വിഴിഞ്ഞത്തെ കണ്ടെയ്‌നര്‍ ബര്‍ത്ത്; 670 മീറ്റര്‍ നിര്‍മാണം പൂര്‍ത്തിയായെന്ന് മന്ത്രി വിഎന്‍ വാസവന്‍

വിഴിഞ്ഞം തുറമുഖത്തെ കണ്ടെയ്‌നര്‍ ബര്‍ത്തിന്റെ 670 മീറ്ററോളം പണി പൂര്‍ത്തിയായെന്ന് മന്ത്രി വി.എന്‍ വാസവന്‍. ബാക്കി 130 മീറ്റര്‍ ജൂണ്‍ മാസത്തോടെ പൂര്‍ത്തീകരിക്കുമെന്നും ഇതോടെ ഒരേസമയം 350 മീറ്ററില്‍ കൂടുതല്‍ നീളമുള്ള രണ്ട് മദര്‍ വെസ്സലുകള്‍ ഒരേസമയം അടുപ്പിക്കാനും അനായാസം കണ്ടെയിനറുകള്‍ കൈമാറ്റം നടത്താനും സാധിക്കുമെന്ന് മന്ത്രി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

615 കോണ്‍ക്രീറ്റ് പൈലുകള്‍ക്ക് മുകളിലാണ് വിഴിഞ്ഞത്തെ കണ്ടെയ്‌നര്‍ ബര്‍ത്ത് നിര്‍മ്മിച്ചിട്ടുള്ളത്. കടല്‍ നിരപ്പിലെ നിന്നും ഏകദേശം 60 മീറ്റര്‍ മുതല്‍ 80 മീറ്റര്‍ വരെ ആഴത്തിലാണ് ഓരോ പൈലുകളും സ്ഥാപിച്ചിരിക്കുന്നത്. കണ്ടെയ്‌നറുകള്‍ കപ്പലില്‍ നിന്ന് ബെര്‍ത്തിലേക്ക് ഇറക്കി വെയ്ക്കാനും തിരിച്ച് കപ്പലിലേക്ക് കയറ്റാനും ആവശ്യമായ 8 ഷിപ്പ് ടൂ ഷോര്‍ ക്രെയിനുകള്‍ ആണ് കണ്ടെയ്ന്‍ ബെര്‍ത്തില്‍ സജ്ജീകരിച്ചിട്ടുള്ളതെന്നും വി.എന്‍ വാസവന്‍ പറഞ്ഞു.


ഫേസ്ബുക്ക് പോസ്റ്റ്

തുറമുഖത്തേക്ക് വരുന്ന കപ്പലുകൾ ചേർത്തുനിർത്തി കണ്ടെയിനറുകൾ ഇറക്കാൻ ഉപയോഗിക്കുന്ന കോൺക്രീറ്റ് പ്ലാറ്റ്ഫോമിനെയാണ് കണ്ടെയ്നർ ബർത്ത് എന്ന് പറയുന്നത്. രാജ്യത്തെ തന്നെ ഏറ്റവും ആഴമേറിയ തുറമുഖമായ വിഴിഞ്ഞം തുറമുഖത്തെ കണ്ടെയ്നർ ബർത്തിൻ്റെ നീളം 800 മീറ്ററാണ്. 615 കോൺക്രീറ്റ് പൈലുകൾക്ക് മുകളിലാണ് വിഴിഞ്ഞത്തെ കണ്ടെയ്നർ ബർത്ത് നിർമ്മിച്ചിട്ടുള്ളത്. കടൽ നിരപ്പിലെ നിന്നും ഏകദേശം 60 മീറ്റർ മുതൽ 80 മീറ്റർ വരെ ആഴത്തിലാണ് ഓരോ പൈലുകളും സ്ഥാപിച്ചിരിക്കുന്നത്.

കണ്ടെയ്നറുകൾ കപ്പലിൽ നിന്ന് ബെർത്തിലേക്ക് ഇറക്കി വെയ്ക്കാനും തിരിച്ച് കപ്പലിലേക്ക് കയറ്റാനും ആവശ്യമായ 8 ഷിപ്പ് ടൂ ഷോർ ക്രെയിനുകൾ ആണ് കണ്ടെയ്ൻ ബെർത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. ഈ ക്രെയിനുകൾ പൂർണ്ണായും വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ ബർത്തിൽ ക്രെയിനുകൾക്ക് അനായാസം ചലിക്കാനായി റെയിൽവേ ട്രാക്കിന് സമാനമായതും, എന്നാൽ അതിനേക്കാൾ വലിപ്പമേറിയതും ആയ റെയിൽ ട്രാക്കും സജ്ജീകരിച്ചിട്ടുണ്ട്.

കപ്പലുകളിൽ നിന്നുമിറക്കുന്ന കണ്ടെയ്നുകറുകളുടെ ഭാരം വളരെ അനായാസം ഇവയ്ക്ക് താങ്ങാനാകും. വിഴിഞ്ഞം തുറമുഖത്തെ 800 മീറ്റർ കണ്ടെയ്നർ ബർത്തിൻ്റെ 670 മീറ്ററോളം പണി പൂർത്തിയായി. ബാക്കി 130 മീറ്റർ ജൂൺ മാസത്തോടെ പൂർത്തീകരിക്കും. ഇതോടെ ഒരേസമയം 350 മീറ്ററിൽ കൂടുതൽ നീളമുള്ള രണ്ട് മദർ വെസ്സലുകൾ ഒരേസമയം അടുപ്പിക്കാനും അനായാസം കണ്ടെയിനറുകൾ കൈമാറ്റം നടത്താനും സാധിക്കും.

Latest Stories

പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം; മാതാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

ഇന്ത്യയില്‍ വിഭജന രാഷ്ട്രീയം; വഖഫ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും രാഷ്ട്രീയ ആയുധമെന്ന് പിണറായി വിജയന്‍

IPL 2025: ഇനി മേലാൽ നീയൊക്കെ എന്നെ ചെണ്ടയെന്ന് വിളിച്ച് പോകരുത്; ഐപിഎലിൽ മുഹമ്മദ് സിറാജ് സ്വന്തമാക്കിയത് വമ്പൻ നേട്ടം

ആശപ്രവര്‍ത്തകരുമായി നാളെ തൊഴില്‍ മന്ത്രിയുടെ ചര്‍ച്ച; കൂടിക്കാഴ്ച വൈകുന്നേരം മന്ത്രിയുടെ ചേമ്പറില്‍

IPL 2025: ആദ്യ കളിയിലെ അഹങ്കാരം ഇതോടെ തീർന്നു കിട്ടി; വീണ്ടും ഫ്ലോപ്പായി സൺറൈസേഴ്‌സ് ഓപ്പണിങ് ബാറ്റ്‌സ്മാന്മാർ

ഒരു കാരണവുമില്ലാതെ കരയുന്നതാണ് ചിലരുടെ ശീലം; എംകെ സ്റ്റാലിന് വിമര്‍ശനവുമായി നരേന്ദ്ര മോദി

കൊല്ലത്ത് ദേവസ്വം ക്ഷേത്രത്തില്‍ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; പൊലീസില്‍ പരാതി നല്‍കി ക്ഷേത്രോപദേശക സമിതി

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സ്വര്‍ഗത്തിലെത്താമെന്ന് കരുതുന്നില്ല; ജോസഫ് പാംപ്ലാനിയെ തള്ളി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; കേസെടുത്ത് പൊലീസ്, സിറാജുദ്ദീനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം

പകരത്തിന് പകരം; യുഎസ് ഉൽപ്പന്നങ്ങൾക്ക് 34% തീരുവ ചുമത്തി ചൈന