'അധ്യാപികയെ കൊലക്ക് കൊടുത്തത് താമരശ്ശേരി രൂപത'; അലീന ബെന്നിയുടെ ആത്മഹത്യയിൽ ആരോപണങ്ങൾ ശക്തമാകുന്നു

കോഴിക്കോട് എയ്ഡഡ് സ്‌കൂള്‍ അധ്യാപിക അലീന ബെന്നിയുടെ മരണത്തിൽ താമരശ്ശേരി രൂപതക്കെതിരെ ആരോപണങ്ങൾ ശക്തമാകുന്നു. അധ്യാപികയെ കൊലക്ക് കൊടുത്തത് താമരശ്ശേരി രൂപതയാണെന്നാണ് ആരോപണം ഉയരുന്നത്. കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ അധ്യാപികയാണ് അലീന. ആറ് വര്‍ഷമായി ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബം ആരോപിച്ചത്.

അഞ്ച് വര്‍ഷമായി അലീന താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എല്‍പി സ്‌കൂളിലാണ് ജോലി അലീന ബെന്നി ജോലി ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂളിലായിരുന്നു അലീന ജോലി ചെയ്തിരുന്നത്. ആറുവര്‍ഷം മുന്‍പ് ജോലിക്ക് കയറുമ്പോൾ 13 ലക്ഷം രൂപ അലീന താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജുമെന്റിന് നല്‍കിയിരുന്നു. രണ്ട് സ്‌കൂളുകളിലും സ്ഥിര നിയമനം നല്‍കുമെന്ന് മാനേജ്‌മെന്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതൊന്നും നടന്നില്ല. സ്‌കൂള്‍ മാറ്റ സമയത്ത് ശമ്പളം വേണ്ടെന്ന് മാനേജ്‌മെന്റ് എഴുതി വാങ്ങിയിരുന്നു. സ്‌കൂളിലെ അധ്യാപകര്‍ തങ്ങളുടെ വേതനത്തില്‍ നിന്ന് പിരിച്ചെടുത്ത പണമാണ് യാത്രാക്കൂലിക്കായി അലീനയ്ക്ക് നല്‍കിയിരുന്നത്. കൊടിയ ചൂഷണമാണ് അധ്യാപിക നേരിട്ടതെന്ന് അലീനയുടെ കുടുംബം ആരോപിക്കുന്നു.

വാർത്ത പുറത്ത് വന്നതിന് പിന്നാലെ താമരശ്ശേരി രൂപതക്കെതിരെ കടുത്ത ജനരോക്ഷമാണ് ഉയരുന്നത്. ഈ അധ്യാപികയിൽ നിന്നും പതിമൂന്ന് ലക്ഷം രൂപ വാങ്ങി അവരെ ജോലിയിൽ പ്രവേശിപ്പിച്ചത് ആഗോള കത്തോലിക്കാ സഭയുടെ കീഴിലുള്ള താമരശ്ശേരി രൂപതയാണ്. ആറ് വർഷങ്ങളായി പ്രതിദിനം ഇരുപത്തിയഞ്ച് കിലോമീറ്ററുകൾ സഞ്ചരിച്ച് അവർ ശമ്പളമില്ലാതെ സഭയുടെ സ്കൂളുകളിൽ പഠിപ്പിക്കുകയായിരുന്നു. നിസ്സഹായയായ ഒരധ്യാപികയെ തൊഴിൽ ചൂഷണം നടത്തി അവരുടെ കയ്യിൽ നിന്നും വലിയ തുക വാങ്ങി പറ്റിച്ചു.

കർഷകരുടെ സ്വയം പ്രഖ്യാപിത രക്ഷകരായി ചമഞ്ഞുകൊണ്ട് കടുവകളെയും ആനകളെയും കൊന്നൊടുക്കണമെന്നും പശ്ചിമഘട്ടം കൊത്തിനിരത്തി കപ്പ നടണമെന്നും പറയുന്ന രൂപത. മനുഷ്യന് ജീവിക്കാൻ ശമ്പളമാണ് വേണ്ടതെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും…. വിദ്യാഭ്യാസ കച്ചവടത്തിന്റെ മറവിൽ അലീനയെ കൊലക്ക് കൊടുത്തു. വിദ്യാധനം സർവ്വധനാൽ പ്രധാനം ആണെന്ന് വിദ്യാഭ്യാസ കച്ചവടക്കാരായ മാനേജ്മെന്റ്റ് മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാവും അവർ ജനങ്ങളെ പിഴിഞ്ഞ് ജീവിക്കുന്നതും.

എയ്‌ഡഡ്‌ വിദ്യാഭ്യാസ മേഖലയിലെ അധ്യാപകർക്ക് ശമ്പളം കൊടുക്കുന്നത് സർക്കാരാണ്. പിന്നെ എന്തിനാണ് മാനേജ്മെന്റ് ഇത്ര അധികം പണം വാങ്ങുന്നത്? ഒരിക്കൽ എയ്ഡ്സ് സ്കൂളിലെ വിദ്യാഭ്യാസ നയത്തിനെതിരെ രംഗത്തെത്തിയവരാണ് ഇടതുപക്ഷം. എന്നിട്ട് അവർ തന്നെ ഇതിനെയൊക്കെ പ്രോത്സാഹിപ്പിക്കുന്നു. എയ്‌ഡഡ്‌ വിദ്യാഭ്യാസ മേഖലയിലെ തൊഴിൽ ചൂഷണത്തിനും അഴിമതിക്കുമെതിരെ നടപടിയെടുക്കാൻ ഇടതുപക്ഷ സർക്കാരിന് കഴിയില്ലെങ്കിൽ പിന്നെ ആർക്കാണ് കഴിയുക?

Latest Stories

അന്ന് ഡേവിഡ് വാർണർ ഇന്ന് വിഘ്‌നേഷ് പുത്തൂർ, സാമ്യതകൾ ഏറെയുള്ള രണ്ട് അരങ്ങേറ്റങ്ങൾ; മലയാളികളെ അവന്റെ കാര്യത്തിൽ ആ പ്രവർത്തി ചെയ്യരുത്; വൈറൽ കുറിപ്പ് വായിക്കാം

രാജ്യാന്തര ക്രൂയിസ് ടെര്‍മിനല്‍, ഹൗസ് ബോട്ട് ടെര്‍മിനല്‍, കനാലുകളുടെ സൗന്ദര്യവല്‍ക്കരണം; ആലപ്പുഴയുടെ സമഗ്രവികസനത്തിന് കേന്ദ്ര സര്‍ക്കാര്‍; 94 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

'ഓപ്പറേഷനോ റേഡിയേഷനോ എന്നുള്ളത് ഡോക്ടറാണ് തീരുമാനിക്കേണ്ടത്, മമ്മൂക്ക ആരോഗ്യവാനായി തിരിച്ചെത്തും'; ചര്‍ച്ചയായി തമ്പി ആന്റണിയുടെ വാക്കുകള്‍

രാജീവ് ചന്ദ്രശേഖർ പുതിയ ബിജെപി സംസ്ഥാന പ്രസിഡന്റ്; ഔദ്യോഗിക പ്രഖ്യാപനം നടത്തി പ്രഹ്ലാദ് ജോഷി

'വിദ്യ കൊണ്ട് പ്രബുദ്ധരാവുക'; ആദ്യ പ്രതികരണവുമായി രാജീവ് ചന്ദ്രശേഖര്‍

50,000 കടന്ന് ഗാസയിലെ മരണനിരക്കുകൾ

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പിവി അന്‍വറിനെതിരെ തെളിവുകളില്ല; പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

ലഹരി ഉപയോഗിക്കുന്നവർക്ക് ഇനി വിവാഹം ഇല്ല; കടുത്ത തീരുമാനങ്ങളുമായി പുതുപ്പാടിയിലെ മഹല്ലുകൾ

IPL 2025: ഇതിലും മുകളിൽ എന്ത് റിവാർഡ് കിട്ടും വിഘ്നേഷ് നിങ്ങൾക്ക്, ഇന്നലെ സ്റ്റാറായത് രണ്ട് അൺ ക്യാപ്ഡ് താരങ്ങൾ; ഞെട്ടിച്ച് ധോണി

പ്രണവ് ഇനിയും തെളിയിക്കേണ്ടതുണ്ട്, അവന്റെ അടുത്ത സിനിമ 3 ദിവസത്തിനുള്ളില്‍ തുടങ്ങും: മോഹന്‍ലാല്‍