'നിങ്ങളുടെ വീട്ടില്‍ നിന്ന് നിധി ലഭിക്കും, സ്വര്‍ണം മുഴുവന്‍ വീട്ടില്‍ നിന്ന് മാറ്റിയാല്‍'; പാലക്കാട് വീട്ടമ്മയില്‍ നിന്ന് സ്വര്‍ണം തട്ടിയ പ്രതി പിടിയില്‍

ആടും മാഞ്ചിയവും മണി ചെയിനും ഉള്‍പ്പെടെ തട്ടിപ്പിന്റെ എല്ലാ സാധ്യതകളും ചെലവാകുന്ന നാടാണ് കേരളം. അത്തരത്തിലൊരു വാര്‍ത്തയാണ് പാലക്കാട് നിന്ന് പുറത്തുവരുന്നത്. പാലക്കാട് നെല്ലായിലാണ് നിധി ലഭിക്കാന്‍ പോകുന്നുവെന്ന് വിശ്വസിച്ച് വീട്ടമ്മ തന്റെ കയ്യിലുള്ള സ്വര്‍ണം മുഴുവന്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അപരിചതന് നല്‍കിയത്.

സംഭവത്തില്‍ തെക്കുംകര സ്വദേശി റഫീഖ് മൗലവിയാണ് പൊലീസിന്റെ പിടിയിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയോട് റഫീഖ് മൗലവി വീട്ടില്‍ നിധിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. നിധി പുറത്തെടുത്ത് തരാമെന്നും അതിനായി വീട്ടിലുള്ള സ്വര്‍ണം അവിടുന്ന് മാറ്റണമെന്നും അറിയിച്ചു.

സ്വര്‍ണം മാറ്റാന്‍ താന്‍ സഹായിക്കാമെന്നും അതിനായി അനുചരനെ അയയ്ക്കാമെന്നും റഫീഖ് അറിയിച്ചതിനെ തുടര്‍ന്ന് വീട്ടമ്മ സ്വര്‍ണം മുഴുവന്‍ നല്‍കുകയായിരുന്നു. മാര്‍ച്ച് 10ന് ആയിരുന്നു വീട്ടമ്മ റഫീഖ് അയച്ച ആളിന്റെ കൈവശം സ്വര്‍ണം നല്‍കിയത്. തുടര്‍ന്ന് നിധി ലഭിക്കാതായതോടെ വീട്ടമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Latest Stories

നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണു വിവാഹമോചനം നേടുക?: വിമര്‍ശകരോട് ദിവ്യ പിള്ള

"ലാമിനെ വിലയ്ക്ക് വാങ്ങാനുള്ള പണം അവരുടെ കൈയിൽ ഇല്ല, അത്രയും മൂല്യമുള്ളവനാണ് അദ്ദേഹം"; ബാഴ്‌സ പ്രസിഡൻ്റ് അഭിപ്രായപ്പെടുന്നത് ഇങ്ങനെ

'എവിടെ ചിന്തിക്കുന്നു അവിടെ ശൗചാലയം'; മെട്രോ ട്രാക്കിലേക്ക് മൂത്രമൊഴിച്ച് യുവാവ്, പക്ഷെ പിടിവീണു...

ഇന്നലെ ദുരന്തം ആയി എന്നത് ശരി തന്നെ, പക്ഷേ ഒരു സൂപ്പർതാരവും ചെയ്യാത്ത കാര്യമാണ് കോഹ്‌ലി ഇന്നലെ ചെയ്തത്; വമ്പൻ വെളിപ്പെടുത്തലുമായി ദിനേഷ് കാർത്തിക്ക്

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ആരംഭിച്ചു; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

'ആ റോളിനായി ശരിക്കും മദ്യപിച്ചിരുന്നു, ചിത്രത്തിനുശേഷവും മദ്യപാനം തുടർന്നു': ഷാരൂഖ് ഖാൻ

'സരിൻ ആട്ടിൻതോലണിഞ്ഞ ചെന്നായ, 10 മാസമായി സമാധാനമായി ഉറങ്ങിയിട്ട്, പരാതി നൽകിയതിന്റെ പേരിൽ കുറ്റക്കാരിയാക്കി'; സരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎമ്മിന് തുറന്ന കത്ത്

2025ൽ ആദ്യ ഖോ ഖോ ലോകകപ്പിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുന്നു

'ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ മോശം കോളുകള്‍ അനുവദനീയമാണ്'; ടോസ് പിഴവില്‍ ന്യായീകരണവുമായി രോഹിത്

ബാംഗ്ലൂരില്‍ സംഭവിച്ചത് ഒരു ആക്‌സിഡന്‍റാണ്, ഇന്ത്യ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന സാഹചര്യങ്ങള്‍ എല്ലാം ഒരുമിച്ചു വന്നു എന്നേയുള്ളൂ