"ലക്ഷദ്വീപ് അല്ല, "ലക്ഷ്യം" ദ്വീപാണ്, മോദി - ഷാ മാരുടെ കമാൻഡറാണ് അയാൾ: രാഹുല്‍ മാങ്കൂട്ടത്തില്‍

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുൽ ഖോഡ പട്ടേൽ ദ്വീപില്‍ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വിമർശനം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ദ്വീപിലെ മനുഷ്യരെയും, അവരുടെ വിശ്വാസങ്ങളെയുമാണ് പ്രഫുൽ ഖോഡ പട്ടേലിലൂടെ ബി.ജെ.പി സർക്കാർ ലക്ഷ്യം വെയ്‌ക്കുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ലക്ഷദ്വീപ് അല്ല, “ലക്ഷ്യം” ദ്വീപാണ്, ആ ദ്വീപിലെ മനുഷ്യരാണ്, അവരുടെ വിശ്വാസങ്ങളാണ്.

ആദ്യം അങ്ങ് വടക്ക് കാശ്മീർ ആയിരുന്നു, ഇന്നിപ്പോൾ തെക്ക് ലക്ഷദ്വീപാണ്. അവർ ഉന്നം വെയ്ക്കുന്നത് ഒന്ന് തന്നെയാണ്. പ്രഫുൽ പട്ടേൽ എന്ന ഗുജറാത്ത് മുൻ ആഭ്യന്തര സഹമന്ത്രിയെ അഡ്മിനിസ്ട്രേറ്റർ എന്ന ദ്വീപ് ഭരണത്തലവനായുള്ള നിയമനം യാദൃശ്ചികമല്ല. ഗുജറാത്തിലെ മോദി – ഷാ മാരുടെ ഒരു നിശ്വാസത്തെ പോലും “കമാൻഡായി ” നടപ്പാക്കിയെടുക്കുവാൻ കഴിയുന്ന കമാൻഡറാണ് അയാൾ.

കേന്ദ്ര സർക്കാരിന് ലക്ഷദ്വീപിനോടുള്ള ഈ പ്രത്യേക “താത്പര്യത്തിൻ്റെ ” കാരണം അവിടുത്തെ നൂറു ശതമാന മുസ്ലിം ജനസംഖ്യയാണ്. അത് കൊണ്ട് തന്നെയാണല്ലോ വിശ്വാസത്തിനെതിരായ മദ്യത്തിന് വിലക്ക് കല്‍പിച്ചിരുന്ന നാട്ടിൽ, ടൂറിസത്തിൻ്റെ പേരിൽ മദ്യശാലകൾ തുറന്നത്. അത് സാംസ്കാരിക അധിനിവേശം തന്നെയാണ്.

ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിലെത്തിയ ജില്ലാ പഞ്ചായത്തിൻ്റെ അധികാരങ്ങൾ വെട്ടിക്കുറച്ചും, ബീഫ് നിരോധനം നടത്തിയും, വിദ്യാലയങ്ങളിലുണ്ടായിരുന്ന മാംസാഹാരം നിർത്തലാക്കിയും അവരെ നിരന്തരം, ഭരണ നിർവ്വഹണത്തിൽ നിന്ന് തദ്ദേശിയരെ പൂർണമായി ഒഴിവാക്കിയും അഡ്മിനിസ്ട്രേറ്റർ വെല്ലുവിളിക്കുന്നു.

രണ്ട് മക്കളിൽ കൂടുതലുള്ളവർക്ക് പഞ്ചായത്തിൽ മത്സരിക്കുവാൻ അയോഗ്യത കല്പിക്കുക പോലെയുള്ള വിചിത്ര ഉത്തരവുകൾ.

ഇതിനെല്ലാം പുറമെ, ഒരു കോവിഡ് കേസ് പോലുമില്ലാതിരുന്ന ദ്വീപിൽ ബോധപൂർവ്വം കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി, ഇന്ന് അവിടുത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 60 ശതമാനമാണ്. ആരോഗ്യ സംവിധാനങ്ങൾ ദുർബലമാണെന്നും, കടൽ കടന്നെത്തേണ്ടുന്ന കേരളമാണ് അവരുടെ ആശ്രയമെന്നും ഓർക്കണം.

ഒരു മനുഷ്യനെ കൊണ്ട് സുനാമി സൃഷ്ടിക്കുവാൻ കഴിഞ്ഞാൽ, പ്രഫുൽ പട്ടേൽ സുനാമി സൃഷ്ടിച്ച് ആ ദ്വീപിനെ മുക്കിക്കൊല്ലുവാനും മടിക്കില്ല, കാരണം മതമാണ് പ്രശ്നം.

ആ കൊച്ച് ദ്വീപിനെയും, ആ ദ്വിപിലെ മനുഷ്യരെയും ചേർത്ത് നിർത്തി അവർക്ക് വേണ്ടി നമ്മൾ സംസാരിച്ചു കൊണ്ടിരിക്കണം. അല്ലെങ്കിൽ നാളെ ഒരു പ്രഫുൽ പട്ടേൽ നമ്മെ തകർക്കുവാൻ വന്നാൽ നമുക്ക് വേണ്ടി സംസാരിക്കുവാൻ ആരുമില്ലാതെയാകും.

Latest Stories

IPL 2025: ആർക്കാടാ എന്റെ ധോണിയെ കുറ്റം പറയേണ്ടത്, മുൻ ചെന്നൈ നായകന് പിന്തുണയുമായി ക്രിസ് ഗെയ്‌ൽ; ഒപ്പം ആ സന്ദേശവും

വഖഫ് ബില്ലിനെ ഒരേ സ്വരത്തില്‍ എതിര്‍ക്കാന്‍ ഇന്ത്യ മുന്നണി; തീരുമാനം പാര്‍ലമെന്റ് ഹൗസില്‍ ചേര്‍ന്ന മുന്നണിയോഗത്തില്‍

CSK UPDATES: ആ കാര്യങ്ങൾ ചെയ്താൽ ചെന്നൈയെ തോൽപ്പിക്കാൻ ടീമുകൾ പാടുപെടും, ഋതുരാജ് ഉടനടി ആ തീരുമാനം എടുക്കുക; ടീമിന് ഉപദേശവുമായി ക്രിസ് ശ്രീകാന്ത്

അച്ഛന്റെ ലെഗസി പിന്തുടര്‍ന്ന് അവന്‍; സസ്‌പെന്‍സ് പൊളിച്ച് പൃഥ്വിരാജ്, അവസാന ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടു

IPL 2025: ഉള്ള വില കളയാതെ പണി നിർത്തുക പന്ത്, വീണ്ടും ദുരന്തമായി ലക്നൗ നായകൻ; പുച്ഛിച്ച താരത്തിന് പണി കൊടുത്ത് പഞ്ചാബ്

എറണാകുളത്ത് രണ്ടരവയസുകാരിയ്ക്ക് തോട്ടില്‍ വീണ് ദാരുണാന്ത്യം; അപകടം സഹോദരനൊപ്പം കളിക്കുന്നതിനിടെ

അഞ്ച് വര്‍ഷത്തിനിപ്പുറം ഇതാദ്യം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു

വഖഫ് ഭേദഗതി ബില്ലിനെതിരെ വോട്ടും ചെയ്യണം ചര്‍ച്ചയിലും പങ്കെടുക്കണം; പാര്‍ട്ടി കോണ്‍ഗ്രില്‍ പങ്കെടുക്കുന്നത് അതിനുശേഷം; എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

ട്രംപിന്റെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് ലോകം; താരിഫുകള്‍ ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍; സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുമോ?

പന്നിയങ്കരയില്‍ പ്രദേശവാസികള്‍ക്ക് ടോളില്ല; തീരുമാനം കനത്ത പ്രതിഷേധത്തെ തുടര്‍ന്ന്