കല്ലുകള്‍ പിഴുത് കനാലില്‍ എറിഞ്ഞു, തിരൂരിലും ചോറ്റാനിക്കരയിലും പ്രതിഷേധം ശക്തം

സംസ്ഥാനത്ത് സില്‍വര്‍ ലൈനെതിരായ പ്രതിഷേധങ്ങള്‍ ഇന്നും തുടരുന്നു. മലപ്പുറം തിരൂര്‍ വെങ്ങാലൂരിലും, എറണാകുളം ചോറ്റാനിക്കരയിലും കല്ലിടലിനെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി എത്തി. സര്‍വേ കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുതുമാറ്റി. പൊലീസും നാട്ടുകാരും തമ്മില്‍ സ്ഥലത്ത് വാക്കുതര്‍ക്കവും സംഘര്‍ഷവുമായി. എറണാകുളത്ത് സില്‍വര്‍ ലൈന്‍ സര്‍വേ നിര്‍ത്തിവച്ചു.

തിരൂരില്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. സംഘര്‍ഷം രൂക്ഷമായതോടെ വെങ്ങാലൂര്‍ ജുമാ മസ്ജിദിന് സമീപം കല്ലിടല്‍ ഒഴിവാക്കി. സ്ഥലം ഏറ്റെടുത്തല്‍ എങ്ങോട്ട് പോകുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. പുനരധിവാസത്തെ കുറിച്ച് യാതൊരു വ്യക്തതയും ഇല്ല. പ്രതിഷേധക്കാര്‍ പിഴുതെടുത്ത കല്ലുകള്‍ പറമ്പില്‍ നിന്നെടുത്ത് പഞ്ചായത്ത് റോഡില്‍ കൊണ്ടുവന്ന് ഇട്ടു.

ചോറ്റാനിക്കരയില്‍ ഡി.സി.സി പ്രസിഡന്റായ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ കല്ലിടലിനെതിരെ പ്രതിഷേധം നടന്നു. ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കല്ലെടുത്ത് കനാലില്‍ എറിഞ്ഞായിരുന്നു പ്രതിഷേധം. സ്ത്രീകള്‍ ഉള്‍പ്പടെ നൂറോളം പേരാണ് പ്രതിഷേധിക്കുന്നത്. എറണാകുളം മാമലയില്‍ ഇന്നലെ സ്ഥാപിച്ച സര്‍വേ കല്ലുകളും പിഴുതുമാറ്റി.

Latest Stories

മണപ്പുറം ഫിനാന്‍സിന്റെ ജപ്തിയില്‍ പെരുവഴിയി അമ്മയും മക്കളും; സഹായം വാഗ്ദാനം ചെയ്ത് വിഡി സതീശന്‍

സല്‍മാന്‍ ഖാന്റെ കണ്ണുകളില്‍ ഭയം നിറച്ച അധോലോക രാജകുമാരന്‍; ദാവൂദ് ഇബ്രാഹിമിനെ പരസ്യമായി വെല്ലുവിളിച്ച ലോറന്‍സ് ബിഷ്‌ണോയ് ആരാണ്?

ഒടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രശ്നം പരിഹരിക്കാൻ സാക്ഷാൽ സിനദിൻ സിദാൻ; ആരാധകരെ ആവേശത്തിലാക്കി റിപ്പോർട്ട്

കമല ഹാരീസോ ഡൊണാള്‍ഡ് ട്രംപോ?; ഫോബ്‌സിന്റെ പട്ടികയും ശതകോടീശ്വരന്മാരുടെ പിന്തുണയും; മിണ്ടാതെ ഫെയ്‌സ്ബുക്ക് മുതലാളി

ആലിയ ഭട്ട് സിനിമയുടെ പേരില്‍ പൊട്ടിത്തെറി, തമ്മിലടിച്ച് കരണ്‍ ജോഹറും ദിവ്യ ഖോസ്ല കുമാറും; കോപ്പിയടി ആരോപണവും

"ഞാൻ കണ്ടപ്പോൾ തൊട്ട് വിരാട് കൊഹ്‌ലിയിൽ മാറ്റമില്ലാത്ത ഒരേ ഒരു കാര്യം അതാണ് "; ഗൗതം ഗംഭീർ പറയുന്നത് ഇങ്ങനെ

കുടിയേറ്റക്കാരോടുള്ള ട്രംപിന്റെ വെറിയില്‍ മാറ്റമില്ല

ട്രൂഡോ സർക്കാരിൻ്റേത് വോട്ടുബാങ്ക് രാഷ്ട്രീയം; വിമർശിച്ച് കേന്ദ്രവിദേശകാര്യ മന്ത്രാലയം

രാജ്യത്തെ മദ്രസ സംവിധാനം ഇല്ലാതാക്കാനുള്ള നിഗൂഢ ശ്രമം; കേന്ദ്ര സര്‍ക്കാര്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനം നടത്തുന്നുവെന്ന് മുസ്ലീം ലീഗ്

"ബാലൺ ഡി ഓർ നേടാൻ ഏറ്റവും യോഗ്യൻ അവനാണ്, അദ്ദേഹത്തിന് കൊടുക്കൂ"; ബ്രസീലിയൻ ഇതിഹാസം തിരഞ്ഞെടുത്തത് ആ താരത്തെ