'പാര്‍ട്ടിയില്‍ നിന്നും അകന്ന ന്യൂനപക്ഷത്തെ ചേര്‍ത്തു നിര്‍ത്തണം', സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്ത്

സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത്. പാര്‍ട്ടിയില്‍ നിന്ന് അകന്നുപോയ ന്യൂനപക്ഷ വിഭാഗങ്ങള്‍ തിരിച്ചുവന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ശക്തിയായ തൊഴിലാളികള്‍ ഏറെയുള്ള ദളിത് വിഭാഗം സ്വത്വ രാഷ്ട്രീയത്തോട് ആഭിമുഖ്യം കാണിക്കുന്നുണ്ട്. അതിനാല്‍ ന്യൂനപക്ഷ വിഭാഗത്തെ കൂടുതല്‍ ചേര്‍ത്തു നിര്‍ത്താന്‍ പ്രവര്‍ത്തകര്‍ തയ്യാറാകണം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കൊപ്പം ന്യൂനപക്ഷ വര്‍ഗീയതയെയും ശക്തമായി ചെറുക്കണം. ഹിന്ദുത്വ വര്‍ഗീയതയെ എതിര്‍ക്കുന്നതിനൊപ്പം ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും എതിര്‍ക്കണം. അല്ലാത്ത പക്ഷം ഹൈന്ദവ വിഭാഗത്തെ കൂടെനിര്‍ത്താന്‍ കഴിയില്ല. സംസ്ഥാനത്തെ വലത് പക്ഷ സാംസ്‌കാരിക മുന്നേറ്റത്തിനെതിരെ പ്രതിരോധം തീര്‍ക്കണം. ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തനം ദുര്‍ബലപ്പെടുന്നുണ്ട്. ബി.ജെ.പി വേദികളില്‍ പോയി പ്രസംഗിക്കാന്‍ സാംസ്‌കാരിക നായകര്‍ക്കും എഴുത്തുകാര്‍ക്കും യാതൊരു മടിയുമില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ഉയരുന്ന എതിര്‍പ്പുകള്‍ ഊതി വീര്‍പ്പിച്ചവയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതിയുമായി മുന്നോട്ട് പോകും. തടസ്സങ്ങള്‍ നീക്കി പദ്ധതി നടപ്പിലാക്കും. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും, ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിച്ച് സില്‍വര്‍ ലൈന്‍ നടപ്പിലാക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്നാണ് കൊച്ചിയില്‍ തുടക്കമാകുന്നത്. മറൈന്‍ ഡ്രൈവിലെ സമ്മേളന വേദിയായ ബി രാഘവന്‍ നഗറില്‍ ഇന്ന് രാവിലെ 9.30 ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. പ്രതിനിധി സമ്മേളനം 10.30 ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.

പ്രവര്‍ത്തന റിപ്പോര്‍ട്ടിന് ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗം അംഗീകാരം നല്‍കിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ 12.15ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകിട്ട് നാല് മണിക്ക് നവകേരള സൃഷ്ടിക്കായുള്ള പാര്‍ട്ടിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന നയരേഖയും പ്രവര്‍ത്തന റിപ്പോര്‍ട്ടും പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. 5.30 ഓടെ ഗ്രൂപ്പ് ചര്‍ച്ച ആരംഭിക്കും.

മൂന്നര പതിറ്റാണ്ടിന് ശേഷമാണ് പാര്‍ട്ടി സമ്മേളനം എറണാകുളം ജില്ലയിലേക്ക് എത്തുന്നത്. മാര്‍ച്ച് നാല് വരെയാണ് സമ്മേളനം. കോവിഡ് മാനദണ്ഡം പാലിച്ചാണ് സമ്മേളനം നടത്തുക. പ്രത്യേക സാഹചര്യം പരിഗണിച്ച് കൊടിമര, പതാക, ദീപശിഖ ജാഥകളും സമാപന റാലിയും ഇത്തവണ ഉണ്ടാകില്ല. പ്രതിനിധി സമ്മേളനത്തില്‍ 400 ഓളം പേര്‍ പങ്കെടുക്കും. 23 നിരീക്ഷകരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. പോളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, എം.എ ബേബി, ബൃന്ദ കാരാട്ട്, ജി രാമകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

Latest Stories

IPL 2025: കോടികള്‍ മുടക്കി ആഗ്രഹിച്ചവരെയെല്ലാം ടീമിലെടുത്തു, എന്നിട്ടും ഇവര്‍ എന്താണീ കാണിച്ചുകൂട്ടുന്നത്, തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം

'ഒരു കുട്ടി നാല് വർഷംവരെ അമ്മയുടെ ഗർഭപാത്രത്തിൽ കിടക്കും, പത്ത് മാസം ആയിപ്പോയി ഇപ്പോ പൊട്ടും എന്ന് ബേജാറാവേണ്ട'; വിചിത്ര പരാമർശവുമായി അബ്ദുൽ ഹക്കീം അസ്ഹരി

എസ്ഡിപിഐ എന്‍ഡിഎ സഖ്യത്തില്‍!; അണ്ണാ ഡിഎംകെയും ബിജെപിയും തമിഴ്‌നാട്ടില്‍ ഒരുമിക്കാന്‍ തീരുമാനിച്ചതോടെ വെട്ടിലായി; സ്റ്റാലിനെ കണ്ട് നേതാക്കള്‍; തീരുമാനം പ്രഖ്യാപിക്കാതെ മടക്കം

IPL 2025: എന്റെ ജീവിതത്തിൽ ഇത്രയും പണം ഞാൻ ഒരുമിച്ച് കണ്ടിട്ടില്ല, പിന്നെ എങ്ങനെ സമ്മർദ്ദം...; സൂപ്പർതാരത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആകാശ് ചോപ്ര പറഞ്ഞ ഉത്തരം വൈറൽ

'ഗവർണർക്ക് ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ല, ഭേദഗതിക്കുള്ള അവകാശം പാർലമെൻ്റിന്'; ഭരണഘടനാ വിഷയം രണ്ട് ജഡ്ജിമാർ എങ്ങനെ തീരുമാനിക്കുമെന്ന് ​ഗവർണർ രാജേന്ദ്ര അർലേക്കർ

6,000-ത്തിലധികം ജീവിച്ചിരിക്കുന്ന കുടിയേറ്റക്കാരെ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക; സ്വയം രാജ്യം വിടാനാണ് ഇത്തരമൊരു നടപടിയെന്ന് വിശദീകരണം

IPL 2025: കണ്ടിട്ട് സഹിക്കാന്‍ പറ്റുന്നില്ല, ആ കാവ്യ ചേച്ചിക്ക് വേണ്ടിയെങ്കിലും ഒന്ന് ജയിക്കെടാ, എന്നാലും ഇങ്ങനെയുമുണ്ടോ ഒരു ടീം, ആള്‍ക്കാരെകൊണ്ട് പറയിപ്പിക്കാന്‍

ഡിലീറ്റഡ് സെക്‌സ് സീനിന് 4 കോടിക്ക് മുകളില്‍ രൂപ; 'ദി വൈറ്റ് ലോട്ടസി'ന് പിന്നാലെ അഡല്‍റ്റ് സൈറ്റ്

CSK UPDATES: എങ്ങനെ ഇനി പ്ലേ ഓഫിലെത്താം, ചെന്നൈ സൂപ്പർ കിങ്സിന്റെ അവസാന റൗണ്ടിൽ എത്താനുള്ള സാധ്യതകൾ ഇങ്ങനെ

ഗാസയിൽ തുടരുന്ന ഇസ്രായേൽ ആക്രമണം; സൊമാലിയയിൽ പ്രതിഷേധം രേഖപ്പെടുത്തി തെരുവിലിറങ്ങി ജനങ്ങൾ