ബലാത്സംഗക്കേസ്; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ആഴ്ച പരിഗണിച്ചപ്പോള്‍ തൊണ്ടവേദനയെ തുടര്‍ന്ന് കേസിലെ വാദം മാറ്റണമെന്ന സിദ്ധിഖിന്റെ അഭിഭാഷകന്‍ മുകുള്‍ റോഹത്ഗിയുടെ വാദം അംഗീകരിച്ച് കേസ് മാറ്റി വക്കുകയായായിരുന്നു. ജസ്റ്റിസ്മാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്.

അന്വേഷണവുമായി സഹകരിക്കുന്നുണ്ട് എന്നും പരാതിക്കാരി പോലും ഉന്നയിക്കാത്ത ആരോപണങ്ങള്‍ പൊലീസ് തനിക്കെതിരെ ഉന്നയിക്കുന്നു എന്നുമുള്ള വാദങ്ങൾ സിദ്ദിഖിന്റെ അഭിഭാഷകന്‍ ഇന്ന് കോടതിയെ അറിയിക്കും.

സംസ്ഥാന സര്‍ക്കാരിനു വേണ്ടി രഞ്ജിത് കുമാര്‍, സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷെ രാജന്‍ ശങ്കര്‍ എന്നിവരാണ് ഹാജരാകുക. സിദ്ദിഖിന്റെ ജാമ്യത്തെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കും. സിദ്ദിഖിന് ജാമ്യം അനുവദിക്കരുതെന്നും അദ്ദേഹം അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

Latest Stories

കോട്ടയം നഴ്‌സിങ് കോളജിലെ റാഗിങ് കേസ്; പ്രതികൾക്ക് ജാമ്യം

'വഖഫ് നിയമഭേദഗതിയും മുനമ്പവും ബിജെപിയുടെ ക്രിസ്ത്യന്‍ പ്രേമനാടകത്തിലെ ഒരു എപ്പിസോഡ് മാത്രം, സാമുദായിക സംഘര്‍ഷത്തിന് തീ കോരിയിടാനുളള ശ്രമം '; വിമർശിച്ച് മുഖ്യമന്ത്രി

IPL 2025: അന്ന് അവന്റെ ഒരു പന്ത് പോലും എനിക്ക് നന്നായി കളിക്കാൻ കഴിഞ്ഞില്ല, എന്നെ നിരന്തരം സ്ലെഡ്ജ് ചെയ്ത അയാളോട് അങ്ങനെ പറയേണ്ടതായി വന്നു; മുൻ സഹതാരത്തെക്കുറിച്ച് വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ

റിലീസ് ഇനിയും നീളും, മോഹന്‍ലാലിന്റെ കിരാതയ്ക്ക് ഇനിയും കാത്തിരിക്കണം; 'കണ്ണപ്പ' പുതിയ റിലീസ് വൈകുന്നു

ചരിത്രത്തിലെ ഏറ്റവും വലിയ വർധന; സ്വർണവിലയിൽ കണ്ണ് തള്ളി ഉപഭോക്താക്കൾ, ഒറ്റ ദിവസം കൊണ്ട് വർധിച്ചത് 2160 രൂപ, പവന് 68480

വഖഫ് നിയമ ഭേദഗതി; വീടുകൾ കയറിയിറങ്ങി രാജ്യ വ്യാപക പ്രചാരണത്തിന് ബിജെപി

കൂടൽമാണിക്യം ക്ഷേത്രത്തിൽ പുതിയ കഴകക്കാരൻ; ജാതി വിവേചനം നേരിട്ട ബാലു രാജിവെച്ച ഒഴിവിലേക്ക് ഈഴവ ഉദ്യോഗാർത്ഥിക്ക് അഡ്വൈസ് മെമ്മോ അയച്ചു

ഐക്യരാഷ്ട്രസഭയുടെ ജറുസലേമിലെ സ്കൂളുകൾ അടച്ചുപൂട്ടാൻ ഇസ്രായേൽ ഉത്തരവ്

IPL 2025: അങ്ങനെയങ്ങോട്ട് പോയാലോ, തോൽവിക്ക് പിന്നാലെ സഞ്ജുവിന് പണി കൊടുത്ത് ബിസിസിഐ; പിഴ ഈ കുറ്റത്തിന്

ഇസ്താംബുൾ മേയർ എക്രെം ഇമാമോഗ്ലുവിന്റെ അറസ്റ്റ്: പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് മൂന്ന് വർഷം തടവ് ശിക്ഷ നൽകണമെന്ന് തുർക്കി പബ്ലിക് പ്രോസിക്യൂട്ടർ