കെ. ടി ജലീലിന് എതിരെ നടപടി വേണമെന്ന് മാധ്യമം, പരാതി നല്‍കി; പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമം ദിനപത്രത്തിന്റെ പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. കോവിഡ് കാലത്ത് പ്രവാസികള്‍ നേരിട്ട ദുരവസ്ഥ തുറന്നു കാണിച്ച മാധ്യമം ദിനപത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിദേശ രാജ്യത്തെ ഭരണാധികാരിക്ക് കത്ത് അയച്ച സംഭവത്തെ തുടര്‍ന്നാണ് പരാതി നല്‍കിയത്.

മാധ്യമത്തിന്റെ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാണ് പരാതി നല്‍കിയത്. ചീഫ് എഡിറ്റര്‍ ഒ. അബ്ദുറഹ്‌മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിണറായി വിജയനെ കാണാനെത്തിയത്. മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യസംവിധാനത്തിനും രാജ്യത്തിന്റെ പരമാധികാരത്തിനും പരിക്കേല്‍പ്പിക്കുന്ന ജലീലിന്റെ പ്രവര്‍ത്തിയില്‍ മാധ്യമം ദിനപത്രത്തിനുള്ള കടുത്ത വേദനയും പ്രതിഷേധവും പ്രതിനിധികള്‍ അറിയിച്ചു.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രവാസികളെ നാട്ടിലേക്കെത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ മാധ്യമം ശക്തമായി പിന്തുണച്ചിരുന്നു. മടക്കയാത്ര മുടങ്ങുന്ന ഘട്ടത്തില്‍ ജനങ്ങളുടെ വേദനയും നിലവിളിയും മറയില്ലാതെ പ്രകടിപ്പിക്കാനും മടി കാണിച്ചിട്ടില്ല. കോവിഡ് ഭീഷണി രൂക്ഷമായപ്പോള്‍ സ്വദേശത്തേക്ക് മടങ്ങാനാവുമെന്ന പ്രതീക്ഷ മുടങ്ങിപ്പോയപ്പോള്‍ പ്രവാസി മലയാളികളിലുണ്ടായ ആശങ്കയും ആധിയും അവരുടെ ക്ഷേമവും സുരക്ഷയും മുന്നില്‍ കണ്ട് വേറിട്ടൊരു രീതിയില്‍ ആവിഷ്‌കരിക്കുകയായിരുന്നു 2020 ജൂണ്‍ 24ന് മാധ്യമം ചെയ്തതെന്നും പരാതിയില്‍ പറയുന്നു.

പരിപാടിയെ കുറിച്ചുള്ള വിമര്‍ശനവും ഭിന്നാഭിപ്രായങ്ങളും മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ ആ വാര്‍ത്ത മുന്‍നിര്‍ത്തി മന്ത്രിസഭാംഗം കെ.ടി. ജലീല്‍ ‘മാധ്യമ’ത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിദേശരാജ്യത്തെ അധികാരികള്‍ക്ക് കത്തെഴുതുന്ന നടപടി കേട്ടുകേള്‍വിയില്ലാത്തതാണെന്ന് കത്തില്‍ ദിനപത്രത്തിന്റെ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

അതേസമയം ജലീല്‍ ഇത്തരത്തില്‍ ഒരു കത്തയച്ച വിവരം അറിഞ്ഞിരുന്നില്ല എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. വിഷയത്തെ കുറിച്ച് ജലീലുമായി സംസാരിക്കും. ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

Latest Stories

'നിരപരാധിയായിരുന്നു..എന്നിട്ടും'; ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ജീവനോടെ ചുട്ടുകൊന്ന സംഘപരിവാർ

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം താലിബാനെ ഭീകര പട്ടികയിൽ നിന്ന് ഒഴിവാക്കി റഷ്യ

RCB VS PBKS: ആര്‍സിബി അവനെ ഇനി കളിപ്പിക്കരുത്, ഒരു കാര്യവുമില്ല, ഈ വെടിക്കെട്ട്‌ താരം ഇനി നല്ലൊരു ഓപ്ഷന്‍, നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം

എല്ലും പല്ലുമൊക്കെ ദ്രവിച്ചു, പ്രമുഖരായ ആ നാലഞ്ച് നടന്‍മാര്‍ ചാകുമ്പോള്‍ മലയാള സിനിമ രക്ഷപ്പെടും: ശാന്തിവിള ദിനേശ്

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കമ്പനിയില്‍ ഡാല്‍മിയ സിമന്റ്‌സിന്റെ 95 കോടിയുടെ നിക്ഷേപം; പ്രത്യുപകാരമായി ഖനനാനുമതി; 793 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി

'വടക്കൻ പാട്ടിലെ ഉണ്ണിയാർച്ചയെപോലെയാണ് ബ്രൂറോക്രസിയിലെ ദിവ്യ എസ് അയ്യർ, കോൺഗ്രസ് നടത്തുന്ന സൈബർ ആക്രമണം ഒഴിവാക്കേണ്ടത്'; എ കെ ബാലൻ

പുരോഗമിക്കുന്ന മോസ്കോ ദമസ്‌കസ് ചർച്ചകൾ; പക്ഷെ അസദിനെ കൈമാറാൻ വിസമ്മതിച്ച് റഷ്യ

വഖഫ് ഭേദഗതി അനിവാര്യം; മുസ്ലീം സമുദായത്തിന്റെ നിരവധി ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കും; പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടു കണ്ട് നന്ദി പറഞ്ഞ് ഷിയ മുസ്ലിം വിഭാഗം

IPL 2025: ഇവന്മാര്‍ ഇങ്ങനെ കളിക്കുവാണേല്‍ എന്റെ പണി തെറിക്കും, ഹൈദരാബാദിന്റെ ബാറ്റര്‍മാരെ നിര്‍ത്തിപ്പൊരിച്ച് കോച്ച് വെട്ടോറി

ഭക്ഷണത്തിന്റെ പേരില്‍ പോര്; മത്സ്യവും മാംസവും കഴിച്ചതിന് അധിക്ഷേപം; മുംബൈയില്‍ ഗുജറാത്തി-മറാത്തി ഏറ്റുമുട്ടല്‍