വയനാട്ടിലെ ദുരിതബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാൻ അടിയന്തിര നടപടി സ്വീകരിക്കണം; സർക്കാരിനോട് ആവശ്യപ്പെട്ട് ചൂരൽമല റിലീഫ് സെന്റർ പ്രവർത്തകർ

വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതബാധിതരായ മനുഷ്യരുടെ സാമ്പത്തിക വിഷയങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വയനാട് ചൂരൽമല റിലീഫ് സെന്റർ പ്രവർത്തകർ. ദുരിതബാധിത പ്രദേശങ്ങളിലെ നേരിട്ട് ദുരിതമനുഭവിക്കുന്ന മുഴുവൻ ആളുകളുടെയും കടങ്ങൾ നിരുപാധികം എഴുതിത്തള്ളാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ചൂരൽമല റിലീഫ് സെന്റർ പ്രവർത്തകരുടെ ആവശ്യം. ഇതിനായി ചില നിർദേശങ്ങളും പ്രവർത്തകർ മുന്നോട്ട് വച്ചിട്ടുണ്ട്.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വായ്പ്പകളുടെയും ഇൻഷുറൻസ് അടക്കമുള്ള മറ്റു സേവനങ്ങളുടെയും തിരിച്ചടവിനായി ഒരു മോറട്ടോറിയം പ്രഖ്യാപിച്ച തീരുമാനവും തുടർന്ന് കേരള ബാങ്ക് ചൂരൽമല ബ്രാഞ്ച് ദുരിതബാധിതരായ മനുഷ്യരുടെ കടങ്ങൾ എഴുതിത്തള്ളിയ കേരള സർക്കാരിന്റെ തീരുമാനവും അങ്ങേയറ്റം അഭിനന്ദനാർഹമാണെന്നും റിലീഫ് സെന്റർ പ്രവർത്തകർ അറിയിച്ചു. എന്നാൽ ദുരിതബാധിതരായ മനുഷ്യരുടെ മറ്റു ബാങ്കുകളിലെയും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ വായ്പ്പകളുടെയും സാമ്പത്തിക ബാധ്യതകളുടെയും കാര്യത്തിൽ ഇതു വരെയും ശാശ്വതമായ ഒരു പരിഹാരം ഉണ്ടാക്കാൻ ആയിട്ടില്ലെന്നും റിലീഫ് സെന്റർ പ്രവർത്തകർ പ്രസ്താവനയിൽ പറയുന്നു.

ദുരിതബാധിതരായ മനുഷ്യർക്ക് വായ്‌പകൾ തിരിച്ചടക്കാൻ കഴിയാത്ത സാഹചര്യത്തിൽ അവരെ പിന്തുണയ്ക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തേണ്ടത് പൊതു സമൂഹത്തിന്റെയും സർക്കാരിന്റെയും ഉത്തരവാതാദിത്വമാണെന്നും പ്രസ്താവനയിൽ പറയുന്നു. സർക്കാരിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്രെഡിറ്റ് കമ്മിറ്റിയുമായും സ്റ്റേറ്റ് ലീഡ് ബാങ്ക് ഉദ്യോഗസ്ഥരുമായും ധനമന്ത്രാലയവുമായും മറ്റ് പ്രധാനപ്പെട്ട ധനകാര്യ ഭരണപരമായ സ്ഥാപനങ്ങളുമായും ചർച്ച ചെയ്ത് വയനാട്ടിലെ നേരിട്ട് ദുരിത ബാധിതരായ മുഴുവൻ മനുഷ്യരുടെയും സാധ്യമായ എല്ലാ കടങ്ങളും എഴുതി തള്ളണമെന്നാണ് റിലീഫ് സെന്റർ പ്രവർത്തകരുടെ ആവശ്യം.

അതേസമയം ദുരിതബാധിതരുടെ സാമ്പത്തിക വിഷയങ്ങളിൽ സർക്കാർ നടപടി സ്വീകരിക്കുമ്പോൾ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. ഇക്കാര്യത്തിൽ അടിയന്തിരമായി സർക്കാർ അനുഭാവപൂർണമായ തീരുമാനം കൈക്കൊള്ളണം എന്നും ദുരിത ബാധിതരുടെ സാമ്പത്തിക ഭാരം ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്നും ചൂരൽമല റിലീഫ് സെന്റർ പ്രവർത്തകർ അറിയിച്ചു.

വയനാട്ടിലെ പ്രളയ ബാധിതരായ വ്യക്തികളുടെ പേരിലുള്ള എല്ലാ വായ്പ്പകളും സർക്കാർ ഇടപെട്ട് പൂർണമായും എഴുതി തള്ളണമെന്നും വായ്പ്പയുമായി ബന്ധപ്പെട്ട് വ്യക്തികളും അവരുടെ സ്ഥാപനങ്ങളും നൽകിയ ഈടുമായി ബന്ധപ്പെട്ട രേഖകൾ തിരികെ നൽകുകയും എൻഒസി സർട്ടിഫിക്കറ്റും, ലോൺ ക്ലോഷർ സർട്ടിഫിക്കറ്റും നൽകണമെന്നും നിർദേശമുണ്ട്.

പരോക്ഷമായ രീതിയിൽ ദുരിതബാധിതരായവർക്ക് വായ്‌പകൾ തിരിച്ചടക്കാൻ അവരുടെ സാമ്പത്തിക നിലയനുസരിച്ച് സമയം അനുവദിക്കുക. വായ്‌പകൾ റീസ്ട്രക്ക്ച്ചർ ചെയ്ത് തിരിച്ചടവ് എളുപ്പമാക്കാൻ കഴിയുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തുക. പലിശ പേയ്‌മെൻ്റുകൾ, ബാങ്ക് ചാർജുകൾ, പിഴകൾ എന്നിവ ഒഴിവാക്കുന്ന രീതിയിൽ തന്നെ മൊറൊട്ടോറിയം പ്രഖ്യാപിക്കുക. മുത്തൂറ്റ്, ശ്രീരാം, മണപ്പുറം പോലുള്ള സ്വകാര്യ പണമിടപാട് കേന്ദ്രങ്ങളിൽ നിന്നും വായ്പകൾ എടുത്തിട്ടുള്ള ദുരിതബാധിതരുടെ വായ്പകൾ എഴുതി തള്ളാൻ സ്വകാര്യ മേഖലയിലുള്ള സ്ഥാപനങ്ങളോട് സർക്കാർ ആവശ്യപ്പെടണമെന്നും നിർദേശമുണ്ട്.

വായ്‌പ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ദുരിതബാധിതരായ മനുഷ്യരുടെ സിബിൽ സ്കോറുകളെയും ബാധിക്കാൻ സാധ്യതയുണ്ട്. ഭാവിയിൽ ഉണ്ടായേക്കാൻ ഇടയുള്ള ഇത്തരം പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് ദുരിതബാധിതരായവരുടെ ക്രെഡിറ്റ് സ്‌കോറുകൾ സംരക്ഷിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുക. മൊറട്ടോറിയത്തിന് അതുപോലെ തന്നെ വായ്‌പ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ കുറ്റമറ്റ രീതിയിലുള്ള ഒരു സംവിധാനം രൂപപ്പെടുത്തുകയും എല്ലാവരുടെയും സഹകരണത്തോടെ അത് നടപ്പിലാക്കുകയും ചെയ്യുക.

കൃഷിയുടെയും ചെറുകിട വ്യവസായങ്ങളുടെയും പുനർനിർമ്മാണത്തെ പിന്തുണയ്ക്കുന്നതിന് പലിശ സബ്‌സിഡിയോടെ പുതിയ പലിശ രഹിത വായ്പകൾ/വായ്പകൾ നൽകുക. പ്രദേശത്ത് പ്രവർത്തിക്കുന്ന എല്ലാ ധനകാര്യ സ്ഥാപനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസന പുനഃസ്ഥാപന പരിപാടിയിലേക്ക് സംഭാവന നൽകാൻ അഭ്യർത്ഥിക്കുക. ഇൻഷുറൻസ് ഏജൻസികളുമായി ഏകോപിപ്പിച്ച് ഇൻഷുറൻസ് ക്ലെയിമുകളുടെ വേഗത്തിലുള്ള പ്രോസസ്സിംഗ് ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.

ഈ നിർദേശങ്ങൾ സമയോചിതമായി നടപ്പിലാക്കുകയാണെങ്കിൽ ദുരിതബാധിതരായ വയനാട്ടിലെ മനുഷ്യരുടെ വരും ജീവിതങ്ങൾക്ക് വലിയ ആശ്വാസം നൽകുകയും, ദുരിതബാധിത മേഖലയുടെ വേഗത്തിലുള്ള വീണ്ടെടുക്കലിനും സാമ്പത്തിക ഉന്നമനത്തിനും സമഗ്രമായ വികസനത്തിനും ഗണ്യമായ സംഭാവന നൽകുകയും ചെയ്യുമെന്നും പ്രവർത്തകർ പറയുന്നു. സംസ്ഥാന സർക്കാരും ഈ വിഷയവുമായി ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങളും തങ്ങളുടെ അഭ്യർത്ഥനയും നിർദ്ദേശങ്ങളും ഗൗരവമായി പരിഗണിക്കണം എന്നും ഇത് നടപ്പിലാക്കുവാൻ ആവശ്യമായ അടിയന്തിര നടപടികൾ കൈക്കൊള്ളണം എന്നും ചൂരൽമല റിലീഫ് സെന്റർ പ്രവർത്തകർ ആവശ്യപ്പെട്ടു.

Latest Stories

ലെബനിലെ പേജർ സ്ഫോടനം; മലയാളിയായ റിൻസൺ ജോസിൻ്റെ കമ്പനിയിലേക്കും അന്വേഷണം

ഇംഗ്ലണ്ടിന്റെ തലയെടുത്ത് ട്രാവിസ് ഹെഡ്; വെടിക്കെട്ട് ബാറ്റിംഗിൽ ഓസ്‌ട്രേലിയയ്ക്ക് ഏഴ് വിക്കറ്റ് ജയം

അമ്പയർ കാണാതെ പോയതോ അതോ വിട്ടുതന്നതോ, അന്ന് പിറക്കേണ്ടത് 7 സിക്സ് ആയിരുന്നു; 2007 ലോകകപ്പിലെ യുവിയുടെ പ്രകടനത്തെക്കുറിച്ച് സ്റ്റുവർട്ട് ബ്രോഡ്

30 വര്‍ഷത്തെ കേസിന് തീര്‍പ്പാകുമോ? പോരടിച്ച് സഖാവ് മാധവനും സഖാവ് ശങ്കുണ്ണിയും; 'തെക്ക് വടക്ക്' ഒക്ടോബറില്‍

'അവസരം പ്രയോജനപ്പെടുത്തുന്നില്ല, ഷോട്ട് സെലക്ഷനും മോശം'; സൂപ്പര്‍ താരത്തിന് നേര്‍ക്ക് വാതില്‍ വലിച്ചടച്ച് ബിസിസിഐ

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം പ്രഖ്യാപിച്ച് വിജയ്; രാഹുല്‍ ഗാന്ധിയും, മുഖ്യമന്ത്രി പിണറായി വിജയനും അടക്കമുള്ളവർ പങ്കെടുക്കും?

"യമാൽ വേറെ ലെവൽ, ഈ ജനറേഷനിലെ ഏറ്റവും മികച്ച താരമാണ് അവൻ"; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ ഇങ്ങനെ

വിക്കറ്റ് എടുത്തതിന് പിന്നാലെ പന്തിന് നേരെ മഹ്മൂദിൻ്റെ രൂക്ഷ പരിഹാസം, വ്യക്തമായി ഒപ്പിയെടുത്ത് സ്റ്റമ്പ് മൈക്ക്; വീഡിയോ വൈറൽ

'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്' പ്രായോഗികമായി അസാധ്യം; രാജ്യം നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമം; കേന്ദ്ര സര്‍ക്കാരിനെതിരെ എംകെ സ്റ്റാലിന്‍

'സിപിഐയുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാദ്ധ്യത എനിക്കില്ല, സർക്കാർ ആരെയും സംരക്ഷിക്കില്ല'; എഡിജിപി വിവാദത്തില്‍ ടിപി രാമകൃഷ്ണന്‍