നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഇശോ’ എന്ന ചിത്രത്തിന്റെ പേരിനെതിരെ ചില വർഗ്ഗീയ വാദികൾ പ്രശ്‌നം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി തൃശൂര്‍ ഓര്‍ത്തഡോക്‌സ് മെത്രാപ്പൊലീത്ത യുഹാനോന്‍ മാര്‍ മിലിത്തിയോസ്. ഈശോ എന്ന പേരു ഒരു സിനിമക്ക് ഇട്ടാൽ എന്താണ് കുഴപ്പം എന്ന് യുഹാനോന്‍ മാര്‍ മിലിത്തിയോസ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ ചോദിച്ചു. മധ്യതിരുവിതാംകൂറിൽ തന്റെ ഒരു ബന്ധുവിനുൾപ്പടെ ധാരാളം പേർക്ക് ഇങ്ങനെ പേരുണ്ടല്ലോ എന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
യുഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:
ഞാൻ, സിനിമാ ഡയറക്ടർ നാദിർഷായുടെ, ഈശോ എന്ന സിനിമയുടെ കാര്യത്തിൽ നൽകിയ കമന്റ്. എന്താണു ഈശോ എന്ന പേരു ഒരു സിനിമക്ക് ഇട്ടാൽ കുഴപ്പം? മധ്യതിരുവിതാംകൂറിൽ ധാരാളം പേർക്ക്, എന്റെ ഒരു ബന്ധുവിനുൾപ്പടെ, ഇങ്ങനെ പേരുണ്ടല്ലോ! ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. ക്രിത്യാനികളിൽ ചിലർ മശിഹായെ ഈശോ എന്ന് വിളിക്കുമ്പോൾ മറ്റു ചിലർ യേശു എന്നാണു വിളിക്കുന്നത്. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോ?