'പല്ല് കടിക്കണ്, മുഷ്ടി ചുരുട്ടണ്'; നിയമസഭയില്‍ കട്ട കലിപ്പില്‍ വി ശിവന്‍കുട്ടി; അരുതെന്ന് തടഞ്ഞ് മുഖ്യമന്ത്രി

നിയമസഭയില്‍ സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷത്തിനെതിരെ രോക്ഷാകുലനായി നടന്നടുത്ത മന്ത്രി വി ശിവന്‍കുട്ടിയെ തടഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ചോദ്യോത്തര വേളയില്‍ സഭയില്‍ പ്രതിഷേധം കനത്തതോടെ മുഖ്യമന്ത്രിയുടെ സമീപത്തായി ശിവന്‍കുട്ടി നിലയുറപ്പിച്ചിരുന്നു.

തുടര്‍ന്ന് പ്രതിഷേധം രൂക്ഷമായതോടെ പ്രതിപക്ഷത്തിന് നേരെ മുഷ്ടി ചുരുട്ടി മുന്നോട്ട് നീങ്ങാന്‍ തുടങ്ങുമ്പോള്‍ മുഖ്യമന്ത്രി തടയുകയായിരുന്നു. ശിവന്‍കുട്ടിയെ തടഞ്ഞ മുഖ്യമന്ത്രി തിരികെ പോകാന്‍ സൂചന നല്‍കി. പിന്നാലെ ശിവന്‍കുട്ടി ഇരിപ്പിടത്തിലേക്ക് മടങ്ങി. നേരത്തെ 2015ല്‍ കെഎം മാണി അവതരിപ്പിച്ച 13ാം ബഡ്ജറ്റില്‍ നടന്ന കയ്യാങ്കളിയിലും പ്രതിഷേധങ്ങളിലും ശിവന്‍കുട്ടി പ്രതിയായിരുന്നു.

അതേസമയം പ്രതിപക്ഷ പ്രതിഷേധത്തിന്റെ ചൂടില്‍ സംസ്ഥാന നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം പിരിഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനും സ്പീക്കര്‍ എഎന്‍ ഷംസീറും സഭയില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം പ്രതിപക്ഷ അംഗങ്ങള്‍ സമര്‍പ്പിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യങ്ങളാക്കി മാറ്റിയതിന് പിന്നാലെയാണ് സഭയില്‍ പ്രതിഷേധം ഉയര്‍ന്നത്.

സഭയില്‍ ചോദ്യം ചോദിക്കുന്നത് വരെ ചോദ്യം പ്രസിദ്ധപ്പെടുത്താനാകില്ലെന്നാണ് ചട്ടമെന്ന് ഓര്‍മ്മിപ്പിച്ച സ്പീക്കര്‍ ഈ ചോദ്യങ്ങള്‍ അംഗങ്ങള്‍ പരസ്യപ്പെടുത്തിയെന്ന് ആരോപിച്ചു. അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളെന്ന നിലയിലാണ് നക്ഷത്രചിഹ്നമില്ലാത്തവ ആക്കിയതെന്നും ചട്ടലംഘനം ഇല്ലെന്നും റൂള്‍ ബുക്കിലെ സെക്ഷനടക്കം വിശദീകരിച്ച് സ്പീക്കര്‍ പറഞ്ഞു.

ഇതോടെ സ്പീക്കര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പിന്നാലെ സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ ഉയര്‍ത്തി. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്ക് ചോദ്യം ചോദിക്കാന്‍ സ്പീക്കര്‍ അവസരം നല്‍കിയില്ല. തിരികെ ഇരിപ്പിടത്തില്‍ ഇരുന്നാല്‍ മാത്രം മൈക്ക് ഓണ്‍ ചെയ്ത് നല്‍കൂ എന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

ഇതോടെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അംഗങ്ങളോട് തിരികെ ഇരിപ്പിടങ്ങളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാത്യു കുഴല്‍നാടന്‍ സ്പീക്കറുടെ ഡയസിന് മുന്നില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടേയിരുന്നു. ഇതോടെ പ്രതിപക്ഷ നേതാവ് ആരെന്ന് സ്പീക്കര്‍ ചോദിച്ചു. ഇതില്‍ പ്രകോപിതരായ പ്രതിപക്ഷം ബഹളം വച്ചു.

സ്പീക്കറുടെ ചോദ്യം അപക്വമാണെന്നും സ്പീക്കര്‍ പദവിക്ക് അപമാനമാണെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു. പിന്നാലെ പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു.

Latest Stories

"ലാമിന് യമാൽ ഭാവിയിൽ GOAT ലെവൽ പ്ലയെർ ആകും"; താരത്തെ പ്രശംസിച്ച് ബ്രസീലിയൻ ഇതിഹാസം

ലഹരി ഉപയോഗിക്കാറില്ല; ഓം പ്രകാശുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രയാഗ മാര്‍ട്ടിന്‍

ഇസ്രായേലുമായുള്ള മത്സരത്തിൽ നിന്ന് വിട്ടുനിന്നതിന് ഫ്രാൻസ് ക്യാമ്പിൽ കിലിയൻ എംബാപ്പയ്ക്ക് വിമർശനം

ഭീരുവിനുള്ള അവാർഡ് വി ഡി സതീശന്; മലപ്പുറത്തെക്കുറിച്ച് ചർച്ച നടന്നിരുന്നെങ്കിൽ ആംബുലൻസിൽ കൊണ്ടുപോകേണ്ടി വന്നേനെ; മന്ത്രി മുഹമ്മദ് റിയാസ്

ആഘോഷിക്കാന്‍ വരട്ടെ, നിങ്ങള്‍ ഇനിയും കാത്തിരിക്കണം; 'ദൃശ്യം 3' ഉടനില്ല, വാര്‍ത്ത നിഷേധിച്ച് ജീത്തു ജോസഫ്

"മായങ്ക് യാദവ് ഒറ്റ മത്സരം കൊണ്ട് തന്നെ ഇതിഹാസമായി മാറി"; ആകാശ് ചോപ്രയുടെ വാക്കുകൾ ഇങ്ങനെ

റിസ്‌ക് എടുക്കണം മച്ചീ.. 'കപ്പേള'യ്ക്ക് ശേഷം ആക്ഷന്‍ പിടിച്ച് മുസ്തഫ; 'മുറ' ഒക്ടോബര്‍ 18ന് കാണാം

ലഹരി പാര്‍ട്ടികളും സിനിമ ബന്ധവും; ഓം പ്രകാശിന്റെ അറസ്റ്റ് വിരല്‍ ചൂണ്ടുന്നത് പ്രിയ താരങ്ങളിലേക്കോ?

ലൈംഗികത അടക്കമുള്ള എല്ലാ ആവശ്യങ്ങളും ഭാര്യ നിറവേറ്റിക്കൊടുക്കണം, ദിവസങ്ങൾ മാത്രം ആയുസ്; ട്രെൻ‌ഡായി 'പ്ലഷർ വിവാഹം'

എറിക്ക് ടെൻ ഹാഗിന് പകരക്കാരനായി മുൻ ബയേൺ മാനേജർ; സർ ജിം റാറ്റ്ക്ലിഫുമായി കൂടിക്കാഴ്ച നടത്തിയാതായി റിപ്പോർട്ട്