തെളിവുകള്‍ ലഭിച്ചു, കലയുടേത് കൊലപാതകമെന്ന് പൊലീസ്; അനിലിനെ ഇസ്രായേലില്‍ നിന്ന് തിരികെ എത്തിക്കും

ആലപ്പുഴയിലെ മാന്നാറില്‍ നിന്ന് 15 വര്‍ഷം മുന്‍പ് കാണാതായ കല കൊല്ലപ്പെട്ടതാകാമെന്ന് സ്ഥിരീകരിച്ച് പൊലീസ്. മാന്നാറിലെ കലയുടെ ഭര്‍ത്താവ് അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നടത്തിയ പരിശോധനയില്‍ ഇത് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായി ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു.

കലയുടെ ഭര്‍ത്താവ് അനിലിലേക്കാണ് തെളിവുകളും മൊഴികളും വിരല്‍ ചൂണ്ടുന്നത്. നിലവില്‍ ഇസ്രായേലിലുള്ള ഇയാളെ തിരികെ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പരിശോധനയില്‍ ലഭിച്ച അവശിഷ്ടങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ കാണാതായ കലയുടേതാണെന്ന് സ്ഥിരീകരിക്കാനാകൂ.

അനിലിന്റെ വീടിനോട് ചേര്‍ന്ന് നേരത്തെ സെപ്റ്റിക് ടാങ്ക് നിലനിന്നിരുന്ന സ്ഥലത്ത് മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് കുഴിച്ചാണ് പരിശോധന നടത്തിയത്. പഴയ സെപ്റ്റിക് ടാങ്കില്‍ നിന്ന് അവശിഷ്ടങ്ങള്‍ ലഭിച്ചതോടെ പുതിയ സെപ്റ്റിക് ടാങ്കും തുറന്ന് പരിശോധിച്ചു. കലയെ ഭര്‍ത്താവ് അനിലും ബന്ധുക്കളും സുഹൃത്തുക്കളുമായ അഞ്ച് പേരും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയതെന്നായിരുന്നു പൊലീസിന് ലഭിച്ച മൊഴി.

ഇതേ തുടര്‍ന്ന് അനിലിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമായ സോമന്‍, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനുരാജന്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കസ്റ്റഡിയിലെടുത്ത ജിനു രാജനെ സ്ഥലത്തെത്തിച്ചാണ് പൊലീസ് മൃതദേഹം കണ്ടെത്താനുള്ള പരിശോധന നടത്തിയത്. കലയും അനിലും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു.

വിവാഹത്തില്‍ അനിലിന്റെ കുടുംബത്തിന് താത്പര്യമില്ലാതിരുന്നതിനാല്‍ വിവാഹ ശേഷം ഇരുവരും ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്നു. തുടര്‍ന്ന് കലയെ ബന്ധുവീട്ടില്‍ നിര്‍ത്തി അനില്‍ വിദേശത്ത് ജോലിയ്ക്ക് പോയിരുന്നു. എന്നാല്‍ കലയ്ക്ക് നാട്ടില്‍ മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നാട്ടിലെത്തിയ അനിലും കലയുമായി തര്‍ക്കങ്ങളുണ്ടായി.

പിന്നാലെ സ്വന്തം വീട്ടിലേക്ക് പോകണമെന്ന് കല നിര്‍ബന്ധം പിടിച്ചതോടെ അനില്‍ അനുനയത്തിന്റെ പാതയിലായി. വാടകയ്ക്കെടുത്ത കാറില്‍ കലയുമായി കുട്ടനാട് ഭാഗത്ത് യാത്ര പോയ അനില്‍ കാറില്‍ വച്ച് കലയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹയാത്തോടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിട്ടെന്നാണ് പൊലീസിന് ലഭിച്ച മൊഴി.

പൊലീസ് കസ്റ്റഡിയിലുള്ള അനിലിന്റെ ഒരു ബന്ധു ഭാര്യയെയും മക്കളെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്. ഇയാള്‍ ഭാര്യയെ ആക്രമിക്കുന്ന സമയം കലയുടെ മരണത്തെ കുറിച്ച് പറഞ്ഞതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. കലയെ പോലെ നിന്നെയും കൊന്ന് കുഴിച്ചുമൂടുമെന്നായിരുന്നു ഇയാളുടെ ഭീഷണി.

മൂന്ന് മാസത്തിന് മുന്‍പ് കലയുടെ മരണവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച ഊമക്കത്താണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. കലയുടെ മാതാപിതാക്കള്‍ നേരത്തെ മരിച്ചിരുന്നു. ഒരു ഭിന്നശേഷിക്കാരന്‍ ഉള്‍പ്പെടെ കലയ്ക്ക് രണ്ട് സഹോദരന്‍മാരാണുള്ളത്. കലയെ കാണാതാകുമ്പോള്‍ ഇവര്‍ക്ക് ഒരു കുട്ടിയുണ്ടായിരുന്നു.

കലയെ കാണാനില്ലെന്ന് കാണിച്ച് അന്ന് അനില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ പുരോഗതി ഇല്ലാതിരുന്നതോടെ പതിയെ എല്ലാവരും കലയെ മറക്കുകയായിരുന്നു. പിന്നാലെ അനില്‍ വീണ്ടും വിവാഹിതനായി. ഇതില്‍ അനിലിന് രണ്ട് കുട്ടികളുമുണ്ട്.

Latest Stories

കോഹ്‌ലിക്ക് പകരക്കാരനായി സഞ്ജു വേണ്ട, ഇറങ്ങേണ്ടത് 'റോള്‍സ് റോയ്‌സ്'; ആവശ്യവുമായി മുന്‍ നായകന്‍

മേക്കോവര്‍ ഞെട്ടിച്ചു, ഗ്ലാമറസ് ഫോട്ടോഷൂട്ടിന് വിമര്‍ശനം; മറുപടിയുമായി മഡോണ സെബാസ്റ്റിയന്‍

സര്‍ക്കാര്‍ നിര്‍ദേശം തള്ളി; സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം തുടങ്ങി; വലഞ്ഞ് പൊതുജനം

എട്ടാം വയസിൽ സംഭവിച്ച കാര്യത്തേക്കുറിച്ച് പറയുകയാണെങ്കിൽ, അന്ന് ധരിച്ച വസ്ത്രം ഏതാണെന്നുപോലും ഓർമയുണ്ട്: ഗൗരി ലക്ഷ്മി

'കശ്മീരിൽ ഭീകരർ താമസിച്ചത് ഒളിസങ്കേതത്തിൽ'; ബങ്കറുകൾ കണ്ടെത്തി, പ്രാദേശിക സഹായം സംബന്ധിച്ച് അന്വേഷണം

'തീതുപ്പും ബൈക്കിൽ അഭ്യാസം': യുവാവിനെ കണ്ടെത്തി; കേസെടുത്ത് എംവിഡി, വാഹന രജിസ്ട്രേഷൻ അച്ഛന്റെ പേരിൽ

അവൻ ടി 20 കളിക്കുന്നത് കണ്ട് പഠിച്ചാൽ ബാബർ രക്ഷപെടും, ഇന്ത്യൻ താരത്തെ മാതൃകയാക്കാൻ നിർദേശം

കൂട്ടം തെറ്റിപ്പോയ സിംഹകുട്ടികളെ ഒരുമിച്ചു നിര്‍ത്തി വേട്ടയാടാന്‍ പഠിപ്പിച്ച നായകന്‍, ഒരു കാലഘട്ടത്തിന്‍റെ തന്നെ വികാരമായ ദാദയ്ക്ക് 52ാം ജന്മദിനം

'അദ്ദേഹത്തെ ഭാരതരത്ന നല്‍കി ആദരിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതില്‍ എന്നോടൊപ്പം ചേരൂ'; ആരാധകരോട് അഭ്യര്‍ത്ഥനയുമായി ഗവാസ്‌കര്‍

മുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യബന്ധന ബോട്ട് മറിഞ്ഞ് 11 തൊഴിലാളികൾ കടലിലേക്ക് വീണു, എല്ലാവരെയും രക്ഷപെടുത്തി