ് ആരംഭിക്കും.

Latest Stories

തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍-ഹിസ്ബുല്ല സംഘര്‍ഷം; 14 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

അജിത്കുമാറിനെതിരെ നടപടി വേണമെന്ന് ആവര്‍ത്തിച്ച് സിപിഐ; അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം നടപടിയെന്ന് മുഖ്യമന്ത്രി

വേട്ടയ്യന്‍ വേട്ട ആരംഭിച്ചു, വൈറലായി സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തിന്റെ ട്രെയിലര്‍; രജനികാന്തിനും അമിതാഭ് ബച്ചനുമൊപ്പം ഫഹദ് ഫാസിലും

അര്‍ജുന്റെ അമ്മ തന്റെയും അമ്മ; പണം പിരിച്ചതായി കണ്ടെത്തിയാല്‍ തന്നെ കല്ലെറിഞ്ഞ് കൊല്ലാമെന്ന് മനാഫ്

രോഹിത്തിനെ ഞെട്ടിച്ച് ഫീൽഡിങ് അവാർഡ് ചടങ്ങ്, പുകഴ്ത്തൽ കിട്ടിയിട്ടും സംഭവിച്ചത് അവഗണ; വീഡിയോ കാണാം

ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെ ഒരു ഇതിഹാസത്തെ പാഴാക്കിയെന്നും എറിക് ടെൻ ഹാഗിന് ആവശ്യമായ പാഷനും ഫയറും ഇല്ലെന്നും ടെൻ ഹാഗിന്റെ മുൻ അസിസ്റ്റന്റ് കോച്ച് ബെന്നി മക്കാർത്തി വെളിപ്പെടുത്തുന്നു

മുഖ്യമന്ത്രിയെ സങ്കി ചാപ്പ കുത്തുന്നത് അംഗീകരിക്കാനാവില്ല; പിണറായി വിജയനെയും പാര്‍ട്ടിയെയും തള്ളിപ്പറയില്ലെന്ന് കെടി ജലീല്‍

ആരാധകയുമായി ഹൃദയസ്പർശിയായ നിമിഷം പങ്കിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ

വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുന്നു; മനാഫിനെ തള്ളിപ്പറഞ്ഞ് അര്‍ജുന്റെ കുടുംബം

ഹരിയാനയില്‍ ബിജെപിയ്ക്ക് വിനയായി കര്‍ഷക സമരം; കര്‍ഷക രോക്ഷം കണ്ട് ഓടി രക്ഷപ്പെട്ട്  സ്ഥാനാര്‍ത്ഥി