അന്‍വര്‍ പുതിയതായി ഒന്നും പറഞ്ഞില്ല; പ്രതിപക്ഷത്തിന്റെ ആരോപണം ആവര്‍ത്തിക്കുക മാത്രമാത്രം ചെയ്യുന്നു; യുഡിഎഫ് രാഷ്ട്രീയ അഭയം നല്‍കില്ലെന്ന് എംഎം ഹസന്‍

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന് യുഡിഎഫ് രാഷ്ട്രീയ അഭയം നല്‍കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. പി വി അന്‍വര്‍ പുതിയതായി ഒന്നും പറഞ്ഞില്ലെന്നും പ്രതിപക്ഷത്തിന്റെ ആരോപണം ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മൂന്നുവര്‍ഷം അന്‍വര്‍ എവിടെയായിരുന്നു? രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്നു പറഞ്ഞ അന്‍വറിനു രാഹുലിന്റെ പേരിനൊപ്പം ഗാന്ധി എന്നത് ചേര്‍ത്തതിലായിരുന്നു വിഷമം. അങ്ങനെയുള്ള ആള്‍ വലിയ കോണ്‍ഗ്രസ് പാരമ്പര്യം അവകാശപ്പെട്ടിട്ട് എന്തുകാര്യമെന്നും ഹസ്സന്‍ ചോദിച്ചു.

അതേസമയം, പി.വി അന്‍വറിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. മലപ്പുറത്തും, നിലമ്പൂരിലും, എടക്കരയിലും സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പി.വി അന്‍വറിനെതിരെ ബാനര്‍ ഉയര്‍ത്തിയും, ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന മുദ്രവാക്യവുമായിട്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. നിലമ്പൂരിലാകട്ടെ ഗോവിന്ദന്‍ മാഷ് ഒന്ന് ഞൊടിച്ചാല്‍ കൈയും കാലും വെട്ടിയെടുത്ത് പുഴയില്‍ തള്ളും എന്ന മുദ്രാവാക്യമാണ് പ്രവര്‍ത്തകര്‍ വിളിച്ച് ചൊല്ലിയത്.

എടവണ്ണ ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിലും അവിടെ പ്രകടനം നടന്നു. അതില്‍ പി.വി അന്‍വറിനോട് അടുത്ത ബന്ധമുള്ള പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുത്തു. കൂടാതെ അന്‍വറിന്റെ പ്രസ്താവനയിലെ രാഷ്ട്രീയ വിശദീകരണവും നടത്തി. കോഴിക്കോട് ടൗണിലെ മുതലകുളത്ത് നിന്ന് പ്രതിഷേധ റാലിയും നടന്നു. എടവണ്ണയില്‍ കാര്യങ്ങള്‍ കൈവിട്ട പോകുമെന്ന രീതിയിലുള്ള കൊലവിളി മുദ്രവാക്യമാണ് ഉയര്‍ന്നത്.

നേതാക്കള്‍ക്കെതിരെ തിരിഞ്ഞാല്‍ കൈയും വെട്ടും കാലും വെട്ടുമെന്നും പ്രസ്ഥാനത്തിന് നേരെ വന്നാല്‍ തിരിച്ചടിക്കും കട്ടായമെന്നുമുള്ള കൊലവിളി നടത്തികൊണ്ടാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. പൊന്നെ എന്ന് വിളിച്ച നാവു കൊണ്ട് പോടാ എന്നും വിളിക്കാന്‍ അറിയാം, കക്കാനും മുക്കാനും വണ്‍മാന്‍ഷോ നടത്താനും പാര്‍ട്ടിയെ ഉപയോഗിച്ചു, അത് നടക്കാതെ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞുവെന്നും സിപിഎം പ്രവര്‍ത്തകര്‍ മുദ്രവാക്യം വിളിച്ചു.

പി.വി അന്‍വര്‍ താമസിക്കുന്നത് എടവണ്ണയിലെ വസതിയിലാണ്. അത് കൊണ്ടാണ് ആ സ്ഥലത്ത് വെച്ച് ഭീഷണിയായ മുദ്രവാക്യങ്ങള്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. ഇത്രയും നാള്‍ അന്‍വറിന്റെ കൂടെ ഉണ്ടായിരുന്ന പ്രവര്‍ത്തകര്‍ തന്നെയാണ് അദ്ദേഹത്തിനെതിരെ ഭീഷണിയോടുള്ള മുദ്രവാക്യം ചൊല്ലിയിരിക്കുന്നത്. അതെ സമയം പാര്‍ട്ടി പ്രതിഷേധിക്കുമെങ്കിലും മുദ്രവാക്യം വിളിക്കുന്ന പ്രവര്‍ത്തകരുടെ മനസ് തന്റെ കൂടിയാണെന്നും പി.വി അന്‍വര്‍ പറഞ്ഞു.

Latest Stories

ഹെൽമെറ്റിൽ കൊണ്ടാൽ പോലും അവനെ നമുക്ക് എൽബിഡബ്ല്യൂ ആക്കാം, ബംഗ്ലാദേശ് ബാറ്ററെ കളിയാക്കി കൊന്ന് ഋഷഭ് പന്ത്

18 വയസുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ച് മൃഗീയമായി ഉപദ്രവിച്ചു, അമ്മയെ തല്ലുന്ന അച്ഛനെ നിങ്ങള്‍ ബഹുമാനിക്കുമോ; പൊട്ടിത്തെറിച്ച് അഭിരാമി സുരേഷ്

'അർജന്റീനയുടെ കാര്യത്തിൽ തീരുമാനമായി'; എമിലിയാനോ മാർട്ടിനെസിന്‌ സസ്‌പെൻഷൻ

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ വിട്ടൊഴിയാതെ റോഡപകടങ്ങള്‍; യുവതാരത്തിന് വാഹനാപകടത്തില്‍ പരിക്ക്, ഇറാനി കപ്പ് നഷ്ടമാകും

കാട്ടുപന്നികള്‍ ക്ഷുദ്രജീവികള്‍; ശല്യം പരിഹരിക്കുന്നതിനായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കും; വെടിവച്ചു കൊല്ലാന്‍ പ്രത്യേക സ്‌ക്വാഡ് രൂപികരിക്കുമെന്ന് വനംമന്ത്രി

വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി; ഭാര്യ മരിച്ചു, മക്കൾ ഗുരുതരാവസ്ഥയിൽ

അവന്മാർ രണ്ട് പേരെയും പേടി, ഞങ്ങൾക്കിട്ട് ആ താരങ്ങൾ പണിയും; ബോർഡർ ഗവാസ്‌ക്കർ ട്രോഫിക്ക് മുമ്പ് ഗ്ലെൻ മാക്‌സ്‌വെൽ

ഓസ്‌ട്രേലിയയ്ക്ക് കിട്ടിയത് മുട്ടൻ പണി; ഇന്ത്യയുമായുള്ള മത്സരത്തിൽ ആശങ്ക; സംഭവം ഇങ്ങനെ

'രോഹിതും ഗംഭീറും ഒരു തെറ്റ് ചെയ്തു, പക്ഷേ അവര്‍ അത് അംഗീകരിക്കില്ല'; ബംഗ്ലാദേശിനെതിരായി ചെയ്ത വലിയ പിഴവ് ചൂണ്ടിക്കാട്ടി ജഡേജ

കെഎസ്ആര്‍ടിസി സ്വിഫ്റ്റിലെ ഡ്രൈവര്‍മാര്‍ ഏറ്റവും കൂടുതല്‍ അപകടം ഉണ്ടാക്കുന്നു; മര്യാദയ്ക്ക് ബസ് ഓടിക്കണം; പരാതി ഉയര്‍ന്നാല്‍ കടുത്ത നടപടി; താക്കീതുമായി മന്ത്രി