ഉന്നതര്‍ തട്ടിപ്പുവീരന്റെ സ്വന്തക്കാര്‍; നടപടി എടുക്കാതെ സര്‍ക്കാര്‍

പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ബന്ധത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടെന്ന് പകല്‍ പോലെ വ്യക്തം. ചേര്‍ത്തല സിഐ ശ്രീകുമാര്‍, ഐജി ലക്ഷ്മണ, എസ്പി ലാല്‍ജി, ഡിഐജി സുരേന്ദ്രന്‍, എഡിജിപി മനോജ് എബ്രഹാം, മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇങ്ങനെ നീളും പട്ടിക. പുറത്തു വരാത്ത പേരുകള്‍ വേറെ. രാഷ്ട്രീയ നേതാക്കളില്‍ ഒരു പറ്റത്തിന്റെ മാത്രം ചിത്രമാണ് പുറത്തു വന്നത്. ഇനിയും വരാനിരിക്കുന്നതേ ഉള്ളൂ.

തട്ടിപ്പുവീരന്റെ മടയില്‍ ചെന്ന് അതിപുരാതനമെന്ന് വിലയിരുത്തി സംരക്ഷണം ഒരുക്കാന്‍ ഉത്തരവിട്ടത് ഡിജിപിയായിരുന്ന ബെഹ്‌റ. കലൂരിലെയും, ചേര്‍ത്തലയിലെയും വീടുകള്‍ക്ക് മുന്നില്‍ പൊലീസ് ബീറ്റ്‌ബോക്‌സ് സ്ഥാപിച്ച് പാട്ട ബുക്ക് വെച്ച് സംരക്ഷണം ഉറപ്പാക്കി. തട്ടിപ്പിനിരയായവരുടെ പരാതിയില്‍ പൊലീസിന്റെ ഭീഷണിയും, കള്ളക്കേസും, കേസേതു വന്നാലും ചേര്‍ത്തല സിഐ ഏമാനാണ് നോക്കേണ്ടത്. ചട്ടം കെട്ടിയത് ഐജി ലക്ഷ്മണ. നിയമവിരുദ്ധമായി ഫോണ്‍ വിളി വിവരങ്ങള്‍ ശേഖരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്ന ഫോണ്‍ സംഭാഷണമടക്കം ഐജി ലക്ഷ്മണും മോന്‍സനും തമ്മിലുള്ള വഴിവിട്ട ഇടപാടുകള്‍ക്ക് ഒട്ടേറെ തെളിവുണ്ട്. തട്ടിപ്പുകാരനുമായി ഐജിക്കുള്ള ബന്ധം ഒരു വര്‍ഷം മുമ്പു തന്നെ ഉന്നത പൊലീസുദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നു. ഇല്ലാത്ത അധികാരം ഉപയോഗിച്ചു മോന്‍സനെതിരായ അന്വേഷണത്തില്‍ നിന്ന് ആലപ്പുഴ എസ്പിയെ മാറ്റിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. അതിന് എഡിജിപി മനോജ് എബ്രഹാം നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ ഐജിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഇത്രയൊക്കെയായിട്ടും ലക്ഷ്മണ്‍ പൊലീസ് ആസ്ഥാനത്തു യാതൊരു മാറ്റവുമില്ലാതെ അതേ കസേരയില്‍ തുടരുകയാണ്. ഡിഐജിയായ കെ സുരേന്ദ്രന്‍ നേരത്തെ കാസര്‍ഗോഡ്, കൊല്ലം റൂറല്‍ എന്നിവിടങ്ങളില്‍ എസ്പിയായിരിക്കെ നടത്തിയ അഴിമതികഥകള്‍ നേരത്തെ പുറത്തു വന്നതാണ്. ഡിഐജി കുടുംബ സമേതം മോന്‍സന്റെ വീട്ടില്‍ പുതുവത്സരം ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു.

ഡിജിപി അനില്‍കാന്ത് രണ്ടു ദിവസമായി കേരളത്തിലില്ലാത്തതാണു നടപടിക്കു തടസ്സമായി പൊലീസ് പറയുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ റിപ്പോര്‍ട്ട് അനുസരിച്ചു നടപടിയെന്നാണു പൊലീസ് വിശദീകരിക്കുന്നത്. എന്നാല്‍ നിലപാട് സ്വീകരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് സര്‍ക്കാരും മൗനത്തിലാണ്. ഐജി കഴിഞ്ഞാല്‍ മോന്‍സനെ സഹായിച്ചെന്നു പ്രഥമദൃഷ്ട്യാ തെളിവുള്ള മറ്റൊരു ഉദ്യോഗസ്ഥനാണു ചേര്‍ത്തല സിഐ ശ്രീകുമാര്‍. കേസുകളില്‍ സഹായിച്ചതിനൊപ്പം മോന്‍സനുമായുള്ള ആഴത്തിലുള്ള അടുപ്പത്തിനും തെളിവുണ്ട്. സിഐക്കെതിരെയും നടപടിയില്ല. ഉദ്യോഗസ്ഥര്‍ പ്രതിക്കൂട്ടിലായിട്ടും പ്രത്യേകം അന്വേഷണം നടത്തുകയോ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയോ ചെയ്യാതെ സര്‍ക്കാര്‍ മൗനം തുടരുന്നതിനെതിരെ പ്രതിപക്ഷമടക്കം വിമര്‍ശനമുന്നയിക്കുന്നുണ്ട്.

തട്ടിപ്പുവീരനുമായി ഉന്നത ഉദ്യോഗസ്ഥരുടെ അവിശുദ്ധ കൂട്ടുകെട്ട് ഇനിയും പുറത്തുവരാനുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ മാത്രമാണ് ഇതിനകം പുറത്തു വന്നിട്ടുള്ളത്. പല ഇടപാടുകളിലും ഉന്നതരും അല്ലാത്തവരുമായ പൊലീസുകാരുടെ നാറിയ കഥകളായിരിക്കും അവയൊക്കെ. കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ അന്വേഷണം നടത്തുമ്പോള്‍ ഇത്തരം കഥകള്‍ പുറത്തുവരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Latest Stories

ഹൂതികളുടെ സൈനിക കേന്ദ്രം തകര്‍ത്ത് അമേരിക്ക; ചെങ്കടലിന്റെ ആക്രമണത്തിന് ട്രംപിന്റെ പ്രതികാരം; ഭീകരരുടെ വേരറുക്കാന്‍ വ്യോമാക്രമണം ശക്തമാക്കി

IPL 2025: നിനക്ക് ദോശയും ഇഡ്ഡലിയും സാമ്പാറുമൊക്കെ പുച്ഛമാണ് അല്ലെ, ഇതാ പിടിച്ചോ പണി; ജിതേഷ് ശർമ്മയെ എയറിൽ കയറ്റി സിഎസ്കെ ഡിജെ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'വഖഫ് ബില്ലിനെ എതിർക്കുക തന്നെചെയ്യും'; കെസിബിസി നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ്

നരേന്ദ്രമോദി ഇന്ന് ആർഎസ്എസ് ആസ്ഥാനത്ത്; ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രി

'എമ്പുരാൻ കാണില്ല, സത്യം വളച്ചൊടിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടും'; രാജീവ് ചന്ദ്രശേഖർ

പരസ്യ മദ്യപാനത്തില്‍ തര്‍ക്കം; കൊല്ലത്ത് യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍; ഒമാനില്‍ നാളെ ആഘോഷം; എല്ലാ രാജ്യങ്ങളിലും അഞ്ചിലധികം ദിവസം അവധികള്‍ പ്രഖ്യാപിച്ചു

IPL 2025: എന്തുവാ ഹിറ്റ്മാനേ നീ ഈ കാണിക്കുന്നേ,; ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി രോഹിത് ശർമ്മ

പൊലീസ് ഉദ്യോഗസ്ഥനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവച്ചുവീഴ്ത്തി കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് പൊലീസ്

സംഘപരിവാര്‍ ആക്രോശങ്ങള്‍ക്കിടെ മുഖ്യനെത്തി; പിവിആറില്‍ എമ്പുരാന്‍ കാണാനെത്തിയത് കുടുംബസമേതം