അമിതമായി പഴവും തണ്ണിമത്തനും നല്‍കി തൃക്കടവൂര്‍ ശിവരാജുവിനെ അവശനാക്കി; വീണ്ടും ഏഴുന്നള്ളിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു; ഏക്കത്തുകയില്‍ റിക്കാര്‍ഡിട്ട ആനയ്ക്ക് ഇനി വിശ്രമം

തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ഗജവീരന്‍ തൃക്കടവൂര്‍ ശിവരാജുവിനെ അവശതതോടെ ഏഴുന്നള്ളിക്കാന്‍ കൊണ്ടുപോകാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. തൃക്കടവൂര്‍ ക്ഷേത്രത്തിലെ ഉത്സവനാളുകളില്‍ ശിവരാജുവിന് ഉദരസംബന്ധമായ അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടിരുന്നു.

ചികിത്സനടത്തിയ ഡോക്ടര്‍മാര്‍ ആനയ്ക്ക് ഒരുമാസം വിശ്രമം നിര്‍ദേശിച്ചിരുന്നു. ഇതുമൂലം, തൃക്കടവൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടത്താറുള്ള മൂന്ന് വിളക്കെഴുന്നള്ളിപ്പിനും ശിവരാജുവിനെ പങ്കെടുപ്പിച്ചില്ല. ആനയെ കൊണ്ടുപോകാന്‍ ശ്രമം തുടങ്ങിയപ്പോള്‍ ഭക്തര്‍ തൃക്കടവൂര്‍ ദേവസ്വം ഓഫീസിലെത്തി പ്രതിഷേധിച്ചു. തുടര്‍ന്ന് മന്ത്രി ജെ.ചിഞ്ചുറാണി ഇടപെട്ട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ ആനയെ പരിശോധിക്കാന്‍ അയച്ചു.

തുടര്‍ന്ന് ഒരാഴ്ച പൂര്‍ണവിശ്രമം വേണമെന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നിര്‍ദേശിക്കുകയായിരുന്നു. കാലിലെ നഖത്തിന് അടിയന്തരചികിത്സ വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

രാവിലെ പത്തുമണിയാടെ സംഘം ആനയുടെ രക്തസാമ്പിളും എരണ്ടവും ശേഖരിച്ചു. ഇത് ജില്ലാ വെറ്ററിനറി കേന്ദ്രം ലാബിലേക്ക് അയച്ചു. ആനയ്ക്ക് അമിതമായി പഴവര്‍ഗങ്ങളും തണ്ണിമത്തനും നല്‍കിയതാണ് ബുദ്ധിമുട്ടിനു കാരണമെന്ന് പരിശോധനയില്‍ വിലയിരുത്തി. ഒരാഴ്ച പൂര്‍ണവിശ്രമം നിര്‍ദേശിച്ചു. ആനയുടെ നഖത്തിനും പാദങ്ങളിലും ഉണ്ടായ പൊട്ടലുകള്‍ക്ക് പരിഹാരം നിര്‍ദേശിച്ചു.

ആനകളുടെ ഏക്കത്തുകയില്‍ തൃക്കടവൂര്‍ ശിവരാജു അടുത്തിടെ റെക്കോര്‍ഡിട്ടിരുന്നു. ശിവരാജുവിനെ തൃശൂര്‍ കുന്നംകുളം ചീരക്കുളങ്ങര ക്ഷേത്രത്തില്‍എഴുന്നള്ളിക്കുന്നതിനായി ചൈതന്യം പൂരാഘോഷ കമ്മിറ്റി 13,55,559 രൂപയ്ക്കാണു സ്വന്തമാക്കിയത്.

തിരുവനന്തപുരത്തു ദേവസ്വം ബോര്‍ഡിന്റെ ആസ്ഥാനത്താണു ടെന്‍ഡര്‍ നടപടികള്‍ നടന്നത്. ലേലം ഇല്ലാതെ തൃക്കടവൂര്‍ ശിവരാജുവിനെ എഴുന്നള്ളിക്കുന്നതിന് 2.50 ലക്ഷം രൂപയാണു ദേവസ്വം ബോര്‍ഡ് ഈടാക്കുന്നത്. ഇതുവരെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു കൂടിയ ഏക്കത്തുക; 13 ലക്ഷം രൂപ. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ആനകളില്‍ ഏറ്റവും തലയെടുപ്പുള്ള ലക്ഷണമൊത്ത ആനയായി തൃക്കടവൂര്‍ ശിവരാജു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗജരാജരത്‌ന പട്ടം നല്‍കിയും ദേവസ്വം ബോര്‍ഡ് ആദരിച്ചിരുന്നു.

Latest Stories

ഫോര്‍ച്യൂണറിന്റെ വിലയ്ക്ക് ഒരു നമ്പര്‍ എടുക്കട്ടെ? കൊച്ചിക്കാര്‍ക്ക് അന്നും ഇന്നും പ്രിയം ജെയിംസ് ബോണ്ടിനോട്

'പേര് മാറ്റിയാ ആള് മാറുവോ, ബജ്രംഗാന്ന് വിളിക്കണോ?'; കാലത്തിന് മുന്നേ സഞ്ചരിച്ച കുഞ്ചാക്കോ ബോബന്‍, വൈറല്‍ ഡയലോഗ്

പെട്രോളിനും ഡീസലിനും വില കൂടും; എക്സൈസ് ഡ്യൂട്ടി 2 രൂപ വർധിപ്പിച്ച് കേന്ദ്ര സർക്കാർ

മൂന്ന് മാസം; യാത്ര ചെയ്തത് രണ്ടുലക്ഷത്തിലേറെ പേര്‍; സൂപ്പര്‍ ഹിറ്റായി കൊച്ചി മെട്രോ ഫീഡര്‍ ബസുകള്‍; ആലുവ-എയര്‍പോര്‍ട്ട് റൂട്ടില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍

IPL 2025: ഇങ്ങനെ പോകുവാണേല്‍ കപ്പുമുണ്ടാവില്ല ഒരു കുന്തവും കിട്ടില്ല, ഈ ടീമിന് എന്താണ് പറ്റിയത്, പരിഹാരം ഒന്നുമാത്രം, നിര്‍ദേശിച്ച് അമ്പാട്ടി റായിഡു

ഗോഡ്സയെ പ്രകീർത്തിച്ച ഷൈജ ആണ്ടവൻ ഡീനായി ചുമതലയേറ്റു; ക്യാംപസിലെത്തിയത് ഊടുവഴികളിലൂടെ, സ്ഥാനക്കയറ്റത്തിനെതിരെ വിദ്യാർത്ഥി പ്രതിഷേധം, സംഘർഷം

ഐ ബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിന്റെ വീട്ടിൽ റെയ്‌ഡ്, പെൺകുട്ടിയെ പലയിടങ്ങളിൽ കൊണ്ടുപോയതിന്റെ രേഖകളും ലാപ്ടോപ്പും കണ്ടെത്തി, സുകാന്ത് ഇപ്പോഴും കാണാമറയത്ത്

ഏഴ് വര്‍ഷത്തിന് ശേഷം വീണ്ടും ക്യാന്‍സര്‍, ജീവിതം ഇങ്ങനെയാണ്, പോസ്റ്റുമായി താഹിറ കശ്യപ്; പിന്തുണയുമായി ആയുഷ്മാന്‍

ഐസിസിയുടെ വാറണ്ട്; അറസ്റ്റ് ഭയന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാഷിംഗ്ടണിലേക്ക് പറന്നത് 400 കിലോമീറ്റർ അധിക ദൂരം സഞ്ചരിച്ച്

ക്ഷേത്രത്തിലെ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; ക്ഷേത്രോപദേശക സമിതി പിരിച്ചുവിടുമെന്ന് ദേവസ്വം ബോര്‍ഡ്