'ആശ സമരത്തിന് പിന്നിൽ കമ്യൂണിസ്റ്റ് വിരുദ്ധ മഴവിൽ സഖ്യം, സമരത്തിന്റെ ലക്ഷ്യം പ്രശ്നമാണ്'; വിമർശിച്ച് എം വി ഗോവിന്ദൻ

ആശ സമരത്തിന് പിന്നിൽ കമ്യൂണിസ്റ്റ് വിരുദ്ധ മഴവിൽ സഖ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സമരത്തിന്റെ ലക്ഷ്യം പ്രശ്നമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സമരം ജനാധിപത്യപരമാണെന്നും പക്ഷെ ആ സമരം ലക്ഷ്യം വയ്ക്കുന്നത് എന്താണെന്ന് ഇടത് പക്ഷത്തിന് അറിയാമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

സമരം ലക്ഷ്യം വെക്കുന്നത് ഇടതുപക്ഷ വിരുദ്ധയാണെന്നും ഇടതുപക്ഷ ജനാധിപത്യ ഗവൺമെന്റ് വിരുദ്ധ സമരമാക്കി മാറ്റാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ബൂർഷ്വ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതിന് പിന്നിലുണ്ട്. ഐഎൻടിയുസി പോലും ആ സമരത്തിന് ഇല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എന്നാൽ യുഡിഎഫും ബിജെപിയും സമരത്തിന്റെ പിന്നിലാണെന്നും ശരിയായ ഒരു മഴവിൽ സഖ്യം അതിന്റെ പിന്നിൽ വന്നിട്ടുണ്ടെന്നും മാധ്യമങ്ങൾ എല്ലാം അതിന്റെ ഭാഗമായി നിൽക്കുകയാണെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

അതേസമയം ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ആശമാരുടെ സമരം ജനാധിപത്യത്തിന്റെ ഭാഗമായാണ് കാണുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പക്ഷേ ആശാവർക്കർമാരെ ഉപയോഗിച്ച് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ഉൾപ്പെടെ മാധ്യമപ്രവർത്തകരെല്ലാം ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്ന നേതൃത്തെയും അതിന് ഭാഗമായുള്ള പ്രവർത്തനത്തെയും തുറന്നുകാണിക്കാനാണ് രാഷ്ട്രീയമായി തങ്ങൾ ഉദ്ദേശിച്ചിരിക്കുന്നതെന്നും എംവിഗോവിന്ദൻ പറഞ്ഞു.

Latest Stories

കാന്തപുരത്ത് കാണാതായ കുട്ടികള്‍ മരിച്ച നിലയില്‍, കണ്ടെത്തിയത് സമീപത്തെ കുളത്തില്‍ നിന്ന്

സൂക്ഷിച്ച് നോക്കിയാല്‍ ഒരു മാറ്റം കാണാം, ലോഗോയില്‍ കൈവച്ച് ഗൂഗിള്‍, പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ രൂപത്തില്‍

തമ്മിലടിച്ച് ജയസാധ്യത ഇല്ലാതാക്കരുത്, ഐക്യത്തോടെ മുന്നോട്ട് പോവണം, ജയിക്കാനുളള അനുകൂല സാഹചര്യമുണ്ട്, കെപിസിസി നേതാക്കളോട് ഹൈക്കമാന്റ്‌

INDIAN CRICKET: ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനാക്കരുത്, നായകനാക്കേണ്ടത് അവനെയാണ്, ഗംതം ഗംഭീറിനെ കാത്തിരിക്കുന്നത് എട്ടിന്റെ പണി, തുറന്നുപറഞ്ഞ് അശ്വിന്‍

കെപിസിസി ഭാരവാഹി തിരഞ്ഞെടുപ്പിലെ വിവാദങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, ആന്റോ ആന്റണി പങ്കെടുത്തില്ലെന്ന പ്രചാരണം ക്രൂരം

അഖില്‍ മാരാര്‍ ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം, പരാതി നല്‍കി ബിജെപി

കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷി ഇടപെടല്‍ അനുവദിക്കില്ല, ട്രംപിന്റെ വാദങ്ങള്‍ തളളി ഇന്ത്യ, വ്യാപാരം ചര്‍ച്ചയായിട്ടില്ലെന്നും വിദേശകാര്യ വക്താവ്

'വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്നു, പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവ'; റാപ്പർ വേടനെതിരെ വിദ്വേഷ പ്രസംഗവുമായി ആർഎസ്എസിന്റെ കേസരിയുടെ മുഖ്യപത്രാധിപർ എൻ.ആർ മധു

IPL 2025: ജോസ് ബട്‌ലര്‍ ഇനി കളിക്കില്ലേ, താരം എത്തിയില്ലെങ്കില്‍ ഗുജറാത്തിന്റെ കിരീടമോഹം ഇല്ലാതാകും, ആകെയുളള പ്രതീക്ഷ അവനാണ്‌, ആകാംക്ഷയോടെ ആരാധകര്‍

അദ്ദേഹം എന്നെ കരയിപ്പിച്ചു, ചിരിപ്പിച്ചു, ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു..; തലൈവര്‍ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് ലോകേഷ്