ക്രൈസ്തവ സമുദായത്തിന്റെ വിവിധ അവകാശങ്ങളും കർഷകരുടെ ആനുകൂല്യങ്ങളും സർക്കാർ നിഷേധിക്കുന്നുവെന്ന വിമർശനവുമായി താമരശ്ശേരി രൂപത. സർക്കാരിനെതിരെ ഇറക്കിയ ഇടയലേഖനത്തിലാണ് വിമർശനമുള്ളത്. ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലി നടത്താനും തീരുമാനിച്ചതായി ലേഖനത്തില്‍ പറയുന്നു.
ക്രൈസ്തവ സമുദായത്തിന്റെ വിവിധ അവകാശങ്ങളും കർഷകരുടെ ആനുകൂല്യങ്ങളും സർക്കാർ നിഷേധിക്കുന്നതായി ലേഖനത്തിൽ പറയുന്നു. ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നില്ലെന്നും ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ കാര്യത്തിൽ അനീതിയാണെന്നും ഇടയലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
എയ്ഡഡ് നിയമനങ്ങൾ അട്ടിമറിക്കുന്നുവെന്നും വന്യമൃഗ ശല്യം നേരിടുന്ന കർഷകർക്ക് നീതിയില്ല തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ലേഖനത്തിൽ പരാമർശമുണ്ട്. അതേസമയം ഏപ്രിൽ അഞ്ചിന് മുതലക്കുളത്ത് ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലി നടത്താനും തീരുമാനിച്ചതായി ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.