'എന്ത് പരിഗണനയാണ് ഇത്തരം ആളുകൾക്കുള്ളത്?'; ദിലീപിന്റെ ശബരിമലയിലെ വിഐപി സന്ദർശനത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

നടൻ ദിലീപിന് ശബരിമലയിൽ നൽകിയ വിഐപി പരിഗണനയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ദിലീപിന് ലഭിച്ച പരി​ഗണന ​ഗൗരവതരമെന്നാണ് ഹൈക്കോടതി നിരീക്ഷണം. എന്ത് പ്രത്യേക പരി​ഗണനയാണ് ഇത്തരം ആളുകൾക്കുള്ളതെന്നും കോടതി ചോദിച്ചു. ദിലീപിനായി മറ്റ് ഭക്തരെ തടഞ്ഞുവെച്ചു. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് മറ്റ് ഭക്തർക്ക് തടസം നേരിട്ടുവെന്ന് മനസിലായെന്നും കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ദിലീപിന് സോപാനത്തിന് സമീപം ഹരിവരാസനം ചൊല്ലിത്തീരുന്നത് വരെ ദർശനത്തിന് അവസരമൊരുക്കിയതിന്റെ ദൃശ്യങ്ങൾ ഹാജരാക്കിയതിനെ തുടർന്ന് തുറന്ന കോടതിയിൽ വെച്ച് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ പരിശോധിച്ചു കൊണ്ടിരിക്കവേ ആയിരുന്നു കോടതിയുടെ പരാമർശം. ദിലീപിനായി മറ്റ് ഭക്തരെ തടഞ്ഞെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ടെന്നും ഇത്തരം ആളുകൾക്ക് പ്രത്യേക പരി​ഗണന നൽകുന്നതിന്റെ മാനദണ്ഡം എന്താണെന്നും കോടതി ചോദിച്ചു.

ഹരിവരാസനം ചൊല്ലുന്ന സമയത്ത് നിരവധി ഭക്തർ അവിടെ ദർശനത്തിനായി കാത്തുനിൽപ്പുണ്ടായിരുന്നു. ദിലീപിന്റെ ദർശനത്തിനായി ആദ്യത്തെ നിരയിൽ തന്നെ ഭക്തരെ തടഞ്ഞു. ഇത് അനുവദിക്കാനാകില്ല. ആരാണ് ഭക്തരെ തടയാൻ അധികാരം നൽകിയത്? മറ്റ് ഭക്തരെ തടഞ്ഞുകൊണ്ട് ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ ഒരു ഉദ്യോ​ഗസ്ഥനും അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്നും കോടതി ചോദിച്ചു.

Latest Stories

INDIAN CRICKET: ടെസ്റ്റിൽ ഇനി കിംഗ് ഇല്ല, പാഡഴിച്ച് ഇതിഹാസം; വിരമിക്കൽ കുറിപ്പിൽ പങ്കുവെച്ചത് നിർണായക അപ്ഡേറ്റ്

'ഇനി സണ്ണി ഡെയ്‌സ്'; ധീരനായ പോരാളിയെന്ന് കെസി വേണുഗോപാൽ, 100 സീറ്റ് നേടുമെന്ന് വാക്കുനൽകി സതീശൻ

പൊതുവേദിയില്‍ കുഴഞ്ഞുവീണ് വിശാല്‍! ആരോഗ്യനിലയില്‍ ആശങ്ക

'താൻ പാർട്ടിയെ ജനകീയമാക്കി, പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതൊന്നും ഒരു പ്രശ്നമല്ല'; തന്റെ കാലയളവിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കെ സുധാകരൻ

IPL 2026: രാജസ്ഥാൻ വിട്ടാൽ സഞ്ജുവിനെ സ്വന്തമാക്കാൻ ഇനി അവരും, ചെന്നൈക്ക് പിന്നാലെ താരത്തിനായി മത്സരിക്കാൻ വമ്പന്മാർ; മലയാളി താരത്തിന് ആ ടീം സെറ്റ് എന്ന് ആരാധകർ

കെപിസിസിക്ക് പുതിയ നേതൃത്വം; പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റു, മൂന്ന് വർക്കിങ് പ്രസിഡന്റുമാർ

എംടിഎം മെഷീനെ പോലെയാണ് രവി മോഹനെ ആര്‍തിയുടെ അമ്മ കണ്ടത്, എന്ത് കഴിക്കണമെന്ന് തീരുമാനിച്ചത് പോലും അമ്മായിയമ്മ..; വെളിപ്പെടുത്തി നിര്‍മ്മാതാവ്

അഭിസാരിക എന്നാണ് അച്ഛന്‍ വിളിച്ചിരുന്നത്, ഞങ്ങള്‍ സുരക്ഷിതരാണോ എന്ന് അന്വേഷിക്കുന്നതിന് പകരം അയാള്‍ ചോദിച്ചത്..; വെളിപ്പെടുത്തലുമായി നടി ഷൈനി

കേരളം നടുങ്ങിയ 'ആസ്ട്രല്‍ പ്രൊജക്ഷന്‍'; കേദലിന് ശിക്ഷയെന്ത്? നന്ദൻകോട് കൂട്ടക്കൊലപാതകത്തിൽ വിധി ഇന്ന്

IPL 2025: നിങ്ങൾ ഒകെ റെസ്റ്റ് എടുത്ത് ഇരിക്ക്, ഞങ്ങൾ പരിശീലനം തുടങ്ങി വീണ്ടും സെറ്റ് എടുക്കട്ടെ; കൈയടി നേടി ഗുജറാത്ത് ടൈറ്റൻസ്