പാർട്ടിയെ വിശ്വാസമാണ്, പാർട്ടിക്ക് തെറ്റ് പറ്റിയില്ല; ലീ​ഗിന് പൂർണ പിന്തുണയുമായി ഹരിത ജനറൽ സെക്രട്ടറി

ഹരിത സംസ്ഥാന കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുസ്ലിം ലീ​ഗിന് തെറ്റുപറ്റിയിട്ടില്ലെന്ന് ഹരിതയുടെ പുതിയ ജനറൽ സെക്രട്ടറി റുമൈസ റഫീഖ്.

പാർട്ടിയെ വിശ്വാസമാണെന്നും പാർട്ടിക്ക് തെറ്റ് പറ്റിയില്ലെന്നും റുമൈസ ആവർത്തിച്ചു. ഹരിതയിലെ വിവാദവുമായി ബന്ധപ്പെട്ട് ലീ​ഗ് ഉന്നതധികാരികൾ റിപ്പോർട്ട് തേടുകയും അതിന് അനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്നും അവർ പറഞ്ഞു.

എം.എസ്.എഫ് സംസ്ഥാന അദ്ധ്യക്ഷൻ പി.കെ നവാസിനെതിരായ ആരോപണങ്ങൾ അടഞ്ഞ അദ്ധ്യായമാണെന്നും പാർട്ടിക്കുള്ളിൽ നിന്ന് അനീതിക്കെതിരെ പോരാടുകയെന്നതാണ് നയമെന്നും റുമൈസ കൂട്ടിച്ചേർത്തു.

ഹരിത സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിലേക്ക് എത്തിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അവർ പറഞ്ഞു. ഒരു സൂചനയും ലഭിച്ചിരുന്നില്ല. പാർട്ടി നേതൃത്വമാണ് തീരുമാനമെടുത്തതെന്നും അവർ പറഞ്ഞു.

ഹരിതയക്ക് വലിയ പ്രധാന്യം ലീ​ഗിലുണ്ട്. വിദ്യാർത്ഥികളെ മുന്നോട്ട് കൊണ്ടുവരികയും അവർക്ക് രാഷ്ട്രീയം പറയാൻ അവസരം നൽകുകയും എന്നതാണ് ലക്ഷ്യം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വനിതാ ലീ​ഗിനെക്കാൾ പ്രാധാന്യം ലഭിച്ചത് ഹരിതയ്ക്ക് ആയിരുന്നെന്നും റുമൈസ പറഞ്ഞു.

Latest Stories

ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം; സംസ്ഥാനങ്ങള്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മാർക്ക് കാർണിയുടെ കനേഡിയൻ മന്ത്രിസഭയിൽ ഇന്ത്യൻ വംശജരായ രണ്ട് വനിതകൾ

സിപിഎം സമ്മേളനത്തില്‍ 24ന്യൂസിലെ മാധ്യമപ്രവര്‍ത്തകര്‍ 'തമ്മിലടിച്ചു'; ചാനലില്‍ ഇന്റേണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് ചീഫ് എഡിറ്റര്‍; പരിഗണനയുടെ കട അടയ്ക്കുകയാണെന്ന് ശ്രീകണ്ഠന്‍ നായര്‍

നിശാക്ലബിൽ വൻ തീപിടുത്തം; 51 മരണം, 100 പേർക്ക് പരിക്ക്

ശ്വാസതടസം, മമ്മൂട്ടി ആശുപത്രിയില്‍?

IPL 2025: മലിംഗയോ ഭുവിയോ ബ്രാവോയോ അല്ല, ഏറ്റവും മികച്ച ഐപിഎൽ ബോളർ അവൻ; പക്ഷെ ആ താരത്തെ..; വെളിപ്പെടുത്തലുമായി സഹീർ ഖാൻ

കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ ലഹരി പിടികൂടിയ സംഭവം; കഞ്ചാവ് എത്തിച്ച മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി പിടിയിൽ

'മഞ്ചേരി കവർച്ച കേസിൽ ട്വിസ്റ്റ്, മോഷ്ടിച്ചത് പരാതിക്കാരൻ തന്നെ'; പിടിയിലായത് ജ്വല്ലറി ജീവനക്കാരന്‍ ഉള്‍പ്പടെ 3 പേര്‍

ലഷ്കറെ നേതാവ് അബു ഖത്തൽ പാക്കിസ്ഥാനിൽ വെടിയേറ്റ് കൊല്ലപ്പെട്ടു; മുംബൈ ഭീകരാക്രമണം ഉൾപ്പെടെ ഇന്ത്യയിലെ ഒട്ടേറെ ആക്രമണങ്ങളിൽ പങ്കാളി

നെഞ്ചുവേദന വന്നത് ലണ്ടന്‍ യാത്ര കഴിഞ്ഞെത്തിയപ്പോള്‍; റഹ്‌മാന്‍ ആശുപത്രി വിട്ടു